'ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്ന നടപടി'; പ്രോ ടേം സ്‌പീക്കർ വിവാദത്തിൽ കൊടിക്കുന്നിൽ
തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലെ പ്രോ ടേം സ്‌പീക്കറായി ബിജെപി എംപി ഭര്‍തൃഹരി മഹ്താബിനെ തിരഞ്ഞെടുത്തതിന് പിന്നാലെ സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മാവേലിക്കര എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കൊടിക്കുന്നിൽ സുരേഷ്. ബിജെപി സർക്കാർ ജനാധിപത്യ അവകാശങ്ങൾ ഇല്ലാതാക്കുന്നുവെന്നും കീഴ്വഴക്കം ലംഘിച്ചുവെന്നും കൊടിക്കുന്നിൽ സുരേഷ് ആരോപിക്കുന്നു.
'ഇത് നമ്മുടെ പാർലമെന്ററി ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന നടപടിയാണ്. ഒരിക്കലും പാര്ലമെന്റിന്റെയോ ലോക്‌സഭയുടെയോ ചരിത്രത്തിൽ ഇങ്ങനെയൊരു കീഴ്വഴക്കം ഉണ്ടായിട്ടില്ല. മോദി സർക്കാർ കഴിഞ്ഞ രണ്ട് തവണയും പാർലമെന്റ് നടപടികളെ ഏതെല്ലാം തരത്തിൽ അവരുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് ഉപയോഗിച്ചോ, അത് തന്നെയാവും തുടർന്നും ഉണ്ടാവുക എന്നതിന്റെ സൂചനയാണ് ഇത്' കൊടിക്കുന്നിൽ പറഞ്ഞു.

'പ്രതിപക്ഷത്തെ അവഗണിക്കുക, പ്രതിപക്ഷത്തിന്റെ അവസരങ്ങൾ ഇല്ലാതാക്കുക, ഞങ്ങൾക്ക് കിട്ടേണ്ട അംഗീകാരങ്ങൾ കൊടുക്കാതിരിക്കുക എന്നിവയാണ് കഴിഞ്ഞ പതിനേഴാം ലോക്‌സഭയിലും പതിനാറാം ലോക്‌സഭയിലും ബിജെപി സ്വീകരിച്ചത്. അന്നവർക്ക് പാർലമെന്റിൽ മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്നു. ഇന്ന് സഖ്യ കക്ഷികളുടെ സഹായത്തോടെയാണ് അവർ ഭരിക്കുന്നത്. ഈ സമയത്തെങ്കിലും പാർലമെന്റിന്റെ ഉന്നത മൂല്യങ്ങൾ കാത്തുസൂക്ഷിക്കേണ്ട ബിജെപിയും കേന്ദ്രസർക്കാരും വീണ്ടും പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഇല്ലാതാക്കുകയാണ്' കൊടിക്കുന്നിൽ സുരേഷ് ചൂണ്ടിക്കാട്ടി.
ഇത്തവണ താ താനും ബിജെപി എംപി വീരേന്ദ്ര കുമാറും ആയിരുന്നു സഭയിലെ മുതിർന്ന അംഗങ്ങൾ എന്നും എന്നാൽ വീരേന്ദ്ര കുമാർ കേന്ദ്രമന്ത്രി ആയതിനാൽ തനിക്കായിരുന്നു അവസരം കിട്ടേണ്ടതെന്നും കൊടിക്കുന്നിൽ സുരേഷ് പറയുന്നു. കഴിഞ്ഞ തവണ മനേകാ ഗാന്ധിക്കായിരുന്നു അവസരമെങ്കിലും അവർ അതിൽ താൽപര്യം കാട്ടാതിരുന്നപ്പോൾ പിന്നെ തനിക്കും വീരേന്ദ്ര കുമാറിനും ഒരുപോലെ സാധ്യത ഉണ്ടായെങ്കിലും തഴഞ്ഞെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
അതേസമയം, ഒഡീഷയിലെ കട്ടക്കില്‍ നിന്നുള്ള ബിജെപി എംപി ഭര്‍തൃഹരി മഹ്താബിനെയാണ് 18-ാം ലോക്‌സഭയിലെ പ്രോ ടേം സ്‌പീക്കറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കഴിഞ്ഞ ദിവസം നിയമിച്ചത്. ഏഴ് തവണ എംപിയായ മഹ്താബിനെക്കാളും കൂടുതൽ കാലം എംപിയായത് കൊടിക്കുന്നിൽ സുരേഷ് ആയിരുന്നു. എട്ടാം തവണയാണ് കോൺഗ്രസ് നേതാവ് പാർലമെന്റിൽ എത്തുന്നത്. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
സാധാരണ ഗതിയിൽ സഭയിൽ ഏറ്റവും കൂടുതൽ കാലം സേവനം അനുഷ്‌ഠിച്ച ആളെയാണ് പ്രോ ടേം സ്‌പീക്കറായി നിയമിക്കുക. എന്നാൽ ഈ കീഴ്വഴക്കം ലംഘിച്ചു കൊണ്ടാണ് ബിജെപി കൊടിക്കുന്നിലിനെ തഴഞ്ഞതെന്നാണ് കോൺഗ്രസിന്റെ ആരോപണം. ജൂണ്‍ 24 മുതല്‍ ജൂലായ് മൂന്നുവരെയാണ് 18-ാമത് ലോക്‌സഭയുടെ ആദ്യസമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ പ്രോ ടേം സ്‌പീക്കര്‍ക്ക് മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റെടുക്കുക.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications