കുട്ടനാട്ടിൽ കരച്ചിൽ, പുനലൂരിൽ തമ്മിലടി, ചെങ്ങന്നൂരിൽ പരാതി- സമാധാനമില്ലാതെ കോൺഗ്രസ്
സ്ഥാനാർഥി പ്രഖ്യാപനവും നിർണയവും പുരോഗമിക്കുന്നതിനിടെ കോൺഗ്രസിൽ സമാധാനം നഷ്ടപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കേണ്ട സമയത്ത് പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും അതൃപ്തി പരിഹരിക്കലും നേതൃത്വത്തിന്റെ ബാധ്യതയായിരിക്കുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തെ തുടർന്ന് കുട്ടനാട്ടിലെ കോൺഗ്രസിൽ പൊട്ടിത്തെറി ഉടലെടുത്തു. സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകിയതിൽ പ്രതിഷേധിച്ച് ഡിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉൾപ്പെടെ ഒരു വിഭാഗം നേതാക്കൾ കൂട്ടത്തോടെ രാജിവെച്ചു. ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്.
'നെപ്പോ കിഡ്' അല്ല, പാർട്ടിയിൽ തലമുറമാറ്റം നേരത്തേ തുടങ്ങിയത്- അപു ജോൺ ജോസഫ്
കുട്ടനാട്ടിൽ ജോസഫ് വിഭാഗത്തിലെ റെജി ചെറിയാൻ ആണ് മത്സരിക്കുന്നത്. പേയ്മെന്റ് സീറ്റുകൾ ഉണ്ടാകില്ലെന്നും കുട്ടനാട്ടുകാരനായ സ്ഥാനാർഥയെ നിർത്തുമെന്നും നേതൃത്വം ഉറപ്പ് നൽകിയിരുന്നെന്നും അത് പാലിക്കപ്പെട്ടില്ലെന്നും വിമത നേതാക്കൾ ചൂണ്ടിക്കാട്ടി. 'കുട്ടനാട്ടുകാരുടെ ആവശ്യമാണ് അവഗണിക്കപ്പെട്ടത്. കുട്ടനാടിനെ വിൽപന ചരക്ക് ആക്കാൻ അനുവദിക്കില്ല. കുട്ടനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ മത്സരിക്കുന്നത്. വേദനയോടെയാണ് തീരുമാനമെടുത്തത്. നേതാക്കളെയോ പ്രസ്ഥാനത്തെയോ കുറ്റം പറയുന്നില്ല. രണ്ട് മുന്നണികളിലും പേയ്മെന്റ് സീറ്റ് ആണ്. രണ്ട് സാമ്പത്തിക ശക്തികൾക്കെതിരെയാണ് എന്റെ മത്സരം’- സജി ജോസഫ് പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതികരിച്ചു. വ്യാഴാഴ്ച പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പോയി പുഷ്പാർച്ചന നടത്തിയ ശേഷം പ്രചാരണം തുടങ്ങാനുള്ള തീരുമാനത്തിലാണ് സജി ജോസഫ്.

കൊല്ലം ജില്ലയിലെ പുനലൂർ സീറ്റിനെ ചൊല്ലിയും കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ട്. മുസ്‍ലിം ലീഗിന് വീണ്ടും പുനലൂർ നൽകിയാൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന ഭീഷണിയാണ് പ്രാദേശിക നേതൃത്വം ഉയർത്തിയിരിക്കുന്നത്. പഞ്ചായത്തുകളിലെ സ്ഥാനങ്ങളടക്കം രാജിവെക്കുമെന്ന് പുനലൂരിലെ കോൺഗ്രസ് നേതാക്കൾ യോഗം ചേർന്ന് തീരുമാനിച്ചു. പുനലൂർ സീറ്റ് ലീഗിൽ നിന്ന് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസിക്കും ഹൈക്കമാൻഡിനും നേരത്തെ തന്നെ നിവേദനം നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് തവണയും മുസ്ലീംലീഗ് സ്ഥാനാർഥികൾ പുനലൂരിൽ പരാജയപ്പെട്ട കാര്യവും ഇവർ ചൂണ്ടിക്കാട്ടി.
ചെങ്ങന്നൂരിൽ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിനെ കോൺഗ്രസ് സ്ഥാനാർഥിയായി പരിഗണിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് എഐസിസിക്ക് പരാതി നൽകിയിട്ടുണ്ട്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ വ്യാജ പരാതി നൽകിയ മല്ലേരി ശ്രീധരന്റെ ബന്ധുവാണ് ബാബു പ്രസാദ് എന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ് നേതാവ് ലിജോ ഈരയിൽ ദീപ ദാസ് മുൻഷിക്ക് പരാതി നൽകിയത്. ബാബു പ്രസാദിനെ സ്ഥാനാർഥിയാക്കിയാല്‍ ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്നവരുടെ വോട്ട് നഷ്ടപ്പെടുമെന്നും ക്രിസ്ത്യൻ വോട്ടുകൾ ലഭിക്കില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.
ബാബു പ്രസാദിന് പുറമേ യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലും ഇവിടെ കോൺഗ്രസ് പരിഗണിക്കുന്നുണ്ട്. എന്നാൽ, ഇതിനെ ചൊല്ലി കോൺഗ്രസിനുള്ളിൽ തമ്മിലടി നടക്കുകയാണ്. നേതാക്കളുടെ ഇഷ്ടക്കാരെ പരീക്ഷിക്കാനുള്ളതല്ല ചെങ്ങന്നൂരിന്റെ മണ്ണെന്നും പട്ടികയിലുള്ള സ്ഥാനാർഥികളെ വേണ്ടെന്നുമാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഇതുമായി ബന്ധപ്പെട്ട് വൻ പ്രചരണമാണ് നടക്കുന്നത്.
-
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
കേരളത്തിലെ രാഷ്ട്രീയ വിഭജനം യഥാര്‍ത്ഥമാണോ? എല്‍ഡിഎഫ്-യുഡിഎഫ് അധികാര സമവാക്യം പറയുന്നത് -
കേരളത്തെ ബിഗ് ബൗസ് ഹൗസിനോടുപമിച്ച് അഖില്‍ മാരാര്‍, 'എല്ലാവരും എനിക്ക് തന്നെ വോട്ട് ചെയ്യും' -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
'നിങ്ങളുടെ സ്വന്തം പിണറായി വിജയന്...' വോട്ടര്‍മാരെ പേരെടുത്ത് വിളിച്ച് ധര്‍മടത്ത് മുഖ്യമന്ത്രിയുടെ കത്ത് -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ക്ഷണിച്ചിരുന്നു; തന്റെ മറുപടി ഇതായിരുന്നുവെന്ന് കൃഷ്ണപ്രഭ -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
മുഖ്യമന്ത്രി സ്വന്തം നാക്ക് ബിജെപിക്ക് വാടകയ്ക്ക് കൊടുത്തു'; വിമർശിച്ച് കെസി വേണുഗോപാൽ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ













Click it and Unblock the Notifications