Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ?

ആലപ്പുഴ: സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യ നിലപാട് എടുത്തുകൊണ്ട് സിപിഎമ്മിനെ വെട്ടിലാക്കിയ ജി സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും പാർട്ടി തുടരുകയാണ്. അതിനിടെ വരുന്ന തിരഞ്ഞെടുപ്പിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി അമ്പലപ്പുഴയിൽ മത്സരിക്കുകയാണെങ്കിൽ അതിന് ശക്തമായ വെല്ലുവിളി തീർക്കാനുള്ള ആലോചനകളും പാർട്ടിയിൽ സജീവമാണ്.

അതിന്റെ ഭാഗമായി വിഎസ് അച്യുതാനന്ദന്റെ മകൻ വിഎ അരുൺകുമാറിനെ ഇവിടെ കളത്തിൽ ഇറക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നാണ് വിവരം. ഇന്ന് രാവിലെ നടന്ന പത്രസമ്മേളനത്തിൽ പോലും സുധാകരൻ തന്റെ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല. മത്സരിക്കുമെന്ന് ആരോടും ഇതുവരെ പറഞ്ഞിട്ടില്ലെന്നാണ് സുധാകരൻ അറിയിച്ചത്. എങ്കിലും അവസാന നിമിഷം അതിനുള്ള സാധ്യതയും പാർട്ടി തള്ളിക്കളയുന്നില്ല.

gsudhakaran

ഒരു പ്രതിപക്ഷ പാർട്ടിയുമായും താൻ സംസാരിച്ചിട്ടില്ലെന്നാണ് സുധാകരൻ പറയുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നുവെന്നും ആരോടും പറഞ്ഞിട്ടില്ല. എംഎ ബേബി ഇന്നലെ വീട്ടിലെത്തി കണ്ടിരുന്നുവെന്നും ഇപ്പോൾ നടക്കുന്നതെല്ലാം വെറും പ്രചാരണങ്ങൾ മാത്രമാണെന്നും ജി സുധാകരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇനി ഒരുപക്ഷേ, സുധാകരൻ സ്ഥാനാർത്ഥിയാവുകയാണെങ്കിലും അതിനെ പ്രതിരോധിക്കുക എന്നതാണ് സിപിഎം മുന്നോട്ട് വയ്ക്കുന്ന തന്ത്രം.

ഈ സാഹചര്യത്തിൽ ഇത് സംബന്ധിച്ച് വിഎ അരുൺ കുമാറുമായി പാർട്ടി നേതൃത്വം സംസാരിക്കുമെന്നാണ് വിവരം. അദ്ദേഹം സമ്മതം മൂളിയാൽ തുടർനടപടികൾ കൈക്കൊള്ളും. സിറ്റിംഗ് എംഎൽഎമാർ മത്സരിക്കട്ടെ എന്നാണ് സിപിഎമ്മിലെ ഇപ്പോഴത്തെ തീരുമാനം. എന്നാൽ സുധാകരൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചാൽ എച്ച് സലാമിന്റെ കാര്യത്തിൽ പുനരാലോചന ഉണ്ടാകുമെന്നാണ് വിവരം. അവിടെ അരുൺ കുമാറിനാവും നറുക്ക് വീഴുക.

സുധാകരൻ മത്സരത്തിന് ഇറങ്ങുകയാണെങ്കിൽ പിന്തുണയ്ക്കുക എന്ന നയമാണ് യുഡിഎഫ് മുന്നോട്ട് വയ്ക്കുന്നത്. ദീർഘകാലം എംഎൽഎയും മന്ത്രിയും ഒക്കെ ആയിരുന്ന ജി സുധാകരനെ വിടാതെ പിടിച്ചാൽ ജില്ലയിൽ വലതുമുന്നണിക്ക് മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് അവരുടെ വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ അതിന് തന്നെയാവും അവരുടെ ശ്രമം.

കഴിഞ്ഞ ദിവസവും ചർച്ചയ്ക്കായി ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ജി സുധാകരന്റെ വീട്ടിലെത്തിയിരുന്നു. അവസാനവട്ട അനുനയശ്രമത്തിനാണ് നേതാക്കൾ സുധാകരനെ കാണാൻ എത്തിയത്. എന്നാൽ നേതാക്കളെ വീടിനുള്ളിൽ സുധാകരൻ കയറ്റിയിരുന്നില്ല. പുറത്തിരുന്നാണ് നേതാക്കൾ സുധാകരനുമായി ചർച്ച നടത്തിയത്.

അതിനിടെ ജി സുധാകരൻ പല നേതാക്കളെയും ബന്ധപ്പെട്ടത് പാർട്ടി നേതൃത്വത്തിന് ഇടയിൽ തലവേദന സൃഷ്‌ടിച്ചിരുന്നു. ഇതോടെ ജില്ലയിലെ പ്രമുഖ നേതാവെന്ന നിലയിൽ സുധാകരനൊപ്പമുള്ള അണികളുടെ കൊഴിഞ്ഞുപോക്ക് തടയുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. അതിനായി തീവ്ര ശ്രമത്തിലാണ് പാർട്ടിയും അണികളും ഒക്കെ. ജില്ലയിൽ അതിനായി പ്രത്യേക പദ്ധതികൾ പാർട്ടി നേതൃത്വം അണിയറയിൽ ഒരുക്കുന്നുണ്ടെന്നാണ് വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+