Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫലമറിയാൻ 2 നാളുകൾ, കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം ശക്തമാവുന്നു; പിടിമുറുക്കി പ്രബല വിഭാഗങ്ങൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന കേരളത്തിൽ മുഖ്യമന്ത്രി ആരാവുമെന്ന ചർച്ച സജീവമാണ്. എക്‌സിറ്റ് പോളുകൾ ഏറെയും യുഡിഎഫിന് വിജയം പ്രവചിക്കുമ്പോൾ കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി കസേരക്കായി കരുനീക്കങ്ങൾ സജീവമാക്കുകയാണ്. കോൺഗ്രസിനെ സംബന്ധിച്ച് ഇത് ആദ്യത്തെ സംഭവമല്ലെങ്കിലും 10 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ലഭിക്കുമെന്ന് കരുതുന്ന ഭരണത്തെ ആ ഗൗരവത്തിൽ അവർ എടുക്കുമോ എന്നാണ് ചില കേന്ദ്രങ്ങൾ ഉന്നയിക്കുന്ന സംശയം.

നിലവിൽ മുഖ്യമന്ത്രി കസേരക്കായുള്ള ചരടുവലികൾ സജീവമായി തന്നെ കോൺഗ്രസിൽ നടക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ എന്നിവർ പ്രധാന പരിഗണനയിലുള്ള നേതാക്കളായി സജീവമായുണ്ട്. ശശി തരൂരിനെയും ചില സർവേകൾ ഉയർത്തിക്കാട്ടിയിരുന്നെങ്കിലും ആ സാധ്യത ഏറെക്കുറെ മങ്ങിക്കഴിഞ്ഞു.

congress

നിലവിൽ മുന്നണിയിലെ കൂടുതൽ ഘടക കക്ഷികളെ ഒപ്പം നിർത്താൻ ശ്രമിക്കുകയാണ് മൂന്ന് വിഭാഗങ്ങളും. എന്നാൽ ഇക്കാര്യത്തിൽ വിഡി സതീശൻ ഒരുപടി മുന്നിലാണ്. കഴിഞ്ഞ ദിവസം ലീഗ് തന്നെ സതീശന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ചെന്നിത്തല, കെസി പക്ഷങ്ങൾക്ക് കടുത്ത അതൃപ്‌തി ഉണ്ടെന്നാണ് വിവരം.

നിലവിൽ കടുത്ത മത്സരമാണ് പാർട്ടിക്കുള്ളിൽ നടക്കുന്നത്. ഈ മത്സരം നിലവിലുള്ള വിഭാഗീയത രൂക്ഷമാക്കി. രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുന്നവർ സതീശന്റെ നേതൃത്വത്തെ കോൺഗ്രസിനുള്ളിൽ പരസ്യമായി ചോദ്യം ചെയ്യുന്നത് നേരത്തെ കണ്ടതാണ്. മുൻ പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ചെന്നിത്തലയുടെ അനുഭവസമ്പത്താണ് അവർ ചൂണ്ടിക്കാട്ടുന്നത്.

ഇടതുസർക്കാർ കാലത്ത് ക്ഷേമകിറ്റ് ചർച്ചകളിലും കോവിഡ് ഘട്ടത്തിലും അദ്ദേഹത്തിന്റെ പങ്ക് എടുത്ത് പറഞ്ഞ്, അനുയായികൾ അദ്ദേഹത്തെ സ്ഥിരതയുള്ള ഭരണാധികാരിയായി ഉയർത്തിക്കാട്ടുന്നു. കൂടാതെ മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ ഉൾപ്പെടെയുള്ളവർ ചെന്നിത്തലയ്ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. മാത്രമല്ല എൻഎസ്എസിനും താൽപര്യമുള്ള നേതാവ് രമേശ് ചെന്നിത്തല.

യുഡിഎഫ്. തിരഞ്ഞെടുപ്പിൽ വിജയിക്കും, രമേശ് മുഖ്യമന്ത്രിയാകും എന്നായിരുന്നു കുര്യൻ പറഞ്ഞത്. ഈ പ്രസ്താവന ചെന്നിത്തലയുടെ സാധ്യതകൾക്ക് കൂടുതൽ കരുത്ത് നൽകുന്നു. സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസവും ഇത് പ്രകടമാക്കുന്നു. എങ്കിലും വിഡി സതീശനാണ് നിലവിൽ ഔദ്യോഗിക പ്രതിപക്ഷ നേതാവ്. കേരളത്തിലെ യുവ കോൺഗ്രസിന്റെ കൂടുതൽ ശക്തനായ മുഖമായാണ് അദ്ദേഹത്തെ കാണുന്നത്.

പിണറായി വിജയൻ സർക്കാരിനെതിരെ സതീശൻ ശക്തമായ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയും പൊതുജനസമ്പർക്ക പരിപാടികളിലൂടെയും അദ്ദേഹം തന്റെ സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുന്നു. മാത്രമല്ല ലീഗ് പോലെയുള്ള രണ്ടാം കക്ഷിയുടെ പിന്തുണയും ആർജിക്കുക വഴി സതീശൻ ഒരുപടി മുന്നിലാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്.

കെസി വേണുഗോപാൽ ആവട്ടെ ഡൽഹിയിൽ നിന്നാണ് രംഗ പ്രവേശം ചെയ്‌തത്‌. എഐസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം പ്രധാന സംഘടനാ ചുമതലകൾ നിർവഹിക്കുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥി മുൻഗണനയിലെ എക്‌സിറ്റ് പോൾ ഡാറ്റയിൽ, കേരളത്തിൽ നിന്നുള്ള ഏക ദേശീയ കോൺഗ്രസ് സംഘാടകനാണ് വേണുഗോപാൽ. വിഭാഗീയതകൾക്കപ്പുറം അദ്ദേഹത്തിന് വിശാലമായ സ്വീകാര്യതയുണ്ടെന്ന അനുയായികളുടെ വാദത്തിന് ബലം പകരുന്നു.

ഇടത് സർക്കാരിനെതിരെയുള്ള ശക്തമായ ഭരണവിരുദ്ധ വികാരം യുഡിഎഫിന് വിജയ സാധ്യത നൽകുന്നു എന്നാണ് മുന്നണി വിലയിരുത്തുന്നത്, അതിന് അവർ എക്‌സിറ്റ് പോളുകൾ ഉദാഹരണമായി കാണിക്കുന്നു. എന്നാൽ മെയ് 4-ന് പ്രഖ്യാപിക്കുന്ന അന്തിമ ഫലം വന്നാൽ മാത്രമേ ഇക്കാര്യത്തിൽ ധാരണ വരികയുള്ളൂ. അതുവരെ കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തർക്കവും അതേപടി തുടർന്നേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+