ഒരു പഞ്ചായത്തില്‍ മാത്രം 700 കുറഞ്ഞു;രാജയെ തോല്‍പ്പിക്കാന്‍ ശ്രമം, എസ് രാജേന്ദ്രനെതിരെ അന്വേഷണം
ഇടുക്കി: ജില്ലയിലെ ഏക സംവരണ മണ്ഡലമായ ദേവികുളത്ത് ഇരുമുന്നണികള്‍ക്കും വ്യക്തമായ സ്വാധീനമുണ്ട്. 1980 മുതൽ പക്ഷേ അടുപ്പിച്ച് മൂന്നു ടേം വീതം ഒരു പാർട്ടിയോട് അനുഭാവം എന്നതാണ് ദേവികുളത്തിന്റെ പ്രത്യേകത. 2006 മുതലുള്ള സിപിഎമ്മിന്‍റെ എസ് രാജേന്ദ്രന്‍ ജയിച്ച് കയറിയ മണ്ഡലത്തില്‍ ഇത്തവണ യുഡിഎഫ് വിജയം പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എ രാജയിലൂടെ തുടര്‍ച്ചയായ നാലാം തവണയും മണ്ഡലം സിപിഎം നിലനിര്‍ത്തി. മികച്ച വിജയം കരസ്ഥമാക്കിയെങ്കിലും എ രാജയെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിക്ക് അകത്ത് നിന്ന് തന്നെ ശ്രമങ്ങള്‍ ഉണ്ടായിരുന്നതായി വിലയിരുത്തലുണ്ടായിരുന്നു. മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെയാണ് ഈ ആരോപണങ്ങള്‍ ഉയരുന്നതെന്നാണ് ശ്രദ്ധേയം.

മണ്ഡലം തിരികെ പിടിക്കാനുറച്ച് കോണ്‍ഗ്രസ് രംഗത്ത് ഇറങ്ങിയതെട ശക്തമായ മത്സരത്തിനായിരുന്നു ഇത്തവണയും ദേവികുളം സാക്ഷ്യം വഹിച്ചത്. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം ഉയര്‍ത്തി മണ്ഡലം നിലനിര്‍ത്താന്‍ സിപിഎമ്മിന് സാധിച്ചു. കോണ്‍ഗ്രസിലെ ഡി കുമാറിനെതിരെ 7847 വോട്ടിനായിരുന്നു എ രാജയുടെ വിജയം.

മണ്ഡലം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞത് പല വിധത്തിലുള്ള ആരോപണങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ആ ആരോപണങ്ങളില്‍ ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ പാർട്ടിതല അന്വേഷണ ആരംഭിച്ചിരിക്കുകയാണ് സിപിഎം.

ജാതി അടിസ്ഥാനത്തില്‍ വിഭജനം നടത്തി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കാന്‍ ശ്രമം നടത്തിയെന്നാണ് എസ് രാജേന്ദ്രനെതിരായ പ്രധാന ആരോപണം. സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് മുന്‍ എംഎല്‍എയ്ക്കെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ജില്ല സെക്രട്ടേറിയേറ്റ് അംഗങ്ങളായ സി വി വർഗീസ്, പി എൻ മോഹനൻ എന്നിവർക്കാണ് അന്വേഷണ ചുമതല

നാലാം തവണയും ദേവികുളത്ത് സ്ഥാനാര്‍ത്ഥിയാവന്‍ എസ് രാജേന്ദ്രന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കില്ലെന്ന് ഉറപ്പായതോടെ മുന്‍ എംഎല്‍എ കൂടിയായ എസ് രാജേന്ദ്രൻ ഡി രാജയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടു നിന്നതായി പോഷക സംഘടനകൾ ഉൾപ്പടെ നേതൃത്വത്തിന് മുന്നില്‍ ചൂണ്ടിക്കാട്ടിയിരുന്നു

ഇത്തരം ആരോപണങ്ങള്‍ എല്ലാം കണക്കിലെടുത്ത പാര്‍ട്ടി എസ് രാജേന്ദ്രനെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടി വലിയ മുന്നേറ്റം പ്രതീക്ഷ മറയൂരില്‍ 700 വോട്ടുകള്‍ക്കാ രാജ പിന്നിലായിരുന്നു. കാന്തലൂർ, വട്ടവട, മൂന്നാർ പഞ്ചായത്തുകളിലും പ്രതീക്ഷിച്ച വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചില്ല.

പ്രതീക്ഷിച്ച വോട്ടുകള്‍ വരാത്ത പഞ്ചായത്തുകള്‍ തമിഴ് സ്വാധീനമുള്ള മേഖലകളാണ്. ഇത് ഏതെങ്കിലും തരത്തിലുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണോയെന്നാണ് സിപിഎം പരിശോധിക്കുന്നത്. അന്വേഷണ കമ്മീഷന്‍ ഉടന്‍ തന്നെ മണ്ഡലത്തില്‍ അടക്കം എത്തി വിവരങ്ങള്‍ ശേഖരിക്കും.

എസ് രാജേന്ദ്രൻ, എ രാജ, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് എന്നിവരിൽ നിന്നും അന്വേഷണ കമ്മിഷൻ കാര്യങ്ങള്‍ അന്വേഷിക്കും. അതേസമയം ഇത് സംബന്ധിച്ച പരസ്യ പ്രതികരണത്തില്‍ പാര്‍ട്ടിയിലെ ഒരാളും തന്നെ തയ്യാറായിട്ടില്ല. ഒരു മാസത്തിനുള്ളില്‍ അന്വേഷണ കമ്മീഷന്‍ പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.
ഒരു ബാത്ത് ടവൽ മാത്രം; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി
Recommended Video
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications