എല്‍ദോസിനെ ഒളിപ്പിച്ചത് കോണ്‍ഗ്രസ് തന്നെയെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പുതിയ പരാതി
കൊച്ചി: ഒളിവില്‍ കഴിയുന്ന കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കടുത്ത ആരോപണവുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. എല്‍ദോസിനെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വം തന്നെയാണ് ദിവ്യ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം പറയുന്നത് എല്‍ദോസിനെ കാണാനില്ലെന്നാണ്.
എറണാകുളം ഡിസിസി പ്രസിഡന്റിനെയും പെരുമ്പാവൂര്‍ മുനിസിപ്പല്‍ ചെയര്‍മാനെയും വിളിച്ച് ചോദിച്ചാല്‍ എല്‍ദോസ് എവിടെയുണ്ടെന്ന് അറിയാം. അവര്‍ പറഞ്ഞ് തരും എംഎല്‍എ എവിടെയാണ് ഒളിഞ്ഞിരിക്കുന്നതെന്നും ദിവ്യ പറഞ്ഞു. ഇത്രയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും എല്‍ദോസിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തിട്ടില്ലെന്നും ദിവ്യ ആരോപിച്ചു.

അതേസമയം പരാതിക്കാരി ഇതിനിടെ തിരുവനന്തപുരം സൈബര്‍ സെല്ലിന് പരാതി നല്കി. എല്‍ദോസിനെതിരെ കേസെടുത്തതിന് പിന്നാലെ തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്ന് യുവതി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ബിനോയ് അരീക്കല്‍, പെരുമ്പാവൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എല്‍ദോസ് ചിറയ്ക്കല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.
എല്‍ദോസിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഈ മാസം ഇരുപതിനാണ് വിധി പറയുക. തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാനാണ് പരാതിക്കാരി ശ്രമിക്കുന്നതെന്ന് എല്‍ദോസ് കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
നൈറ്റ് ലൈഫ് ഇഷ്ടമാണോ; പാര്‍ട്ടിയായി അടിച്ചുപൊളിക്കാന്‍ ഈ നഗരങ്ങള്‍ പൊളിയാണ്: ട്രിപ്പ് ഉറപ്പിച്ചോളൂ
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. എംഎല്‍എയ്ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തു. പരാതിക്കാരിയുടെ മൊഴിയും നിലവില്‍ ശേഖരിച്ച തെളിവുകളും പ്രോസിക്യൂഷന് ഹാജരാക്കിയിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും എല്‍ദോസ് കുന്നപ്പിള്ളി വാദിച്ചിരുന്നു. പരാതിക്കാരിക്കെതിരെ രണ്ട് വാറന്റുകളുണ്ട്. നിരവധി കേസുകളില്‍ പ്രതിയാണ്. രണ്ട് പോലീസുകാര്‍ക്കെതിരെ വ്യാജ പരാതി ഉന്നയിച്ചയാളാണെന്നും എല്‍ദോസ് പറഞ്ഞു.
അതേസമയം എംഎല്‍എ ആക്രമിച്ചു എന്ന് പറയുന്ന ദിവസം പോലീസ് സംഭവ സ്ഥലത്തെത്തിയിരുന്നു. അന്ന് ഇവര്‍ ഒരു പരാതിയും ഉന്നയിച്ചിരുന്നില്ല. അടുത്ത് ദിവസമാണ് പരിക്കേറ്റ സര്‍ട്ടിഫിക്കറ്റ് ആശുപത്രിയില്‍ നിന്ന് വാങ്ങിയത്. പരാതി നല്കുമ്പോള് ബലാത്സംഗം ചെയ്തുവെന്ന് എവിടെയും പറയുന്നില്ലെന്നും എംഎല്‍എ വാദിച്ചു. തന്നെ അപായപ്പെടുത്താന്‍ എംഎല്‍എ ശ്രമിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ വാദം.
അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് തോന്നിയപ്പോള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഒരു വീടിന് പിന്നില്‍ ഒളിച്ചപ്പോള്‍, എംഎല്‍എയും സുഹൃത്തും അനുനയിപ്പിച്ച് റോഡില്‍ എത്തിച്ചു. അവിടെ വെച്ചായിരുന്നു മര്‍ദനം. നാട്ടുകാരുടെ മുന്നില്‍ തന്റെ ഭാര്യയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കാറില്‍ കയറ്റി കൊണ്ടുപോയെന്നും പരാതിക്കാരി പറഞ്ഞു.
-
ഇനി സിപിഎമ്മുകാരനല്ല, പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരൻ, 'പാർട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു' -
ആദ്യ SFI പ്രസിഡന്റ് മുതൽ പിഡബ്ല്യുഡി മന്ത്രി വരെ; ജി സുധാകരനെന്ന കമ്മ്യൂണിസ്റ്റ് -
സ്വർണം വില മൂക്കും കുത്തി വീഴും, ചരിത്രം ആവർത്തിക്കും; 75000ത്തിനും താഴേക്ക് പോകുമോ? -
ഭൂമി ഇടപാടില്‍ സാമ്പത്തിക ലാഭം ഉണ്ടാകും, കുടുംബത്തില്‍ സമാധാനം, സുഖഭോഗങ്ങള്‍ വര്‍ധിക്കും, നാൾഫലം -
സ്വര്‍ണവില ഇന്നും കുറഞ്ഞു; പ്രവചനങ്ങള്‍ തെറ്റിയോ, ആശ്വാസം വേണ്ട, ഇന്നത്തെ പവന് വില -
'ലോക ജനതയെ കൊന്ന് ഇസ്ലാമിക ശരീഅത് നടപ്പാക്കാനായിരുന്നു ഇറാൻ്റെ ലക്ഷ്യം,യുഎസും ഇസ്രായേലും ചെയ്തതിൽ തെറ്റില്ല' -
സാധാരണക്കാരന്റെ ബജറ്റിൽ ഐഫോൺ; വിപണി പിടിക്കാൻ 17e എത്തി -
ഹിസ്ബുള്ളയെ വേരോടെ പിഴുതെറിയാൻ ഇസ്രയേൽ; ലബനനിൽ കരയുദ്ധം ആരംഭിച്ചു -
ഇറാനിലെ ട്രാഫിക് ക്യാമറകൾ ഇസ്രായേലിന്റെ കയ്യിൽ! ആയത്തുള്ള ഖാംനഇയെ വധിച്ചത് ഇങ്ങനെ -
സൗദി അറേബ്യയിൽ നിന്നും യുഎഇയിലും നിന്നും ക്രൂഡ് ഓയിൽ വരില്ല?; ഇന്ത്യ പെടും..പെട്രോൾ വില കത്തികയറും? -
ജിദ്ദയില്‍നിന്ന് 10 സര്‍വീസുകളുമായി ഇന്‍ഡിഗോ: സര്‍വീസുകള്‍ ഭാഗികമായി ആരംഭിച്ചു: മുന്‍ഗണന ഇവര്‍ക്ക് -
ഇന്ന് ബ്ലെഡ് മൂണ്‍, 2026 ലെ ആദ്യ പൂർണ ചന്ദ്രഗ്രഹണം; എപ്പോൾ കാണാം? വിശദമായി അറിയാം












Click it and Unblock the Notifications