കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം; 5 അംഗങ്ങളെ തടഞ്ഞ് എസ്എഫ്ഐ, ഇടപെട്ട് പോലീസ്
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിനെത്തിയ 5 അംഗങ്ങളെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. ബിജെപി അനുകൂലികളാണെന്ന് ആരോപിച്ചായിരുന്നു എസ്എഫ്ഐ ഇവരെ തടഞ്ഞത്. ഇവരെ ഗേറ്റിനകത്തേക്ക് കയറ്റി വിടാൻ പോലും എസ്എഫ്ഐ പ്രവർത്തകർ അനുവദിച്ചില്ല. എന്നാൽ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ യുഡിഎഫ് പ്രതിനിധികളായ സെനറ്റ് മെമ്പർമാരെ പ്രതിഷേധക്കാർ കടത്തി വിട്ടു.
കാലിക്കറ്റ് സർവകലാശാല സെനറ്റ് ഹാളിന് പുറത്ത് എസ്എഫ്ഐ പ്രവർത്തകർ സംഘടിക്കുകയായിരുന്നു. സെലക്‌ട് ഹാളിന്റെ കവാടത്തിൽ എസ്എഫ്ഐ പ്രവർത്തകർ കുത്തിയിരിന്ന് പ്രതിഷേധിക്കുകയായിരുന്നു. തടഞ്ഞ അംഗങ്ങൾ അകത്തേക്ക് കയറാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും എസ്എഫ്ഐ പ്രവർത്തകർ അതിന് അനുവദിച്ചില്ല.

പത്തേമുക്കാലോടെ സെനറ്റ് യോഗം അവസാനിക്കുകയും ചെയ്‌തു. സെനറ്റ് യോഗം കഴിഞ്ഞെത്തിയ എസ്എഫ്ഐ നേതാക്കളും പോലീസുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് പോലീസ് എസ്എഫ്ഐ നേതാക്കളെ അറസ്‌റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. നേരത്ത സെനറ്റ് അംഗങ്ങളെ പേര് ചോദിച്ച് അകത്തേക്ക് കടത്തിവിടാൻ തുടങ്ങിയതോടെയാണ് പോലീസ് ഇടപെട്ടത്.
പ്രവീൺകുമാർ, മനോജ് സി, ഹരീഷ്. എവി, ബാലൻ പൂതേരി, അഫ്‌സൽ ഗുരുക്കൾ, അശ്വിൻ എന്നിവരെയാണ് യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കാതെ എസ്എഫ്ഐ പ്രവർത്തകർ പുറത്തുനിർത്തിയത്. സംഘപരിവാർ നോമിനികളെന്ന് ആരോപിച്ചായിരുനു ഇവരെ പ്രതിഷേധക്കാർ തടഞ്ഞത്.
ഗവർണർ നാമനിർദ്ദേശം ചെയ്‌ത 9 സംഘപരിവാർ അംഗങ്ങളെ തടയുമെന്ന് എസ്എഫ്ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരെ സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ല. കേരളത്തിലെ പൊതുജനങ്ങളുടെ വികാരം എസ്എഫ്ഐ ഏറ്റെടുക്കുകയാണ്. ഇത് വരെയും ഒരു സംഘപരിവാർ അനുകൂലിയും കേരളത്തിലെ സർവകലാശാലയിലെ സെനറ്റിൽ എത്തിയിട്ടില്ലെന്നും എസ്എഫ്ഐ പറഞ്ഞിരുന്നു.
ഗവർണർ നാമനിർദ്ദേശം ചെയ്‌ത 18 അംഗങ്ങൾ പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്ന് ചേരാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതിൽ ഒൻപത് പേര്‍ സംഘപരിവാർ അനുകൂലികൾ ആണെന്നാണ് എസ്എഫ്ഐ ഉൾപ്പെടെയുള്ള ഇടത് സംഘടനകളുടെ ആരോപണം. ഇതോടെയാണ് യോഗം നടക്കുന്ന സ്ഥലത്ത് പ്രതിഷേധവുമായി എസ്എഫ്ഐ എത്തിയത്.
അതേസമയം, ഗവർണർ-സർക്കാർ പോര് മുറുകുന്നതിനിടെയാണ് കേരളത്തിലെ ഏറ്റവും വലിയൊരു സർവകലാശാലയിൽ ചാൻസലർ കൂടിയായ ഗവർണർ നാമനിർദേശം ചെയ്‌ത അംഗങ്ങളെ തടഞ്ഞുകൊണ്ട് ഇടതു സംഘടനയുടെ ശക്തമായ പ്രക്ഷോഭം നടക്കുന്നത്.
കഴിഞ്ഞ ദിവസം സർവകലാശാല ക്യാമ്പസിൽ ഗവർണർക്കെതിരെ വൻ പ്രതിഷേധ പരിപാടി തന്നെ എസ്എഫ്ഐ സംഘടിപ്പിച്ചിരുന്നു. ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ചു കൊണ്ടുള്ള ബാനറുകൾ ഉൾപ്പെടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയുമുണ്ടായി.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications