സീനിയേഴ്സ് കലിപ്പില്‍, മാറ്റുന്നെങ്കില്‍ മാറ്റട്ടെയെന്ന് ഹസന്, കോണ്‍ഗ്രസില്‍ മാറാതെ ഗ്രൂപ്പുകള്‍
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തോല്‍വിയെ തുടര്‍ന്നുള്ള മാറ്റത്തെ എതിര്‍ത്ത് സീനിയര്‍ നേതാക്കള്‍. രമേശ് ചെന്നിത്തല തന്നെ അപമാനിച്ചുവെന്ന് തുറന്ന് പറഞ്ഞത് നേതൃത്വത്തെ സമ്മര്‍ദത്തിലാക്കാന്‍ കൂടിയാണ്. ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്ക് അധികാരം തങ്ങളുടെ കൈയ്യില്‍ നിന്ന് പോകുന്നതില്‍ കടുത്ത അമര്‍ഷമുണ്ട്. കാലങ്ങള്‍ക്ക് ശേഷമാണ് ഗ്രൂപ്പിന് പുറത്തേക്ക് പദവികളെല്ലാം പോകുന്നത്. കെപിസിസി അധ്യക്ഷ പദവി അടക്കം വിട്ടുപോകുന്ന എ, ഐ ഗ്രൂപ്പുകള്‍ക്ക് സഹിച്ചിട്ടില്ല. എംഎം ഹസ്സനും കടുത്ത നിലപാടുമായി രംഗത്തുണ്ട്.
ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ

ഹസ്സന്റെ പ്രതികരണം
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായത് ദയനീയ പരാജയമൊന്നുമല്ലെന്നാണ് ഹസന്റെ നിലപാട്. അതേസമയം പരാജയത്തെ കുറിച്ച് ആഴത്തില്‍ പഠിക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ പറയുന്നു. ഇതിനായി ഏകദിന യോഗവും വിളിക്കും. അതേസമയം യോഗത്തില്‍ വിഡിയ സതീശന് പങ്കെടുത്തെങ്കിലും മുല്ലപ്പള്ളിയും ഷിബു ബേബി ജോണും വിട്ടു നിന്നു. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞെന്നാണ് മുല്ലപ്പള്ളി പറയുന്നത്. അതുകൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അങ്ങനെയെങ്കില്‍ മാറ്റട്ടെ
യുഡിഎഫ് കണ്‍വീനറെ മാറ്റുമെന്ന് താനറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. അങ്ങനെ തന്നെ പദവിയില്‍ നിന്ന് മാറ്റുന്നെങ്കില്‍ അത് തന്നെ നടക്കട്ടെ. പാര്‍ട്ടിയില്‍ നിന്ന് തന്നെ ആര്‍ക്കും മാറ്റാനാവില്ലെന്നും ഹസ്സന് പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് രമേശ് ചെന്നിത്തല നടത്തിയത്. ദയനീയ തോല്‍വിയിലും പിടിച്ചുനില്‍ക്കാനായത് ചെന്നിത്തലയുടെ പ്രവര്‍ത്തനം കാരണമാണെന്നും ഹസന് പറഞ്ഞു.

യുഡിഎഫില്‍ വിള്ളല്‍
യുഡിഎഫില്‍ തുടരുന്നതിനോട് പലകക്ഷികള്‍ക്കും താല്പര്യമില്ലാത്ത അവസ്ഥയാണ്. സിപിഎം ചെറിയ കക്ഷികളെ പോലും വിജയിപ്പിച്ച മന്ത്രിയാക്കിയ കാര്യം സിഎംപിയും ഫോര്‍വേര്‍ഡ് ബ്ലോക്കും അടക്കം ചൂണ്ടിക്കാണിച്ചു. സീറ്റുനല്‍കാതെ അപമാനിച്ചുവെന്നും ഇവര്‍ പറഞ്ഞു. ജോസ് കെ മാണിയും ജനതാദളും മുന്നണി വിട്ട കാര്യങ്ങളും നേതാക്കള്‍ ഉയര്‍ത്തി കാണിച്ചു. എല്ലാവരും കോണ്‍ഗ്രസിനെയാണ് കുറ്റപ്പെടുത്തുന്നത്. കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിച്ചത് തന്നെ പിഴവാണെന്ന ആക്ഷേപം ഘടകക്ഷികളില്‍ ശക്തമായുണ്ട്.

ചെന്നിത്തല കലിപ്പില്‍
പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് തന്നെ നീക്കിയതില്‍ അപമാനിതനായെന്ന് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം സോണിയക്ക് അയച്ച കത്തിലാണ് ചെന്നിത്തല വ്യക്തമാക്കിയത്. താന്‍ മാറുമെന്ന തീരുമാനം അറിഞ്ഞിരുന്നെങ്കില്‍ പിന്മാറുമായിരുന്നുവെന്ന് കത്തില്‍ പറയുന്നു. സര്‍ക്കാരിനെതിരെ താന്‍ നടത്തിയ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് പിന്തുണ കിട്ടിയില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. നേരത്തെ ഐ ഗ്രൂപ്പില്‍ ഇത്തരമൊരു ആരോപണം ഉണ്ടായിരുന്നു. ചെന്നിത്തലയെ വേണ്ട വിധത്തില്‍ നേതാക്കള്‍ പിന്തുണച്ചില്ലെന്നാണ് നേതാക്കള്‍ ഉയര്‍ത്തി കാണിച്ചത്.

രാഹുലിന് കീഴിലേക്ക്
കേരള ഘടകം രാഹുല്‍ ഗാന്ധിയുടെ വിരല്‍ തുമ്പിലേക്കാണ് വരുന്നത്. രാഹുല്‍ പറഞ്ഞത് കേള്‍ക്കുന്ന ഒരു സംസ്ഥാന ഘടകത്തെയാണ് രൂപപ്പെടുത്തിയെടുക്കുന്നത്. തിരിച്ചുവരവിന് ദക്ഷിണേന്ത്യയില്‍ നിന്നുള്ള പിന്തുണയും രാഹുലിന് ആവശ്യമുണ്ട്. നിലവില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരാണ് കൂടുതല്‍ പിന്തുണയ്ക്കുന്നത്. പ്രത്യേകിച്ച് മാണിക്കം ടാഗോറിനെ പോലുള്ളവര്‍. ഷാഫി പറമ്പിലും പിസി വിഷ്ണുനാഥും ഹൈബി ഈഡനും അടക്കമുള്ള വലിയൊരു ഗ്യാംഗ് തന്നെ രാഹുലിനൊപ്പമുണ്ട്. അതുകൊണ്ട് പഴയ ഗ്രൂപ്പ് നേതാക്കളെ മുഴുവന്‍ വെട്ടിനിരത്താനാണ് രാഹുലിന്റെ പ്ലാന്‍.

ചവാന് സമിതിയെ വെട്ടുമോ?
അശോക് ചവാന് സമിതിക്കെതിരെ എ-ഐ ഗ്രൂപ്പുകള്‍ ഒന്നിച്ചിരിക്കുകയാണ്. സമിതിയുടെ പ്രവര്‍ത്തനം പ്രഹസനമാണെന്ന് ഗ്രൂപ്പുകള്‍ ആരോപിക്കുന്നു. തോല്‍വിയുടെ കാരണം ഇവര്‍ എംപിമാരോടും എംഎല്‍എമാരോടുമാണ് തിരക്കിയതെന്ന് ഇവര്‍ പറയുന്നു. നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളെയും ഡിസിസി പ്രസിഡന്റുമാരെയും അവഗണിച്ചു. ഇക്കാര്യം നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. തോറ്റ സ്ഥാനാര്‍ത്ഥികളുടെ പരാതി പോലും കേട്ടില്ലെന്നാണ് ആക്ഷേപം.
Recommended Video

സംഘടനാ ദൗര്‍ബല്യം?
സംഘടനാ ദൗര്‍ബല്യം കാരണം താന്‍ പറഞ്ഞതൊന്നും ജനങ്ങളിലേക്ക് എത്തിയില്ലെന്നാണ് ചെന്നിത്തല പറയുന്നത്. ഇത് തോല്‍വിയുടെ യഥാര്‍ഥ കാരണം മുല്ലപ്പള്ളിയാണെന്ന രീതിയിലേക്ക് കാര്യങ്ങളെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍. സംസ്ഥാനത്ത് തന്നെ താന്‍ തുടരേണ്ട ആവശ്യകത കൂടിയാണ് ചെന്നിത്തല സോണിയക്കുള്ള കത്തിലൂടെ സൂചിപ്പിക്കുന്നത്. മുല്ലപ്പള്ളി പടിയിറങ്ങിയതോടെ സംഘടന ശക്തമാക്കുമെന്നും, കോണ്‍ഗ്രസിലെ തിരുത്തല്‍ ശക്തിയായി തനിക്ക് മാറാമെന്നും ചെന്നിത്തല കരുതുന്നു. വിഎസ് അച്യുതാനന്ദന്റെ ചരിത്രവും അദ്ദേഹത്തിന് മുന്നിലുണ്ട്.
മഞ്ഞയിൽ അതീവ സ്റ്റൈലിഷ്, നടി മല്ലിക അറോറയുടെ ഏറ്റവും പുതിയ ലുക്ക് വൈറൽ
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications