'വിജിലന്‍സ് ഡയറക്ടറെ ബലിയാടാക്കി രക്ഷപ്പെടാൻ ശ്രമം'; മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ്
തിരുവനന്തപുരം; വിജിലന്‍സ് ഡയറക്ടറെ മാറ്റിയതിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ഉദ്യോഗസ്ഥനെ ബലിയാടാക്കി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വിജിലന്‍സ് ഡയറക്ടറെ മാറ്റിയത് കള്ളക്കളിയാണ്. പിണറായി വീണ്ടും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയാണ്. ഐ പി എസ് ഉദ്യോഗസ്ഥന്മാർ ബന്ധപ്പെട്ടവരുടെ അറിവില്ലാതെ ഒരിക്കലും ഇത്തരം പ്രവർത്തികൾ ചെയ്യില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സ്വപ്നയെ സ്വാധീനിക്കാൻ മുഖ്യമന്ത്രി നടത്തിയ ശ്രമം പൊളിഞ്ഞുപോയത് കൊണ്ട് വിജിലൻസ് ഡയറക്ടറെ ബലിയാടാക്കിയിരിക്കുകയാണ്. ആദ്യം വിജിലൻസിനെ ഉപയോഗിച്ച് ഒരു പ്രതിയുടെ ഫോൺ തട്ടിപ്പറിച്ചു. തുടർന്ന് ആരോപണമുന്നയിച്ചയാളെ സ്വാധീനിക്കാൻ മറ്റൊരാളെ ഉപയോഗിച്ചു. ഇതെല്ലാം പുറത്തറിഞ്ഞ് ഈ സർക്കാരിന്റെ മുഖം വികൃതമായിരിക്കുകയാണ്, ചെന്നിത്തല പറഞ്ഞു.
ഭരണകുട ഭീകരതയാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നതെന്നും ചെന്നിത്തല വിമർശിച്ചു. തങ്ങള്‍ക്കെതിരെ സംസാരിക്കുന്ന മുഴുവന്‍ ആളുകളെയും അടിച്ചമര്‍ത്തുന്ന കിരാതമായ നടപടിയാണ് ഇപ്പോഴുള്ളത്. ഇത് അംഗീകരിക്കാനാകില്ല. കെ പി സി സി ഓഫീസിനും ഡി സി സി ഓഫീസുകള്‍ക്ക് മുമ്പിലും പൊലീസ് നോട്ടീസ് പതിച്ചത് സമരങ്ങളെ അടിച്ചമര്‍ത്താന്‍ വേണ്ടിയിട്ടാണ്.
പോലീസിന്റെ കോട്ട കെട്ടി മുഖ്യമന്ത്രി അതിനകത്തിരിപ്പാണ്. മാധ്യമ പ്രവർത്തകരെയും ജനങ്ങളെയും ഭയമാണ്. ഡല്‍ഹിയില്‍ നരേന്ദ്രമോദി ചെയ്യുന്നതെന്തോ അതു തന്നെയാണ് പിണറായി വിജയന്‍ കേരളത്തില്‍ ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് തൽസ്ഥാനത്ത് നിന്ന് മാറിനിൽക്കുകയല്ലാതെ മറ്റൊരു മാർഗമില്ല, ചെന്നിത്തല പറഞ്ഞു.
അതേസമയം വിജിലൻസ് ഡയറക്ടറെ മാറ്റിയത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. എല്ലാം ദുരൂഹമാണ്. കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച മുൻ മാധ്യമ പ്രവർത്തകൻ പോലീസിന്റെ ഉപകരണമായി പ്രവർത്തിക്കുകയായിരുന്നു. മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ അറിയാതെ ഇത് നടക്കില്ല. പ്രതിപക്ഷം പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സതീശൻ പറഞ്ഞു.
ഇടനിലക്കാരനായ മുൻ മാധ്യമ പ്രവർത്തകനെ ചോദ്യം ചെയ്യാൻ പോലീസ് ഇതുവരെ തയാറായിട്ടില്ല. സർക്കാരിനും സർക്കാരുമായി ബന്ധപ്പെട്ട ആളുകൾക്കും സമനില തെറ്റി. മുഖ്യമന്ത്രി ഇനിയും മൗനം തുടരരുത് .മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്. ഇത്രയും വലിയ സുരക്ഷ ഒരുക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ്. ഊരി പിടിച്ച വാളുകൾക്ക് ഇടയിലൂടെ നടന്നു നീങ്ങിയ പിണറായി വിജയന് ഇപ്പോൾ എന്താണ് ഭയം? എന്തിനാണ് ഈ വെപ്രാളമെന്നും വി ഡി സതീശൻ ചോദിച്ചു.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് എം ആർ അജിത് കുമാറിനെ മാറ്റിയത്. അജിത് കുമാറുമായി ഫോണിൽ സംസാരിച്ചെന്ന് ഷാജ് കിരൺ പറഞ്ഞതായി സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു തത്സ്ഥാനത്ത് നിന്നും മാറ്റിയത്. അജിത് കുമാർ ഷാജ് കിരണുമായി നിരവധി തവണ സംസാരിച്ചുവെന്ന രഹസ്യാന്വേഷണ റിപ്പോർട്ടും നടപടിക്ക് കാരണമായി. നിരവധി തവണ ഷാജ് കിരൺ അജിത് കുമാറുമായി സംസാരിച്ചുവെന്നാണ് കണ്ടെത്തൽ.
ഹോട്ട് ലുക്കിൽ ബ്ലാക്ക് നെറ്റ് വസ്ത്രത്തിൽ മംമ്ത; 'ബോളിവുഡ് തോറ്റ് പോകുമല്ലോയെന്ന് ആരാധകർ
ഷാജ് കിരൺ കൊച്ചിയിൽ മാധ്യമ പ്രവർത്തകനായിരിക്കെ സിറ്റി പോലീസ് കമ്മീഷണർ ആയിരുന്നു എം ആർ അജിത് കുമാർ. സരിത്തിനെ കസ്റ്റഡിയിലടുത്ത വിവരം ഷാജ് കിരൺ ആദ്യമറിഞ്ഞത് എം ആർ അജിത് പറഞ്ഞാണെന്നായിരുന്നു കഴിഞ്ഞ ദിവസം സ്വപ്ന സുരേഷ് വെളിപ്പെടുത്തിയത്.
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന്











Click it and Unblock the Notifications