Get Updates
Get notified of breaking news, exclusive insights, and must-see stories!

വട്ടിയൂർക്കാവ് സീറ്റ് വേണം; അമിത് ഷായോട് ആവശ്യം ഉന്നയിച്ച് ജി കൃഷ്ണകുമാർ

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുകയാണ്. ഇടത്, വലത്, എൻഡിഎ മുന്നണികളുടെയെല്ലാം സ്ഥാനാർഥി നിർണയം അവസാനഘട്ടത്തിലാണ്. കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തിയത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിട്ടു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുത്ത ആത്മവിശ്വാസത്തിലാണ് ഇത്തവണ ബിജെപി നിയമസഭ തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒപ്പം നിന്ന തിരുവനന്തപുരത്ത് ആദ്യം താമര വിരിയിക്കാനാണ് ബിജെപി പരിശ്രമം. ബിജെപിയ്ക്ക് ഏറ്റവുംകൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന സീറ്റുകളില്‍ ഒന്നാമത് നേമവും രണ്ടാമത് വട്ടിയൂർക്കാവുമാണ്.

ഇന്ന് നടന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ വട്ടിയൂർകാവ് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ച് നടനും നേതാവുമായ ജി കൃഷ്ണകുമാർ. തിരുവനന്തപുരം വട്ടിയൂർക്കാവിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്നാണ് ജി കൃഷ്ണകുമാർ കോർ കമ്മിറ്റിയിൽ അമിത് ഷായോട് ആവശ്യപ്പെട്ടത്.ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റിയിൽ അംഗമല്ലാത്ത ജി കൃഷ്ണകുമാറിനെ പ്രത്യേക ക്ഷണിതാവായാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. അമിത് ഷാ സംസാരിച്ചതിന് ശേഷം എഴുന്നേറ്റ് നിന്ന് കൃഷ്ണകുമാർ വട്ടിയൂർകാവ് സീറ്റിനായി അവകാശവാദം ഉന്നയിക്കുകയായിരുന്നു.

കഴിഞ്ഞ ഒരു വർഷമായി താൻ മണ്ഡലത്തിൽ സജീവമാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ താൻ അവിടെ പ്രവർത്തിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ വലിയ നേട്ടം ബിജെപിക്ക് അവിടെ ഉണ്ടാക്കാനായിട്ടുണ്ടെന്നും ജി കൃഷ്ണകുമാർ പറഞ്ഞു. താൻ മത്സരിക്കുകയാണെങ്കിൽ നിയമസഭയിലേക്ക് ഒരു ബിജെപി എംഎൽഎ ഉണ്ടാകുമെന്ന ഉറപ്പും അമിത് ഷായ്ക്ക് കൃഷ്ണകുമാർ ഉറപ്പുനൽകുകയും ചെയ്തു.

krishna2-1768203385 jpg

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിജെപിയുടെ ചർച്ചയിൽ പേര് ഉയർന്നാൽ പരിഗണിക്കുമെന്ന് അമിത് ഷാ മറുപടി നൽകി. പാർട്ടി സംവിധാനം ആ വഴിക്ക് നീങ്ങട്ടെയെന്നും ഷാ പറഞ്ഞതായാണ് വിവരം. 25 വർഷമായി താൻ ജീവിക്കുന്ന മണ്ഡലമാണ് വട്ടിയൂർകാവ് എന്നും മണ്ഡലത്തിലെ ബൂത്ത് പ്രവർത്തകർ മുതൽ ഓരോ പാർട്ടി പ്രവർത്തകരുമായും പാർട്ടിക്ക് അതീതമായ വ്യക്തിബന്ധമുണ്ടെന്നും നേരത്തെ കൃഷ്ണകുമാർ പറഞ്ഞിരുന്നു.

തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ സ്ഥാനത്തിന് പകരം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ഡിജിപിയുമായ ആർ ശ്രീലേഖയ്ക്ക് നൽകാമെന്ന് നേതാക്കൾ വാഗ്ദാനം ചെയ്ത സീറ്റാണ് വട്ടിയൂർകാവ്. എന്നാൽ ഈ സീറ്റിൽ മത്സരിക്കാൻ മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മുതിർന്ന നേതാവ് കുമ്മനം രാജശേഖരനും താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

നിലവിൽ എൽഡിഎഫ് നേതാവ് വി കെ പ്രശാന്തിന്‍റെ മണ്ഡലമാണ് വട്ടിയൂർകാവ്. തദ്ദേശതെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ വിജയത്തിന്‍റെ ചുവടുപിടിച്ച് വട്ടിയൂർകാവിലടക്കം മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാൽ പല നേതാക്കളും വട്ടിയൂർക്കാവ് സീറ്റിൽ താത്പര്യം അറിയിച്ചതിനാൽ സ്ഥാനാർഥി നിർണയം ഒരു കീറാമുട്ടിയായി മാറിയേക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+