കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ മന്ത്രി എകെ ബാലന്‍ സ്ഥാനാര്‍ഥിയാകില്ല; വിടി ബല്‍റാമിനെതിരെ എം സ്വരാജ്

  • By Anwar Sadath
Google Oneindia Malayalam News

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ഥികളുടെ പ്രാഥമിക പട്ടികയ്ക്ക് ജില്ലാ കമ്മറ്റി രൂപം നല്‍കി. നാല് സിറ്റിങ് എംഎല്‍എമാര്‍ക്ക് ജില്ലയില്‍ സ്ഥാനാര്‍ഥിത്വം നല്‍കില്ലയെന്ന് പട്ടിക വ്യക്തമാക്കുന്നു. മുന്‍ മന്ത്രി എകെ ബാലന്‍, ആലത്തൂര്‍ എം.എല്‍.എ എം ചന്ദ്രന്‍, ഒറ്റപ്പാലം എം.എല്‍.എ എം ഹംസ, ഷൊര്‍ണൂര്‍ എം.എല്‍.എ കെ.എസ്.സലീഖ എന്നിവരെയാണ് ഒഴിവാക്കുന്നത്.

രണ്ടുതവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന വ്യവസ്ഥപ്രകാരമാണ് ഇവരെ ഒഴിവാക്കുന്നത്. എ. കെ ബാലന്‍ പ്രതിനിധീകരിച്ച തരൂരില്‍ പൊന്നുക്കുട്ടന്‍, ആലത്തൂരില്‍ കെ.ഡി പ്രസേനനും ഒറ്റപ്പാലത്ത് പി.കെ ശശിയും മത്സരിക്കും. ഇവിടെ മറ്റൊരുടെയും പേര് നിര്‍ദ്ദേശിച്ചിട്ടില്ല. ഷൊര്‍ണൂര്‍ സീറ്റില്‍ വനിതയെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എം.ആര്‍ മുരളിയേയോ പി.കെ സുധാകരനേയോ പരിഗണിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.

swaraj

സംസ്ഥാനത്തുതന്നെ ഏറ്റവും ശക്തമായ മത്സരം നടക്കുമെന്ന് കരുതുന്ന തൃത്താലയില്‍ കോണ്‍ഗ്രസിന്റെ വിടി ബല്‍റാമിനെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് മത്സരിക്കാന്‍ ഇറങ്ങും. ജില്ലാ സെക്രട്ടറി പ്രേംകുമാറിന്റെ പേരും ഇവിടെ നിര്‍ദ്ദേശിച്ചുണ്ടെങ്കിലും ബല്‍റാമിനെതിരെ സ്വരാജ് തന്നെ മത്സരിക്കാനാണ് സാധ്യത.

നെന്മാറയില്‍ സിറ്റിങ് എം.എല്‍.എ വി ചെന്താമരാക്ഷന്‍ അല്ലെങ്കില്‍ കെ. ബാബു. പാലക്കാട് മണ്ഡലത്തില്‍ മുന്‍ എം.പി എന്‍.എന്‍.കൃഷ്ണദാസോ കെ.കെ ദിവാകരനോ മത്സരിച്ചേക്കാം. കോങ്ങാട് സിറ്റിങ് എംഎല്‍എ കെ.വി വിജയദാസ് തന്നെ ഇത്തവണയും അവിടെ മത്സരിക്കും. മലമ്പുഴ മണ്ഡലത്തില്‍ വിഎസ്സിന്മത്സരിക്കാനായി ഒഴിച്ചിട്ടിട്ടുണ്ട്.

English summary
Assembly election; M Swaraj will contest against VT Balram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X