കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഇടിയില്‍ തെസ്‌നിയുടെ ഘാതകനായ കാലന്‍ ജീപ്പിന് രേഖകളില്ല?

  • By Muralidharan
Google Oneindia Malayalam News

തിരുവനന്തപുരം: സി ഇ ടി കാമ്പസിനുള്ളില്‍ വിദ്യാര്‍ഥിനിയെ ഇടിച്ചുകൊന്ന ജീപ്പിന് മതിയായ രേഖകളില്ലെന്ന് റിപ്പോര്‍ട്ട്. സിവില്‍ എന്‍ജിനീയറിങ് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയുമായ തെസ്‌നി ബഷീറിനെ ഇടിച്ച കെ ബി എഫ് 7268 നമ്പര്‍ ജീപ്പ് സംഭവത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജീപ്പിന് മതിയായ രേഖകളില്ല എന്ന കാര്യം വ്യക്തമായത്.

<strong>തെസ്‌നിയുടെ മരണത്തിന് കാരണമായ ആ കാലന്‍ ജീപ്പിന്റെ കഥ...</strong>തെസ്‌നിയുടെ മരണത്തിന് കാരണമായ ആ കാലന്‍ ജീപ്പിന്റെ കഥ...

രണ്ട് ജീപ്പുകളാണ് സി ഇ ടി കാമ്പസിലെ ഓണാഘോഷ പരിപാടികള്‍ക്ക് ഉണ്ടായിരുന്നത്. ഈ രണ്ട് ജീപ്പുകളും പോലീസ് കസ്റ്റഡിയിലാണ്. ഇതിനൊപ്പം ഉണ്ടായിരുന്ന ചെകുത്താന്‍ എന്ന് പേരെഴുതിയ ലോറിയും പോലീസ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. കാമ്പസിലെ എസ് എഫ് ഐ പ്രവര്‍ത്തകരാണ് ജീപ്പുകള്‍ കൈവശം വെച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. ലോറി കോളേജിലെ കുട്ടികള്‍ വാടകയ്ക്ക് എടുത്തതായിരുന്നു.

cet-accident

തെസ്‌നിയെ ഇടിച്ച വാഹനത്തിന് ഇന്‍ഷുറന്‍സ് അടക്കമുള്ള മതിയായ രേഖകളില്ലെങ്കില്‍ കുടുംബത്തിന് നഷ്ടപരിഹാരം കിട്ടാന്‍ പ്രയാസമാകും എന്നാണ് അറിയുന്നത്. തൃപ്പാദപുരത്തിനടുത്ത് ഒളിപ്പിച്ച നിലയിലാണ് ഈ ജീപ്പ് പോലീസിന് കിട്ടിയത്. സി ഇ ടി കാമ്പസിലെ കുട്ടികള്‍ കൈമാറി വന്നതായിരുന്നത്രെ ഈ ജീപ്പ്. തെസ്‌നിയെ ഇടിച്ച ജീപ്പ് ഓടിച്ച ബൈജു കഴിഞ്ഞ ദിവസം പോലീസില്‍ കീഴടങ്ങിയിരുന്നു.

സി ഇ ടിയില്‍ നാലാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയാണ് ബൈജു. 21കാരനായ ബൈജുവിനെ പോലീസ് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. ബുജുവിനെ കസ്റ്റഡിയില്‍ കിട്ടണമെന്ന് പോലീസ് ആവശ്യപ്പെട്ടേക്കും. കാമ്പസിലെ ഓണാഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങളുടേയും ഫോട്ടോയുടേയും അടിസ്ഥാനത്തില്‍ എട്ട് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

English summary
CET student accident death in Thiruvananthapuram: Police says Jeep does not have enough document.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X