മഹിളാ മോർച്ച നേതാവിന് അശ്ലീല സന്ദേശം.. ബിജെപി സംസ്ഥാന നേതാവ് പുറത്ത്
തിരുവനന്തപുരം: വനിതാ നേതാവിന് അശ്ലീല മെസ്സേജുകളയച്ച ബിജെപി സംസ്ഥാന നേതാവിനെ ചുമതലകളില്‍ നിന്ന് നീക്കി. മഹിളാ മോര്‍ച്ചാ നേതാവിനെയാണ് ബിജെപിയുടെ സംസ്ഥാന നേതാവ് നിരന്തരം മൊബൈലില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ച് ശല്യപ്പെടുത്തിയിരുന്നത്. ശല്യം സഹിക്കാതെ വന്നതോടെ യുവതിയുടെ ഭര്‍ത്താവ് ആര്‍എസ്എസ് ജില്ലാ നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നു. പാര്‍ട്ടി തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ നേതാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ഇയാളെ മധ്യമേഖലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചത്. ആലപ്പുഴയില്‍ ചേര്‍ന്ന ബിജെപി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ഇന്ത്യക്കാരന്റെ നട്ടെല്ലൊടിച്ച 'മോദി മാജിക്'.. കള്ളനോട്ടും കള്ളപ്പണവും എവിടെ? രാജ്യം ചോദിക്കുന്നു!
ബിജെപിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഹിളാ മോര്‍ച്ചാ നേതാവുമായി ഇയാള്‍ നിരന്തരം ബന്ധപ്പെടാറുണ്ടായിരുന്നു. അതിനിടെ വീഡിയോ ചാറ്റ് വഴി വനിതാ നേതാവിനെ ഇയാള്‍ നിരന്തരം ശല്യം ചെയ്തു തുടങ്ങി. അശ്ലീല സന്ദേശങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെ യുവതിയുടെ ഭര്‍ത്താവ് പ്രശ്‌നത്തില്‍ ഇടപെട്ടു. യുവതിയെ കൊട്ടാരക്കരയിലേക്ക് മാറ്റി. എന്നാല്‍ ഇവരെ തിരിച്ചെത്തിക്കണം എന്നാവശ്യപ്പെട്ട് നേതാവ് ഭീഷണി മുഴക്കുകയും വീട് കയറി ആക്രമണത്തിന് ശ്രമം നടത്തുകയും ചെയ്തു. ഇതോടെയാണം പാര്‍ട്ടി നേതൃത്വം ഇടപെട്ട് അന്വേഷണം നടത്തിയത്.