Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിക്ക് നാണമില്ലെ?: നിങ്ങളും കോടിയേരിയും അല്ലേ ഞങ്ങളെ അവിടേക്ക് പറഞ്ഞുവിട്ടത്: അബ്ദുള്ളക്കുട്ടി

വിദേശ പര്യടനം കഴിഞ്ഞ് വന്നതിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തില്‍ കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബ് ആക്കണമെന്ന ആഗ്രഹം മുഖ്യമന്ത്രി പിണറായി വിജയന്‍ ചാനലുകളിൽ പറയുന്നത് കേട്ടപ്പോൾ ചിരിവന്ന ഒരു പ്രേക്ഷകനാണ് താനെന്ന് ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി.

1994 മാർച്ചിൽ വടക്കൻ മലബാറിലെ ആദ്യമെഡിക്കൽ കോളേജിന്റെ ഉൽഘാടനം കേന്ദ്ര ആരോഗ്യ മന്ത്രി എസ് എസ്അലുവാലിയായും , മുഖ്യമന്ത്രി കരുണാകരനും ഉൽഘാടനം ചെയ്യുന്ന ചടങ്ങ് അലങ്കോലപ്പെടുത്താൻ പിണറായി വിജയനും കോടിയേരിയും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ എസ് എഫ് ഐ പ്രവർത്തകർക്കൊപ്പം പോയ കാര്യവും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

നിങ്ങളുടെ വിദേശ യാത്ര കഴിഞ്ഞുളള

പ്രിയ പിണറായി ,
നിങ്ങളുടെ വിദേശ യാത്ര കഴിഞ്ഞുളള ഇന്നത്തെ പ്രതികരണം കേട്ടു. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബ് ആക്കണമെന്ന അങ്ങയുടെ ആഗ്രഹം ചാനലുകളിൽ പറയുന്നത് കേട്ടപ്പോൾ ചിരിവന്ന ഒരു പ്രേക്ഷകനാണ് ഈ യുളളവൻ. ഈ പഴയ സഖാവിന് ചിരിയടക്കാൻ കഴിയാത്തതിനാലാണ് ഈ തുറന്ന കത്ത്.

1994 മാർച്ചിൽ ഒരു ഞാറാഴ്ച ദിവസം

1994 മാർച്ചിൽ ഒരു ഞാറാഴ്ച ദിവസം വടക്കൻ മലബാറിലെ ആദ്യമെഡിക്കൽ കോളേജിന്റെ ഉൽഘാടനം കേന്ദ്ര ആരോഗ്യ മന്ത്രി എസ് എസ് അലുവാലിയായും , മുഖ്യമന്ത്രി കരുണാകരനും ഉൽഘാടനം ചെയ്യുന്ന ചടങ്ങ് അലങ്കോലപ്പെടുത്താൻ അങ്ങും കോടിയേരിയും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഉൽഘാടനപരിപാടി കലക്കാൻ പോയ എന്റെ കോലമാണ് ഈ കുറിപ്പിന് താഴെ കാണുന്ന ചിത്രം.

കരുണാകരന്റെ പോലീസ് ഉടുതുണിയില്ലാതെ

കരുണാകരന്റെ പോലീസ് ഉടുതുണിയില്ലാതെ തൂക്കി ഇടിവണ്ടിയിലേക്ക് വലിച്ചെറിഞ്ഞു എന്നെയും എസ് എഫ് ഐ സഖാക്കളേയും. സ്വാശ്രയ കോളേജുകൾ, തുടർന്ന് ഡീമ്ഡ് യൂണിവേഴ്സിറ്റികൾ കേരളത്തിന്റെ ആ സ്വപനങ്ങളെല്ലാം തകർത്തത് പരിയാരം സമരം കഴിഞ്ഞ് മൂന്നാം ദിവസം കൂത്തുപറമ്പ് വെടിവെപ്പോട് കൂടിയാണ്. അഞ്ച് പേർ കൊല്ലപ്പെട്ടു. പുഷ്പൻ കൊല്ലാകൊല ചെയ്യപ്പെട്ട് ഇന്നും രോഗശയ്യയിൽ...

മിസ്റ്റർ പിണറായി നിങ്ങൾക്ക് നാണമില്ലെ?

മിസ്റ്റർ പിണറായി നിങ്ങൾക്ക് നാണമില്ലെ? ഇങ്ങനെയൊക്കെ പ്രതികരിക്കാൻ നിങ്ങള്ക്ക് ഓർമ്മശക്തി പോയൊ? രാഷ്ട്രീയ അൾസിമേഷ്യ ബാധിച്ചോ? ഒരു കാര്യം കൂടി ഓർമ്മിപ്പിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം. കൃത്യമായി പറഞ്ഞാൽ 1986 ൽ ആണ് കേരളം ഹയർ എഡുക്കേഷന്റെ ഹബ് ആവാനുള്ള സാധ്യത തകർത്ത ഒരു സംഭവം ഓർപ്പിക്കാം. അതിന്റെ പിന്നിൽ നിങ്ങളുടെ ഗുരു അച്ചുതാനന്ദനാണ്.

ഹോട്ടലിന് മുകളില്‍ നിന്നും വീണ ഭാരതി മുതല്‍ ദീപ വരെ: അപ്രതീക്ഷിതമായ വിടപറഞ്ഞ താരങ്ങള്‍

അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിൽ

അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിൽ ഒഫ്താൽമോളജി പിജി കോഴ്സ് സ്വകാര്യ മേഖലയിൽ കരുണാകര സർക്കാർ അനുവദിച്ചു. ആ നയം നാം സ്വീകരിച്ചിരുന്നുവെങ്കിൽ
കേരളം ഒരു വലിയ മണിപ്പാൽ ആകുമായിരുന്നു.
അതിനെതിരെ വലിയ കലാപം നടന്നു. ആ വിദ്യാഭ്യാസ വിപ്ലവം പുരോഗതി തകർത്തത് അച്ചുതാനന്ദൻ ഇറക്കിവിട്ട എസ് എഫ് ഐ കുഞ്ഞാടുകാണ്.

പിണറായി എന്ന സ്ഥലം, ആ പേര്

പിണറായി സഖാവെ, പിണറായി എന്ന സ്ഥലം, ആ പേര് അവിടെയാണ് കേരള നാശത്തിന്റെ, ആശത്തിന്റെ വിത്ത് കുരുത്തത്. അതാണ് നാം അനുഭവിക്കുന്നത് . അങ്ങ് പറഞ്ഞില്ലെ ലണ്ടനിലെ 5 സ്റ്റാർ ഹോട്ടലിൽ പാർട്ട് ടൈമായി ജോലി ചെയ്യുന്ന മലയാളി വിദ്യാർത്ഥികളെ കണ്ടെന്ന്. അതിന് ഉത്തരവാദി നിങ്ങളുടെ പാർട്ടിയാണ്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+