ഷുക്കൂര്‍ വധം; സിപിഎം നേതാക്കള്‍ക്കെതിരെ പിടിമുറുക്കി സിബിഐ; ക്രിമിനല്‍ ഗൂഡാലോചന അന്വേഷിക്കുന്നു
കണ്ണൂര്‍ ജില്ലയിലെ സിപിഎം നേതാക്കള്ക്കെതിരേയുള്ള് കേസില്‍ സിബിഐ പിടിമുറുക്കുന്നു. ഫസല്‍ വധക്കേസില്‍ കാരായിമാര്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോയ സിബിഐ പ്രമാദമായ അരിയില്‍ ശുക്കൂര്‍ വധക്കേസിലും അന്വേഷണം നേതാക്കന്മാരിലേക്ക് നീട്ടാന്‍ ഒരുങ്ങുന്നു.
ഷുക്കൂര്‍ വധക്കേസിലെ ക്രിമിനല്‍ ഗൂഢാലോചനയും കേരള പോലീസിന്റെ അന്വേഷണത്തിലെ വീഴ്ച്ചയും അന്വേഷിക്കാന്‍ ഒരുങ്ങുകയാണ് സിബിഐ. സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

2012 ഫെബ്രുവരി 20
2012 ഫെബ്രുവരി 20 നാണ് പട്ടുവം അരിയിലിലെ മുസ്ലിലീഗ് പ്രവര്‍ത്തകനായ് ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. സിപിഎം നേതാക്കളായ പി ജയരാജന്റേയും ടിവി രാജേഷിന്റേയും വാഹനം അക്രമിക്കപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഷൂക്കൂര്‍ വധിക്കപ്പെടുന്നത്.

സിപിഎം പ്രവര്‍ത്തകര്‍
സിപിഐഎം ശക്തികേന്ദ്രമായ ചെറുകുന്ന് കീഴറയില്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. കേസ് അന്വേഷണത്തില്‍ പോലിസിന് വീഴ്ച്ച പറ്റിയെന്ന് നേരത്തേ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പോലീസ് മേധാവിയായിരുന്ന ടിപി സെന്‍കുമാര്‍ അന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

ഉന്നതതല ഗൂഢാലോച
കേസ് സിബിഐ ഏറ്റെടുത്തതോടെ ഉന്നതതല ഗൂഢാലോചനയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. കേസിലെ ക്രിമിനല്‍ ഗൂഡാലോചനയെ കുറിച്ച് അന്വേഷിച്ചല്ല എന്ന് ഷുക്കൂറിന്റെ മാതാവ് ആത്തിക്കയും ആരോപിച്ചിരുന്നു.

ആത്തിക്ക
സിപിഎം നേതാക്കളായ രാജേഷിനും എതിരെ ശക്തമായ അന്വേഷണമോ ഇരുവരും കേസില്‍ ഉള്‍പ്പെട്ടതിന് വേണ്ടത്ര തെളിവുകള്‍ സ്വീകരിക്കാനോ കേസ് ആദ്യം അന്വേഷിച്ച് കേരള പോലീസ് ശേഖരിച്ചില്ല എന്നും ആത്തിക്ക പരാതിപ്പെട്ടിരുന്നു.

പി ജയരാജന്
കേസിലെ എല്ലാ പ്രതികളും ഒരേ സംഘടനയില്പ്പെട്ടവാരാണ്. പി ജയരാജനും ടിവി രാജേഷ് എംഎല്‍എയും നേതൃത്വം നല്കുന്ന രാഷ്ട്രീയപാര്‍ട്ടിയിലെ അംഗങ്ങളാണ് പ്രതികളെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായും സിബിഐ അന്വേഷണം തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സിബിഐ
ഷുക്കൂര്‍ വധക്കേസിലെ തുടര്‍ അന്വേഷണ ഉത്തരവിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് കെ പ്രകാശന് എന്നിവര്‍ നല്കിയ ഹര്‍ജിയില്‍ സമര്‍പ്പിച്ച അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് കൊലപാതകത്തി്ന പിന്നിലെ ക്രിമിനല്‍ ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കുന്നതായി സിബിഐ അറിയിച്ചിരിക്കുന്നത്.

സുപ്രീംകോടതിയില്‍
കൊലപാതകത്തിന്റെ ആസൂത്രകരെന്ന് ആരോപണം ഉയര്‍ന്നിരുന്ന ജയരാജനും രാജേഷിനും എതിരായ കേസന്വേഷണം ദുര്‍ബലപ്പെടുത്തിയോ എന്നതിനേക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായി സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നടപടികള്‍
ഇരുവര്‍ക്കുമെതിരെ ശക്തമായ തെളിവുകള്‍ ശേഖരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അന്വേഷണത്തില്‍ ഒഴിവാക്കപ്പെട്ടതോ പരിഗണിക്കപ്പെടാതെയോ പോയ ഏതെങ്കിലും കേരല പോലീസിന്റെ പക്കല്‍ ഉണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയില്‍ ഉണ്ടെന്ന് സിബിഐ സമര്‍പ്പിച്ച തല്‍സ്ഥിതി റി്പ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പീഡിപ്പിക്കുന്നു
കേസില്‍ ഒരുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി സിബിഐയോട് നിര്‍ദ്ദേശിച്ചു. അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് കോടതി സ്വീകരിച്ചു. അന്വേഷണത്തിന്റെ പേരില്‍ സിബിഐ തന്നെ പീഡിപ്പിക്കുന്നതായും പി ജയരാജനും കോടതിയെ അറിയിച്ചു.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications