എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്‌ച; സമ്മർദ്ദത്തിന് ഒടുവിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, ഉത്തരവിറക്കി
തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ എഡിജിപി എംആർ അജിത്‌കുമാറും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയിൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച നിർദ്ദേശം ഡിജിപിക്ക് നൽകിയെന്നാണ് ലഭ്യമായ വിവരം. അന്വേഷണത്തിന് ഉത്തരവ് പുറത്തിറക്കുകയും ചെയ്‌തിട്ടുണ്ട്.
രണ്ട് പ്രമുഖ ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്‌ച നടത്തിയത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിലാണ് അന്വേഷണം നടത്തുക. ഭരണപക്ഷ എംഎൽഎ ആയ പിവി അൻവറായിരുന്നു ആദ്യം വിഷയം ഉന്നയിച്ചത്. തുടർന്ന് പ്രതിപക്ഷം ഇക്കാര്യം ഏറ്റെടുക്കുകയും വലിയ ആയുധമായി സർക്കാരിനെതിരെ ഉന്നയിക്കുകയും ചെയ്യുകയായിരുന്നു.

എഡിജിപി എംആർ അജിത്കുമാറിനൊപ്പം ആർഎസ്എസ് നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തമെന്നാണ് സൂചന. എഡിജിപിയുടെ സുഹൃത്തും പ്രമുഖ ആർഎസ്എസ് നേതാവുമായ ജയകുമാറിന്റെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് ജയകുമാറിന് നൽകിയിട്ടുണ്ട്. ഇനി നടപടിക്രമങ്ങൾ വൈകില്ലെന്നാണ് വിവരം.
നേരത്തെ പ്രമുഖ ആർഎസ്എസ് നേതാക്കളായ ദത്താത്രേയ ഹൊസബാളെ, രാം മാധവ് എന്നിവരുമായി അജിത്കുമാർ കൂടിക്കാഴ്‌ച നടത്തിയെന്നായിരുന്നു ആരോപണം. തൃശൂരിലും തിരുവനന്തപുരത്തും വെച്ച് അജിത്കുമാർ ഈ നേതാക്കളെ കണ്ടിരുന്നു. ഇതിലാണ് ഇപ്പോൾ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയ എംആർ അജിത്കുമാർ ആർഎസ്എസ് നേതാക്കളുമായി എന്തിന് കൂടിക്കാഴ്‌ച നടത്തിയെന്നായിരുന്നു പ്രധാനമായും ഉയർന്ന ചോദ്യം. പ്രതിപക്ഷം മാത്രമല്ല വിഷയത്തിൽ സർക്കാരിലെ ഘടക കക്ഷികളും അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. തൃശൂർ തോൽവിയുടെ പശ്ചാത്തലത്തിൽ സിപിഐ വിഷയത്തിൽ നിലപാട് കടുപ്പിക്കുകയും ചെയ്‌തിരുന്നു.
അങ്ങനെയാണ് മുന്നണി യോഗത്തിൽ അന്വേഷണം നടത്താമെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകിയത്. എന്നാൽ ഇതുവരെയും ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയിരുന്നില്ല. തൃശൂർ പൂരം കലക്കി ബിജെപിക്ക് ജയത്തിനുള്ള അവസരം ഒരുക്കിയത് എംആർ അജിത് കുമാർ ആണെന്നായിരുന്നു പ്രധാനമായും ഉയർന്ന ആരോപണം.
അതേസമയം, തൃശൂർ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത്കുമാർ സമർപ്പിച്ച റിപ്പോർട്ട് പൂർണമായും തള്ളി ഡിജിപി രംഗത്ത് വന്നതായാണ് സൂചന. അജിത്കുമാർ സമർപ്പിച്ച റിപ്പോർട്ടിൽ ഡിജിപി ദർവേഷ് സാഹിബ് വിയോജിപ്പ് രേഖപ്പെടുത്തിയതായാണ് വിവരം. എഡിജിപിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഡിജിപി നടത്തിയതെന്നാണ് സൂചന.
പൂരം അലങ്കോലപ്പെട്ടതിന് പിന്നിൽ തിരുവമ്പാടി ദേവസ്വത്തിന്റെ സംശയാസ്‌പദ നീക്കമുണ്ടായെന്ന എഡിജിപിയുടെ കണ്ടെത്തൽ വലിയ വിവാദങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട്. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാണ് ഡിജിപിയുടെ നിർദ്ദേശം. ഇനി ജുഡീഷ്യൽ അന്വേഷണം ഇക്കാര്യത്തിൽ പ്രഖ്യാപിക്കുമോ എന്നതുൾപ്പെടെ ഇന്നറിയാം.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications