Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന സെബാസ്റ്റ്യന്റെ മരണം; 'അവധിയില്ല, മാനസിക പീഡനം', ഇവൈ കമ്പനിക്കെതിരെ കൂടുതൽ പരാതി

കൊച്ചി: ജോലി സമ്മർദ്ദത്തെ തുടർന്ന് അന്ന സെബാസ്ററ്യൻ എന്ന 26കാരിയുടെ മരണത്തിന് പിന്നാലെ ഇവൈ കമ്പനിക്കെതിരെ കൂടുതൽ പരാതി. കമ്പനിയിലെ മോശം തൊഴിൽ സംസ്‌കാരം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പരാതികൾ ഉയരുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റായി ഇവൈ കമ്പനിയിൽ ജോലി ചെയ്‌തിരുന്ന അന്ന ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടതോടെയാണ് കമ്പനിയിലെ മോശം പ്രവണതകൾ പുറംലോകം അറിയുന്നത്.

അതിന് പിന്നാലെയാണ് സ്ഥാപനത്തെ കുറിച്ച് കൂടുതൽ പരാതികൾ ഉയരുന്നത്. നിരന്തര മാനസിക പീഡനവും അമിത ജോലി ഭാരവും ഉൾപ്പെടെ നിരവധി ഗുരുതര ആരോപണങ്ങളാണ് ഏണസ്‌റ്റ് ആൻഡ് യംഗ് (ഇവൈ) എന്ന ബഹുരാഷ്ട്ര കമ്പനിക്കെതിരെ ഉയർന്നിരിക്കുന്നത്. കമ്പനിയിലെ ജീവനക്കാരിയുടെ ഇമെയിൽ ഉൾപ്പെടെ പുറത്തുവന്നതോടെ ഇവൈ കൂടുതൽ പ്രതിരോധത്തിൽ ആയിരിക്കുകയാണ്.

eycompanycomplaint

തൊഴിൽ സമ്മർദ്ദം ഇവൈ കമ്പനിയിൽ പതിവാണെന്നാണ് ജീവനക്കാരി പറയുന്നത്. കമ്പനി ചെയർമാൻ രാജീവ് മേമാനി ജീവനക്കാർക്ക് അയച്ച സന്ദേശത്തിന് മറുപടിയായാണ് ജീവനക്കാരിയുടെ മെയിൽ. ഇത് കൂടാതെ സ്ഥാപനത്തിൽ നിന്ന് നിയമവിരുദ്ധമായി പുറത്താക്കിയെന്നാണ് മറ്റൊരു മുൻ ജീവനക്കാരിയുടെ പരാതിയിൽ പറയുന്നത്.

നാല് വർഷത്തോളം കമ്പനിയിൽ ജോലി ചെയ്‌തിരുന്ന മറ്റൊരു യുവതിയും പരാതി ഉന്നയിച്ചിട്ടുണ്ട്. സ്ഥാപനത്തിലെ എച്ച്ആർ ടീം യാതൊരു മുന്നറിയിപ്പുമില്ലാതെ നിയമവിരുദ്ധമായി തന്നെ പുറത്താക്കിയെന്നാണ് യുവതിയുടെ ആരോപണം. ലാപ്ടോപ്പ് പിടിച്ചെടുത്ത് എല്ലാ വിവരങ്ങളും ഇറേസ് ചെയ്‌തുവെന്നും ഇതോടെ സ്ഥാപനത്തിനെതിരെ യാതൊരു തെളിവും അവശേഷിക്കാതെ വന്നുവെന്നും യുവതി പറയുന്നു.

ഗർഭിണിയായിരുന്ന സമയത്ത് പോലും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും യുവതിയുടെ ആരോപണമുണ്ട്. വിവാഹമോചനം ഉൾപ്പെടെയുള്ള പ്രയാസങ്ങൾ അനുഭവിക്കുന്ന സമയത്തായിരുന്നു ഇതെന്നും അവർ പറയുന്നു. സ്ഥാപനത്തിലെ ഉന്നതരുടെ ഉൾപ്പെടെ പെരുമാറ്റം തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമാണ് എന്നും മുൻ ജീവനക്കാരി ചൂണ്ടിക്കാട്ടി.

മുൻപ് ഇവിടെ ജോലി ചെയ്‌ത കൂടുതൽ പേർ ഇവൈ കമ്പനിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. എക്‌സ് പോസ്‌റ്റിലൂടെ അടക്കം പ്രതികരണവുമായി ആളുകൾ രംഗത്ത് വന്നിട്ടുണ്ട്. 16 മണിക്കൂർ വരെ നീളുന്ന ജോലി, രാത്രി 9 മണിക്ക് ശേഷം സ്ത്രീകൾക്ക് വാഹന സൗകര്യം നൽകാതിരിക്കുക, ഫോൺ കോളുകൾ ചെയ്യാൻ പോലും അനുവദിക്കാതിരിക്കുക തുടങ്ങിയ പരാതികളും പലരും ഉന്നയിക്കുന്നുണ്ട്.

അതേസമയം, ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട അന്നയുടെ മാതാവ് ഇവൈ കമ്പനിയുടെ മേധാവിക്ക് അയച്ച കത്താണ് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. അമിത ജോലിഭാരമാണ് അന്നയുടെ മരണത്തിന് കാരണമെന്ന് മാതാവ് ആരോപിച്ചിരുന്നു. അന്നയുടെ ശവസംസ്‌കാര ചടങ്ങുകൾക്ക് പോലും കമ്പനിയിൽ നിന്ന് ആരും പങ്കെടുക്കാതിരുന്നത് ഉൾപ്പെടെ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ഇതിന് പിന്നാലെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+