കാര്‍ അമിതവേഗതയില്‍; ബാലഭാസ്കറിന്റെ മരണത്തില്‍ ലക്ഷ്മിയുടെ നിര്‍ണായക മൊഴി, അര്ജുന് കുരുക്ക്

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ അപകട മരണത്തില്‍ നിര്‍ണായക മൊഴിയുമായി ഭാര്യ ലക്ഷ്മി. ബാലഭാസ്കറും താനും മകളും സഞ്ചരിച്ച കാര്‍ അപകട സമയത്ത് അമിത വേഗതയില്‍ ആയിരുന്നു എന്നാണ് ലക്ഷ്മി പറയുന്നത്. കോടതിയില്‍ എത്തിയാണ് ലക്ഷ്മി, കേസിലെ നിര്‍ണായക മൊഴി നല്‍കിയിരിക്കുന്നത്.
2018 സെപ്റ്റംബര്‍ 25-ന് ആയിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ ദേശീയപാതയില്‍ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. ബാലഭാസ്കറിനെ കൂടാതെ ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വിനി ബാല, ഡ്രൈവര്‍ അര്ജുന് എന്നിവര്‍ ആയിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. രണ്ട് വയസ്സുകാരി തേജസ്വിനി ബാല സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
അപകടത്തില്‍ ബാലഭാസ്കറിനും ലക്ഷ്മിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്കര്‍ മരിച്ചത്. പാലക്കാട് സ്വദേശി അര്ജുന് നാരായണനാണ് കാര്‍ ഓടിച്ചിരുന്നു. ഇയാള്‍ ആണ് കേസിലെ ഏക പ്രതിയും. സംഭവത്തിന്റെ തുടക്കം തൊട്ടേ നിരവധി ദുരൂഹതകള്‍ ഉണ്ടായിരുന്നു. ആരായിരുന്നു കാര്‍ ഓടിച്ചത് എന്നതായിരുന്നു ഇതില്‍ തുടക്കത്തില്‍ ഉയര്‍ന്ന സംശയം.

അര്ജുന് ആയിരുന്നില്ല കാറോടിച്ചത് എന്നും ബാലഭാസ്കര്‍ ആയിരുന്നു എന്നുമുള്ള വാര്‍ത്തകള്‍ ഇക്കാലത്ത് വന്നിരുന്നു. എന്നാല്‍ പിന്നീട് അര്ജുന് തന്നെയാണ് കാര്‍ ഓടിച്ചത് എന്ന് വ്യക്തമായി. ഇത് ഒന്ന് കൂടി ഉറപ്പിക്കുന്നതാണ് ലക്ഷ്മി കഴിഞ്ഞ ദിവസം കോടതിയില്‍ കൊടുത്ത മൊഴി. അര്‍ജുനെ കോടതിയില്‍ ലക്ഷ്മി തിരിച്ചറിയുകയും ചെയ്തു. അപകടത്തില്‍ ബോധം നഷ്ടപ്പെട്ട തനിക്ക് ദിവസങ്ങള്‍ കഴിഞ്ഞാണ് ബോധം തിരിച്ച് കിട്ടിയതെന്ന് ലക്ഷ്മി പറഞ്ഞു.
അപകടവിവരം താനാണു പൊലീസിന് അറിയിച്ചത് എന്ന് ലക്ഷ്മിയുടെ സഹോദരന് പ്രസാദ് മൊഴി നല്കി. അര്‍ജുനെതിരെ അലക്ഷ്യമായി വാഹനമോടിച്ചതിനും മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തിട്ടുണ്ട്. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ മകള്‍ തേജസ്വിനിയുടെ പേരിലുള്ള നേര്‍ച്ചയ്ക്ക് വേണ്ടിയായിരുന്നു യാത്ര. പൂജക്ക് ശേഷം 2018 സെപ്റ്റംബര്‍ 24 ന് രാത്രി മടങ്ങി.
Vastu Tips For Money: കൈയിലെ പണം അകാരണമായി ചെലവാകുന്നോ..? വാസ്തുവിലുണ്ട് പരിഹാരം
ഇതിനിടെ പുലര്‍ച്ചെ 12.15ന് ചാലക്കുടിയിലായിരുന്ന ഇന്നോവ കാര്‍ 3.30ന് തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടത്തില്‍ പെടുകയായിരുന്നു. പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സി ബി ഐയ്ക്ക് കൈമാറുകയായിരുന്നു. കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് വിവാദത്തിന്് പിന്നാലെയാണ് പിന്നീട് ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹതകള്‍ ചര്‍ച്ചയാകുന്നത്. ബാലഭാസ്കറിന്റെ അപകട മരണത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നു എന്നാണ് പിതാവ് ഉണ്ണി പറയുന്നത്.
ബാലഭാസ്കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്നും മരത്തിലിടിക്കുന്നതിന് മുമ്പ് കാര്‍ ആക്രമിക്കപ്പെട്ടിരുന്നതായും ആരോപിച്ച് കലാഭവന്‍ സോബി ജോര്‍ജ് രംഗത്തെത്തി കേസ് കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണമായി. ഇതിന് താന്‍ ദൃക്സാക്ഷിയാണെന്നും സോബി ജോര്‍ജ് പറഞ്ഞു. ഇതിനിടെ ആണ് ബാലഭാസ്കറിന്റെ മുന്‍ മാനേജരായ പ്രകാശന് തമ്പിയും വിഷ്ണു സോമസുന്ദരവും തിരുവനന്തപുരത്ത് സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലാകുന്നത്.
എന്നാല്‍ പ്രകാശ് തമ്പി, വിഷ്ണു എന്നിവര്‍ ബാലഭാസ്കറിന്റെ മാനേജര്മാരായിരുന്നു എന്ന തരത്തിലുളള പ്രചാരണം വാസ്തവ വിരുദ്ധമാണ് എന്ന് ലക്ഷ്മി പറഞ്ഞിരുന്നു. ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോര്‍ഡിനേഷന്‍ ഇവര്‍ നടത്തിയിരുന്നു എന്നതിന് അപ്പുറം മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവര്‍ക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ലെന്നാണ് ലക്ഷ്മി പറഞ്ഞിരുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications