പച്ചക്കോട്ടയില്‍ ചുവപ്പ് മയം; നാലുദിനം മലപ്പുറം ചെഞ്ചായമണിയും
മലപ്പുറം: ഇന്നു മുതല്‍ നാലു വരെ മലപ്പുറത്ത് സിപിഐ സംസ്ഥാന സമ്മേളനം അരങ്ങേറും.മുസ്ലിംലീഗിന്റെ തട്ടകമായ മലപ്പുറത്തെ തെരുവോരങ്ങളെല്ലാം ഇതിനോടകം ചുകപ്പണിഞ്ഞിട്ടുണ്ട്. മലപ്പുറത്തും പരിസരങ്ങളിലും ചുകപ്പ് കൊടിതോരണങ്ങളും സിപിഐ സംസ്ഥാന സമ്മേളന പോസ്റ്ററുകളും കൊണ്ടുനിറഞ്ഞിട്ടുണ്ട്.
സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് മുതല്‍ മലപ്പുറത്ത്, സിപിഎമ്മിനെതിരെ വിമര്‍ശനങ്ങളുയരും
ഇനി നാലു നാളുകള്‍ മലപ്പുറം ചെഞ്ചായമണിയും. അധിനിവേശത്തിനും ജന്മി - ഭൂപ്രഭുത്വത്തിനും എതിരായ പോരാട്ടങ്ങളുടെ ചരിത്ര മണ്ണില്‍ സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പതാക ഉയര്‍ന്നു. ചരിത്രത്തില്‍ ആദ്യമായാണ് സിപിഐ സംസ്ഥാന സമ്മേളനം മലപ്പുറത്ത് നടക്കുന്നത്. ബലികുടീരങ്ങളില്‍ നിറഞ്ഞ ത്യാഗസ്മരണകള്ക്കു മുന്നില്‍ സിന്ദൂരമാലകള്‍ ചാര്‍ത്തിക്കൊണ്ടായിരുന്നു പാര്‍ട്ടിയുടെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായ സംസ്ഥാനസമ്മേളനത്തിന് വാരിയം കുന്നിന്റെ മണ്ണില്‍ പതാക ഉയര്‍ന്നത്.

മതസഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും ഹൃദയഭൂമിയായ മലപ്പുറത്തിന്റെ തെരുവോരങ്ങളിലൂടെ ആയിരങ്ങളെ പ്രകമ്പനം കൊള്ളിച്ച കൊടിമരജാഥയും പതാകമരജാഥയും സമ്മേളനനഗരിയില്‍ സംഗമിച്ചു. പതാക -കൊടിമര-സ്മൃതി ജാഥകള്‍ കോട്ടപ്പടി ജംഗ്ഷനില്‍ സംഗമിച്ചു. പട്ടാമ്പിയില്‍ ഇപി ഗോപാലന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് വിചാമുണ്ണിയുടെ നേതൃത്വത്തില്‍ എത്തിച്ചേര്‍ന്ന കൊടിമരം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വകെ പ്രകാശ് ബാബുവും അന്തിക്കാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് കെ രാജന് എംഎല്‍എയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന പതാക സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന് മൊകേരിയും ഏറ്റവാങ്ങി.
മുതിര്‍ന്ന നേതാവ് പ്രൊഫ ഇപി മുഹമ്മദലി പതാക ഉയര്‍ത്തി. തുടര്‍ന്ന് മലപ്പുറം ജില്ലയിലെ കമ്യുണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ സ്മരണ ഉയര്‍ത്തി 23 സ്മൃതിപതാകകള്‍ സമ്മേളന നഗരിയില്‍ ഉയര്‍ന്നു. വാദ്യഘോഷങ്ങളും കരിമരുന്ന് പ്രയോഗവും സമ്മേളന നഗരിയില്‍ ഉത്സവക്കാഴ്ചയൊരുക്കി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെഇ ഇസ്മയില്‍, ബിനോയ് വിശ്വം, മന്ത്രിമാരായ ഇചന്ദ്രശേഖരന്, വി.എസ് സുനില്‍കുമാര്‍, സ്വാഗതസംഘം ചെയര്മാന് കെ.പി രാജേന്ദ്രന്, സ്വാഗതസംഘം കണ്‍വീനര്‍ പിപി സുനീര്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങള്‍, സാംസ്കാരികപ്രവര്‍ത്തകര്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ തുടങ്ങി വലിയൊരു ജനാവലി ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഇന്ന് രാവിലെ ഇ.ചന്ദ്രശേഖരന് നായര്‍ നഗറില്‍ സിപിഐ ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍റെഡ്ഡി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. പി ശ്രീധരന്റെ സ്മൃതി മണ്ഡപത്തില്‍ സിപിഐ സംസ്ഥാന എക്സി അംഗം കമല സദാനന്ദന് കൈമാറുന്ന ദിപശിഖ എഐഎസ്എഫ് നേതാവ് ചിഞ്ചു ബാബുവിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥിനികള്‍ സമ്മേളന നഗരിയിലെത്തിക്കും. ദീപശിഖ ഇ ചന്ദ്രശേഖരന് നായര്‍ നഗറില്‍ (റോസ് ലോഞ്ച് ഓഡിറ്റോറിയം) അഡ്വ കെപി രാജേന്ദ്രന് ഏറ്റുവാങ്ങും. തുടര്‍ന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് സി.എ കൂര്യന് പതാക ഉയര്‍ത്തുന്നതോടെ പ്രതിനിധി സമ്മേളന നടപടികള്‍ക്ക് തുടക്കമാകും
വൈകിട്ട് കൊളാടി ഗോവിന്ദന്‍കുട്ടി നഗറില്‍ ( മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാള്‍) സാംസ്കാരിക സമ്മേളനം സിരാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ആലങ്കോട് ലീലാകൃഷ്ണന് അധ്യക്ഷത വഹിക്കും. കെപി രാമനുണ്ണി, എംഎന്‍ കാരശ്ശേരി, കുരിപ്പൂഴ ശ്രീകുമാര്‍, റഫീഖ് അഹമ്മദ്, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, വിനയന്, ഇ.എ രാജേന്ദ്രന്, ഭാഗ്യലക്ഷ്മി, ചേര്‍ത്തല ജയന് പ്രസംഗിക്കും. രാത്രി ഏഴിന് കെപിഎസി അവതരിപ്പിക്കുന്ന ഈഡിപ്പസ് എന്ന നാടകം അരങ്ങേറും.
-
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ?












Click it and Unblock the Notifications