ബോംബ് സ്ഫോടനം സിപിഎം കേന്ദ്രത്തില്‍; ബിനോയ് വിശ്വത്തിൻ്റെ പ്രസ്താവന ബിജെപിക്ക് ഗുണം ചെയ്യും: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ സിപിഎം സംഘർഷത്തിന് ശ്രമിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ വയോവൃദ്ധൻ മരിച്ച സംഭവവും തിരഞ്ഞെടുപ്പ് സമയത്ത് പാനൂരിൽ സി പി എം പ്രവർത്തകൻ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതും സമഗ്രമായി അന്വേഷിക്കണം. പാർട്ടി ഗ്രാമത്തിലാണ് രണ്ട് സംഭവങ്ങളും നടന്നത്. മയക്കുമരുന്ന് കച്ചവടം, ഗുണ്ടാ പിരിവ് എന്നിവ നടക്കുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്.
ബൈക്കിൽ യാത്ര ചെയ്യുന്ന കോളേജ് വിദ്യാർത്ഥികളുടെ പോക്കറ്റടിക്കുന്ന പോലെയുള്ള കാര്യങ്ങളും ഇവിടെ നടന്നു. സി പി എം നേതാക്കൾക്ക് ഇതെല്ലാം അറിയാവുന്നതാണ്. പരാജയം മറികടക്കാൻ പഴയത് പോലെ സംഘർഷമുണ്ടാക്കാൻ സി പി എം ശ്രമിക്കുകയാണോ എന്ന സംശയം ബി ജെ പിക്കുണ്ട്. സംഘർഷങ്ങൾ കുറഞ്ഞത് പാർട്ടി കേഡറുകളുടെ ആത്മവീര്യം നശിപ്പിച്ചുവെന്നാണ് ഒരു നേതാവ് സംസ്ഥാന സമിതിയിൽ പറഞ്ഞത്. സംഘർഷങ്ങൾ നടത്തിയവർ ഇപ്പോൾ സ്വർണ്ണക്കടത്തിലേക്കും മാഫിയ പ്രവർത്തനങ്ങളിലേക്കും പോയിരിക്കുകയാണ്.

അവരെ തിരിച്ച് കൊണ്ടുവരാൻ വീണ്ടും സി പി എം സംഘർഷമുണ്ടാക്കാൻ ശ്രമിക്കാൻ സാധ്യതയുണ്ട്. ഇതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. പാനൂരിൽ ആരാണ് ബോംബ് സ്ഫോടനത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ചില്ല. എന്തിന് വേണ്ടിയാണ് ബോംബ് നിർമ്മിച്ചതെന്ന് കണ്ടെത്താൻ സാധിക്കാത്തത് പൊലീസിന്റെ പാരാജയമാണ്. കണ്ണൂരിനെ വീണ്ടും അശാന്തിയിലേക്ക് വലിച്ചിഴയ്ക്കുകയാണ് സി പി എം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ നാട്ടിലാണ് സമാന അക്രമ സംഭവങ്ങൾ ആവർത്തിക്കുന്നതെന്നത് മറക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞു.
വയനാട്ടിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാൻ താത്പര്യമില്ലെന്നും എന്നാൽ ബി ജെ പിക്ക് അത് ഗുണം ചെയ്യുമെന്നത് കൊണ്ടാണ് മത്സരിക്കുന്നതെന്ന സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ പ്രസ്താവന ജനങ്ങളെ ഞെട്ടിക്കുന്നതാണ്. ജനാധിപത്യത്തിന് ഭൂഷണമല്ലാത്ത പ്രസ്താവനയാണിത്. കേരളത്തിലും സമ്പൂർണ ഇന്ത്യാ മുന്നണിയായിരിക്കുകയാണ്. പ്രിയങ്ക ഗാന്ധി വരുന്നതിനെ ആനി രാജ സ്വാഗതം ചെയ്യുകയാണ്. എൽ ഡി എഫും യു ഡി എഫും തമ്മിലുള്ള അകലം ഇല്ലാതായിരിക്കുന്നു. പിണറായി വിജയൻ്റെ അഴിമതി ന്യായീകരിക്കുകയാണ് സി പി ഐ സംസ്ഥാന സെക്രട്ടറി ചെയ്യുന്നത്. ഒന്നാംതരം അഴിമതിക്കാരുടെ പാർട്ടിയാണ് സി പി ഐ. അവരുടെ എല്ലാ വകുപ്പിലും തട്ടിപ്പാണ് നടക്കുന്നത്. പരസ്പര സഹകരണ രാഷ്ട്രീയമാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.
അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21ന് ബി ജെ പി 280 മണ്ഡലങ്ങളിലും വിപുലമായ പരിപാടികൾ നടത്തും. 25 ന് അടിയന്തരാവസ്ഥ വാർഷികത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. രാജ്യത്തെ ഭരണഘടനയെ അട്ടിമറിച്ചവരെ കുറിച്ച് ജനങ്ങളെ ഓർമ്മിപ്പിക്കും. ജൂൺ 23 മുതൽ ജൂലായ് 6 വരെ ശ്യാമപ്രസാദ് മുഖർജി അനുസ്മരണങ്ങൾ നടത്തും. ഇതിന്റെ ഭാഗമായി എല്ലാ ബൂത്തുകളിലും സമ്മേളനങ്ങൾ നടക്കും. മാതാവിൻ്റെ പേരിൽ എല്ലാ ബി ജെ പി പ്രവർത്തകരും ഒരു മരം നടും. 29 സംസ്ഥാന നേതൃയോഗം കൊച്ചിയിൽ ചേരും. ജൂലായ് 5ന് രണ്ട് കേന്ദ്രമന്ത്രിമാർക്കും പാലക്കാട് സ്വീകരണം നൽകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications