കുസാറ്റ് അപകടം; 18 പേർ ചികിത്സയിൽ, സർവകലാശാലയ്ക്ക് വീഴ്‌ചയുണ്ടായെന്ന് ആരോപണം
കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 25 വിദ്യാർത്ഥികളെ ആശുപത്രിയിൽ നിന്ന് ഡിചാർജ് ചെയ്‌തു. നിലവിൽ ചികത്സയിലുള്ളത് 18 പേർ മാത്രമാണ്. ഇതിൽ ഏഴ് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലുള്ള 2 വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചത്. ഇവരെ രണ്ടുപേരെയും വെന്റിലേറ്ററിൽ നിന്ന് മാറ്റിയിട്ടുണ്ട്. ഇവരടക്കം 18 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ ഉള്ളത്.

ക്യാമ്പസില്‍ അപകടം നടന്ന ഓഡിറ്റോറിയത്തില്‍ വിദഗ്‌ദ്ധ സംഘം പരിശോധന നടത്തിയിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച സമിതി അംഗങ്ങളാണ് വിശദമായ പരിശോധന നടത്തിയത്. തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിൽ നിന്നുള്ള രണ്ടു പേർ ഓഡിറ്റോറിയത്തിൽ സാങ്കേതിക പരിശോധന നടത്തി.
അതേസമയം, അപകടത്തിന് കാരണം സർവകലാശാലയുടെ വീഴ്‌ചയാണെന്ന ആരോപണം ശക്തമാണ്. നേരത്തെ പരിപാടിക്ക് പോലീസ് സംരക്ഷണം നൽകിയില്ലെന്ന് വ്യക്തമായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സർവകലാശാലയ്ക്ക് ഗുരുതര വീഴ്‌ചയുണ്ടായെന്നാണ് സൂചന. സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് പരിപാടിക്ക് പോലീസ് സുരക്ഷാ ആവശ്യപ്പെട്ടു കൊണ്ട് എഴുതിയ കത്ത് പുറത്തുവന്നിരുന്നു.
സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് പ്രിൻസിപ്പൽ രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് സൂചന. സുരക്ഷയൊരുക്കണമെന്നും, പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് പരിപാടി സംഘടിപ്പിച്ച സ്‌കൂൾ എഞ്ചിനീയറിംഗ് സർവകലാശാല രജിസ്ട്രാർക്ക് നൽകിയ കത്താണ് പുറത്തുവന്നിരിക്കുന്നത്.
എന്നാൽ തങ്ങൾക്ക് വിഷയം ചൂണ്ടിക്കാട്ടി രേഖാമൂലം അപേക്ഷ ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് നൽകിയ കത്തിൽ തുടർനടപടി ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണ്.ഇതിനിടെ പരിപാടി സംഘടിപ്പിച്ചത് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന് കണ്ടെത്തിയിരുന്നു. ഇത്തരം ആഘോഷങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള സർക്കാർ നിർദ്ദേശങ്ങളും ഹൈക്കോടതി ഉത്തരവും ലംഘിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് കണ്ടെത്തൽ.
കോളജ് ക്യാംപസുകളിൽ പുറത്തുനിന്നുള്ള പ്രൊഫഷണൽ ഗ്രൂപ്പുകളുടെ പരിപാടികൾക്ക് അനുമതിയില്ലെന്നിരിക്കെയാണ് പ്രമുഖ ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ സംഗീത നിശ കുസാറ്റിൽ സംഘടിപ്പിച്ചത്. ഈ പരിപാടിയ്ക്ക് തൊട്ട് മുൻപാണ് അപകടമുണ്ടായത്. വൻ ജനാവലി തന്നെ പരിപാടി കാണാനായി എത്തിയിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്‌തി വർധിപ്പിച്ചു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications