Get Updates
Get notified of breaking news, exclusive insights, and must-see stories!

മുനമ്പം-അഴീക്കോട് പാലം നിർമ്മാണം പുരോഗമിക്കുന്നു; എപ്പോൾ തുറക്കുമെന്ന ചോദ്യവുമായി യാത്രക്കാർ, വൈകുമോ?

കൊച്ചി: എറണാകുളം-തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന മുനമ്പം-അഴീക്കോട് പാലത്തിന്റെ നിർമാണം ഏറെക്കുറെ പൂർത്തിയായി വരികയാണ്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകൾ പരിഹരിച്ചതോടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലായി. എന്നിരുന്നാലും, സാധാരണ ഗതാഗതം ആരംഭിക്കുന്നതിന് ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തൃശൂ രിലെ അഴീക്കോടിനെയും എറണാകുളത്തെ മുനമ്പത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം തിരുവനന്തപുരം-കാസർഗോഡ് തീരദേശ ഹൈവേയുടെ ഒരു പ്രധാന ഭാഗമാണ്. പുതിയ പാലത്തിന്റെ ഘടനാപരമായ ജോലികൾ ഏതാണ്ട് പൂർത്തിയായിട്ടുണ്ടെങ്കിലും, അപ്രോച്ച് റോഡുകളുടെയും മറ്റ് അനുബന്ധ പണികളുടെയും പൂർത്തീകരണം ബാക്കിയുണ്ട്.

munambam azhikode bridge

നേരത്തെ 2025-ൽ പാലം നിർമാണം പൂർത്തിയാകുമെന്നാണ് അവകാശപ്പെട്ടിരുന്നത്. പിന്നീട് യാതൊരു തടസ്സങ്ങളും ഉണ്ടായില്ലെങ്കിൽ 2026-ൽ നിർമാണം പൂർത്തിയാക്കുക എന്നതായിരുന്നു ലക്ഷ്യം. നിലവിൽ നിർമാണ പുരോഗതി ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, അധികൃതർ പൊതുജനങ്ങൾക്ക് ഉറപ്പുകളൊന്നും നൽകിയിട്ടില്ല. ദൈനംദിന യാത്രക്കാർക്ക് ഇത് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും, അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുന്നു.

വർഷങ്ങളുടെ ജനകീയ ആവശ്യം പരിഗണിച്ച്, 2023 ജൂണിലാണ് പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമായത്. ഏകദേശം 143.28 കോടി രൂപയാണ് പാലത്തിന്റെ നിർമാണ ചെലവ്. അപ്രോച്ച് റോഡുകൾ ഉൾപ്പെടെ 1123 മീറ്ററാണ് പാലത്തിന്റെ ആകെ നീളം. പ്രധാന ഡെക്കിന് ഏകദേശം 900 മീറ്റർ നീളവും 15 മീറ്റർ വീതിയുമുണ്ട്. കാൽനടയാത്രക്കാർക്കായി നടപ്പാതകളും സൈക്കിൾ ട്രാക്കും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അഴീക്കോട് ഭാഗത്തെ നിർമാണം താരതമ്യേന വേഗത്തിൽ പൂർത്തിയായിട്ടുണ്ട്. 2025 പകുതിയോടെ അഴീക്കോട് ഭാഗത്ത് 70 ശതമാനം ജോലികളും പൂർത്തിയായതായി അധികൃതർ അറിയിച്ചിരുന്നു. പുഴയിലുള്ള മിക്ക പൈലുകളിടൽ ജോലികളും അക്കാലയളവിൽ അവസാനിച്ചു. വലിയ പ്രീ-കാസ്‌റ്റ് സ്‌പാനുകൾ യന്ത്ര സഹായത്തോടെയാണ് സ്ഥാപിക്കുന്നത്, ഇത് വെള്ളത്തിനടിയിലെ ജോലികൾക്കുള്ള സമയം കുറയ്ക്കാൻ സഹായിക്കുന്നു.

പദ്ധതിയുടെ പ്രധാന കാലതാമസത്തിന് കാരണം മുനമ്പം ഭാഗമായിരുന്നു. അപ്രോച്ച് റോഡിന് ആവശ്യമായ ഭൂമിയിൽ ഒരു സ്വകാര്യ കെട്ടിടം നിലനിന്നിരുന്നത് തർക്കങ്ങൾക്ക് ഇടയാക്കി. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഈ തർക്കം കോടതി കയറുകയും നിർമാണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്‌തു. ഈ ഭൂമി ലഭിക്കാതെ വന്നതോടെ തീരത്തോട് ചേർന്നുള്ള തൂണുകളുടെ നിർമാണം ആരംഭിക്കാൻ കഴിഞ്ഞില്ല. കൂടാതെ, കാലവർഷവും പുഴയോരത്തെ ജോലികളെ മന്ദഗതിയിലാക്കി.

2025-ൽ അനുകൂലമായ കോടതി വിധി ലഭിച്ചത് സ്ഥിതിഗതികളിൽ വലിയ മാറ്റമുണ്ടാക്കി. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസിൽ അനുകൂല വിധി ലഭിച്ചതിനെ തുടർന്ന് നിർമ്മണം അതിവേഗം പൂർത്തിയാക്കുമെന്നാണ് അധികൃതർ അറിയിച്ചത്. ഇതിനുശേഷം, മുനമ്പം ഭാഗത്ത് പൈലിംഗും തീരത്തോട് ചേർന്നുള്ള മറ്റ് ജോലികളും പുനരാരംഭിച്ചു.

പുതിയ റിപ്പോർട്ടുകൾ പ്രകാരം പാലം പൂർത്തിയാവാൻ ഇനിയും സമയം എടുക്കും. അപ്രോച്ച് റോഡുകൾ, സുരക്ഷാ ബാരിയറുകൾ, ലൈറ്റിംഗ് എന്നിവയുടെ നിർമാണം ഇനിയും പൂർത്തിയാകാനുണ്ട്. ബസുകൾക്കും ട്രക്കുകൾക്കും സാധാരണ ഗതാഗതം അനുവദിക്കുന്നതിന് മുമ്പ് പാലത്തിന്റെ ഫിറ്റ്നസ് പരിശോധനകളും പൂർത്തിയാക്കേണ്ടതുണ്ട്.

പാലത്തിന്റെ ചരിത്രം

മുനമ്പം-അഴീക്കോട് പാലം പദ്ധതിക്ക് 2003ലാണ് ആദ്യമായി ബജറ്റിൽ തുക അനുവദിച്ചത്. 2017-18 വർഷത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഇതിന് ആവശ്യമായ ഫണ്ട് അനുവദിച്ചു. 2023 ജൂണിൽ നിർമാണ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു. നിലവിൽ, 2026-ൽ പാലത്തിന്റെ ഘടനാപരമായ നിർമാണം പൂർത്തിയാകുമെന്നാണ് പറയുന്നത്, എങ്കിലും യാത്രക്കായി തുറന്നുകൊടുക്കാൻ ഈ വർഷം സാധിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.

വൈപ്പിൻ, കൊടുങ്ങല്ലൂർ, സമീപ തീരപ്രദേശങ്ങളിലെ ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് ഈ പാലത്തിനായി കാത്തിരിക്കുന്നത്. കൊച്ചിയിലേക്കും തൃശൂരിലേക്കുമുള്ള യാത്ര സമയം ഗണ്യമായി കുറയ്ക്കാൻ ഈ പാലം സഹായിക്കും. പഴയ മുസിരിസ് മേഖലയിലെ ടൂറിസം വികസനത്തിനും ഇത് സഹായകമാകുമെന്നാണ് കണക്കാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+