പണമില്ലാത്തതിനാല്‍ കേരളം കയ്യൊഴിഞ്ഞ തമിഴ് യുവാവിന് തുണയായത് കോയമ്പത്തൂരില്‍ മെഡിക്കല്‍ കോളജ്
മലപ്പുറം: പണമില്ലാത്തതിനാല്‍ കേരളം കയ്യൊഴിഞ്ഞ തമിഴ് യുവാവിന് തുണയായത് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി. കേരളത്തിലെ തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളില്‍നിന്നും പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിച്ച അറ്റുതൂങ്ങിയ കാല്പാദക്കാരന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍വെച്ച് ചികിത്സയിലൂടെ കാലിന്റെ ചലനശേഷി തിരിച്ചുനല്‍കി.
ഇന്ത്യയ്ക്ക് മുമ്പില്‍ പാകിസ്താന് മുട്ടുമടക്കി! കുല്ഭൂഷണ് ഭാര്യയെക്കാണാന്‍ അനുമതി
കഴിഞ്ഞ ഒക്ടോബര്ഒന്നിനാണു പണമില്ലാത്തതിനാല്‍ അറ്റുതൂങ്ങിയ കാല്‍പാദവുമായി ചികിത്സക്കെത്തിയ തമിഴ്നാട് സ്വദേശിക്ക് തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ചികിത്സ നിഷേധിച്ചത്. സംഭവം ഗുരുതര വീഴ്ച്ചയാണെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് മന്ത്രി അന്വേഷണത്തിനു അന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.

കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രാജേന്ദ്രന്.
തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍നിന്നും പ്രാഥമിക ചികിത്സപോലും നല്‍കാതെയാണു കോയമ്പത്തൂരിലെത്തിച്ചതെന്നു കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സക്കു നേതൃത്വം നല്കുന്ന ഡോക്ടര്‍ കേസന്വേഷിക്കാനെത്തിയ കുറ്റിപ്പുറം പോലീസിനു മൊഴിയും നല്കി.
കേരളത്തില്‍ ചികിത്സനിഷേധിച്ചതിനെ തുടര്‍ന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി രാജേന്ദ്രന്റെ(35) നില അതീവ ഗുരുതരമായിരുന്നു.
കാലിന്റെ ചലനശേഷി തിരിച്ചുകിട്ടുന്ന കാര്യം ദിവസങ്ങള്ക്കുശേഷമെ പറയാനാകൂവെന്നായിരുന്നു ആശുപത്രിയില്‍ ആദ്യ ശസ്ത്രക്രിയക്കുശേഷം ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. പ്രാഥമിക ചികിത്സപോലും നല്‍കാതെ 28മണിക്കൂറിനു ശേഷം കോയമ്പത്തൂരില്‍ എത്തിച്ചതിനാലാണു നിലഗുരുതരമായതെന്നായിരുന്നു കോയമ്പത്തൂരില്‍ ശസ്ത്രക്രിയക്കു നേതൃത്വം നല്കിയ ഡോക്ടര്‍ കുറിപ്പുറം എസ്.ഐ: കെ. നിപുല്‍ ശങ്കറിനു നല്കിയ മൊഴി.
കേരളത്തില്‍ തനിക്ക് ചികിത്സ നിഷേധിച്ച മെഡിക്കല്‍ കോളജ് ആശുപത്രികളുടെ അനാസ്ഥയെ കുറിച്ചു രാജേന്ദ്രനും പോലീസിനു മൊഴി നല്കി.
കുറ്റിപ്പുറത്തെ താമസ സ്ഥലത്തുവെച്ചു സംഘര്‍ഷത്തിനിടെ വെട്ടേറ്റ് കാല്പാദം മുറിഞ്ഞ രാജേന്ദ്രനെ ആദ്യം എത്തിച്ചത് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ഇവിടെ ചികിത്സിക്കാന്‍ ആവശ്യമായ വാസ്കുലര്‍ സര്ജിയില്ലാത്തതിനാലാണ് തങ്ങള്‍ ചികിത്സ നിഷേധിച്ചതെന്നാണു സംഭവത്തെ കുറിച്ച് അന്വേഷിക്കാനെത്തിയ പോലീസിനോട് ഡോക്ടര്‍മാര്‍ നല്കിയ മൊഴി.
വാസ്കുലര്‍ സര്‍ജറി നിലവില്‍ കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ മാത്രമൊള്ളുവെന്നതിനാലാണു തങ്ങള്‍ കോഴിക്കോട്ടേക്കു മാറ്റിയതെന്നും തൃശൂര്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍നിന്നും കോഴിക്കോട് മെഡിക്കല്‍കോളജിലേക്കു രോഗിയെ കൊണ്ടുപോകാനുള്ള ആംബുലന്‍സ് കൂലി ഡോക്ടര്‍മാര്‍ പിരിവെടുത്തുകൊടുക്കുകയായിരുന്നുവെന്നും തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറയുന്നു.
ഇതിനാല്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജിന് വിഷയത്തില്‍ കാര്യമായ അനാസ്ഥകണ്ടെത്താന് പോലീസിനു സാധിച്ചിട്ടില്ല. എന്നാല്‍ ചികിത്സ ലഭ്യമാക്കേണ്ടിയിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ നിലപാടുകളിലാണു ഏറെ വിവാദമായിട്ടുള്ളത്. പണമില്ലാത്തതിനാലാണു കോഴിക്കോട് മെഡലക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ ലഭ്യമാകാതിരുന്നതെന്നാണു സംശയിക്കുന്നത്. തനിക്കു ഈസമയത്തു കാര്യങ്ങളൊന്നും വ്യക്തമായിരുന്നില്ലെന്നു അബോധാവസ്ഥയിലായിരുന്നുവെന്നുമാണു രാജേന്ദ്രന് പോലീസിനു മൊഴി നല്‍കിയത്.
എന്നാല്‍ 28മണിക്കൂറോളം ചികിത്സ നല്‍കാതെ ചുറ്റിച്ചതിനെതിരെ രാജേന്ദ്രന് മൊഴി നല്‍കിയിട്ടുണ്ട്. വിഷയത്തെ കുറിച്ചു കുറ്റിപ്പുറം എസ്.ഐ: കെ. നിപുല്‍ ശങ്കറിന്റെ നേതൃത്വത്തിലാണു അന്വേഷണം നടക്കുന്നത്. എസ്.ഐയും സംഘവും കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയാണു രാജേന്ദ്രന്റെയും ഡോക്ടര്‍മാരുടേയും മൊഴിയെടുത്തത്. അതോടൊപ്പം തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റിപ്പുറത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന രാജേന്ദ്രനെ കൂടെയുണ്ടായിരുന്ന തമിഴ്നാട് സ്വദേശി കോടീശ്വരനാണ് വെട്ടിയത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications