Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിക്കാർക്ക് പുതുവർഷ സമ്മാനം; ഇടപ്പള്ളി-അരൂർ മേൽപ്പാലം ഡിപിആർ ഉടൻ, പദ്ധതി ചിലവ് 3600 കോടി!

കൊച്ചി: ദീർഘകാലമായി ഇഴഞ്ഞുനീങ്ങുന്ന ഇടപ്പള്ളി-അരൂർ മേൽപ്പാലം പദ്ധതിക്ക് വേഗത കൈവരിക്കാൻ നിർണായക നീക്കവുമായി ദേശീയപാത അതോറിറ്റി രംഗത്ത്. പദ്ധതിയുടെ വിശദാംശ റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നതിനായി ഹൈവേ എഞ്ചിനീയറിംഗ് കൺസൾട്ടന്റിനെ (എച്ച്ഇസി) ചുമതലപ്പെടുത്തി. കഴിഞ്ഞ വർഷം, എച്ച്ഇസി മേൽപ്പാലത്തിന്റെ രൂപരേഖ ഉൾപ്പെടുന്ന ഒരു അലൈൻമെന്റ് റിപ്പോർട്ട് നേരത്തെ എൻഎച്ച്എഐക്ക് സമർപ്പിച്ചിരുന്നു.

എന്നാൽ, പാലാരിവട്ടത്ത് നിർദ്ദിഷ്‌ട ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം-കാക്കനാട് മെട്രോ ലൈനിന്റെ വയഡക്റ്റ് കണക്കിലെടുക്കാത്തതിനാൽ റിപ്പോർട്ട് പരിഷ്‌കരിക്കാൻ എൻഎച്ച്എഐ നിർദ്ദേശം നൽകിയിരുന്നു. ഇതിനെ തുടർന്ന്, എച്ച്ഇസി പുതുക്കിയ അലൈൻമെന്റ് റിപ്പോർട്ട് അടുത്തിടെ കൊച്ചിയിലെ എൻഎച്ച്എഐ ഓഫീസിൽ സമർപ്പിക്കുകയും, പുതുക്കിയ ഡിപിആർ തയ്യാറാക്കാൻ അതേ സ്ഥാപനത്തെ തന്നെ നിയോഗിക്കുകയുമായിരുന്നു.

edappallyaroorelevated

AI Image

പൊതു ടെൻഡർ വിളിച്ച ശേഷമാണ് ഡിപിആർ തയ്യാറാക്കാനുള്ള ചുമതല എച്ച്ഇസിയെ ഏൽപ്പിച്ചതെന്നും അവർ പ്രവർത്തനം തുടങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. പാലാരിവട്ടം മെട്രോ ലൈനും, കുണ്ടന്നൂരിലെ എൻഎച്ച് 544 ബൈപാസ് റോഡും മേൽപ്പാലവുമായി ബന്ധിപ്പിക്കുന്നതിലെ രൂപകൽപ്പന സംബന്ധിച്ച സങ്കീർണ്ണതകൾ കാരണം മാസങ്ങളോളം പദ്ധതി വൈകിയിരുന്നു. എങ്കിലും ഡിപിആർ തയ്യാറാക്കൽ ഏതാനും മാസങ്ങൾക്കുള്ളിൽ പൂർത്തിയാകുമെന്നാണ് വിവരം.

വൈറ്റില, കുണ്ടന്നൂർ ജംഗ്ഷനുകളിലെ നിലവിലുള്ള ഫ്ലൈഓവറുകൾക്ക് സമാന്തരമായി പുതിയ മേൽപാലങ്ങൾ നിർമ്മിക്കാൻ എൻഎച്ച്എഐ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. നിർദ്ദിഷ്‌ട അങ്കമാലി-കുണ്ടന്നൂർ കൊച്ചി ബൈപാസ് (എൻഎച്ച് 544), വെല്ലിങ്‌ടൺ ദ്വീപിലേക്കുള്ള എൻഎച്ച് 966ബി, ഇടപ്പള്ളി-ആരൂർ മേൽപ്പാലം, തേനി-കൊച്ചി ദേശീയപാത എന്നിവയെല്ലാം സംഗമിക്കുന്ന നെട്ടൂരിൽ ഒരു ക്ലോവർലീഫ് ഫ്ലൈഓവർ പരിഗണനയിലാണുള്ളത്.

നെട്ടൂരിൽ നിന്ന് വെല്ലിങ്‌ടൺ ദ്വീപിലേക്കുള്ള എൻഎച്ച് 966ബിയുടെ അലൈൻമെന്റ് കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ എതിർപ്പുമൂലം ഇതുവരെ തീരുമാനമായിട്ടില്ല. ഇത് എൻഎച്ച് 966ബി പദ്ധതിയെയും അങ്കമാലി-കുണ്ടന്നൂർ ബൈപാസ്, ഇടപ്പള്ളി-ആരൂർ മേൽപ്പാല പദ്ധതികളുടെ അന്തിമരൂപീകരണത്തെയും ബാധിക്കുന്നു.

എൻഎച്ച് 66-ന്റെ മറ്റ് ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലായിരിക്കെ, വിവിധ സ്ഥലങ്ങളിലെ രൂപരേഖാ പ്രശ്‌ന കാരണം ഈ മേൽപ്പാലത്തിന്റെ നിർമ്മാണം തുടങ്ങുന്നതിലുണ്ടാകുന്ന അനിശ്ചിതകാല കാലതാമസം നഗരത്തിലെ ഗതാഗതക്കുരുക്കിന് കാരണമായേക്കാം. കാസർഗോഡ്-തിരുവനന്തപുരം ദേശീയപാതയുടെ ഇടപ്പള്ളി-ആരൂർ ഭാഗം ഒഴികെ, എല്ലാ ഘട്ടങ്ങളും ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

ഈ ബൈപാസ് ഭാഗം, വലിയ ഗതാഗതക്കുരുക്ക് നേരിടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. നിർണായകമായ ഈ ഭാഗത്തിന്റെ പൂർത്തിയാകാത്ത വികസനം നഗരത്തിനുള്ളിലെ ഗതാഗത ക്രമീകരണത്തെയും വാഹനങ്ങളുടെ സുഗമമായ ഒഴുക്കിനെയും ബാധിക്കുമെന്ന ആശങ്കകൾ നേരത്തെ തന്നെ പല കോണുകളിൽ നിന്നും ഉയർന്നിരുന്നു.

നിലവിൽ, ഇടപ്പള്ളി-വൈറ്റില-ആരൂർ പാതയിലൂടെ പ്രതിദിനം ഒരു ലക്ഷത്തിലധികം പാസഞ്ചർ കാർ യൂണിറ്റുകളാണ് കടന്നുപോകുന്നത്. കൊടുങ്ങല്ലൂർ-ഇടപ്പള്ളി, അരൂർ-തുറവൂർ മേൽപ്പാലം ഉൾപ്പെടെയുള്ള 23 പാതകളുടെ ആറുവരിപ്പാത നിർമ്മാണം വർഷാവസാനത്തോടെ പൂർത്തിയാകുന്നതോടെ ഈ റൂട്ടിലെ ഗതാഗത തോത് ഗണ്യമായി വർധിക്കുമെന്നാണ് കരുതുന്നത്. 3600 കോടി രൂപയോളമാണ് പദ്ധതിയുടെ ചിലവായി കണക്കാക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+