ദിലീപിനെ അകത്തിട്ടാല്‍ മതിയെന്നാണ്; ആ ഒരുകാര്യം അന്വേഷിച്ചാല്‍ സത്യം തെളിയും: പക്ഷെ അന്വേഷിക്കില്ല: ശാന്തിവിള
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളും സംവിധായകനുമായ ബാലചന്ദ്രകുമാർ കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ചത്. വൃക്ക - ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ദീർഘനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടേയും ചാനലുകളുടേയും മറ്റും താല്പര്യത്തിന് അനുസരിച്ച് പ്രവർത്തിച്ചിട്ടും അവസാനകാലത്ത് അദ്ദേഹത്തെ സഹായിക്കാന്‍ ആരും തയ്യാറായതായി തനിക്ക് അറിയില്ലെന്നാണ് ബാലചന്ദ്രകുമാറിന്റെ മുന്‍ സുഹൃത്ത് കൂടിയായ ശാന്തിവിള ദിനേശ് പറയുന്നത്. സ്വന്തം യൂട്യൂബ് ചാനലായ ലൈറ്റ്സ് ക്യാമറ ആക്ഷനിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബാലചന്ദ്രകുമാറിനെ അടക്കിയത് തൈക്കാട് ശാന്തികവാടത്തിലാണ്. എനിക്ക് പോകണമെന്നുണ്ടായിരുന്നു. പക്ഷെ എന്നെ തെറ്റിദ്ധരിക്കുന്ന കുറേപേർ അവിടെ ഉണ്ടാകുമല്ലോ? ഞാന്‍ ദിലീപിന്റെ ആളാണെന്നാണല്ലോ പറയുന്നത്. അങ്ങനെ അല്ലെന്ന് എനിക്ക് അല്ലേ അറിയൂ. ഞാന്‍ ബാലചന്ദ്രകുമാറിന്റെ മൃതദേഹം കാണാന്‍ ചെന്നാല്‍ കളിയാക്കാന്‍ ചെന്നതാണെന്ന് ഒരുപക്ഷെ ചിലർ പറഞ്ഞേക്കാം. അല്ലെങ്കില്‍ അവിടെ ഷീബ നില്ക്കുന്നുണ്ടെങ്കില് അവർ എനിക്കെതിരെ പൊട്ടിത്തെറിക്കാം. അങ്ങനെ ഒരു സീന്‍ ഉണ്ടാക്കരുതെന്ന് വിചാരിച്ചതുകൊണ്ടാണ് അവിടെ പോകാതിരുന്നത്.

ബാലചന്ദ്രകുമാറുമായി എനിക്ക് ഒരുപാട് അടുപ്പമുണ്ടായിരുന്നു. അതായത് പിക്ക് പോക്കറ്റ് എന്ന സിനിമ നടക്കുമെന്ന് ഉറപ്പുണ്ടായിരുന്ന കാലം വരെ നല്ല സുഹൃത്തായരുന്നു. അതുകഴിഞ്ഞ് ദിലീപിനെ ശത്രുപക്ഷത്ത് ആക്കിയപ്പോഴാണല്ലോ മറ്റ് ചിലരെ കൂട്ടുപിടിച്ച് എനിക്കെതിരേയും തിരിഞ്ഞത്. അതോടെ ഞാനും അദ്ദേഹവുമായുള്ള ബന്ധം അവസാനിപ്പിച്ചു. അല്ലാതെ എനിക്ക് എന്തിനാണ് അദ്ദേഹവുമായി പിണക്കം.
കുറേകാലം എന്നെ ആവശ്യമില്ലാത്ത കുറേ തെറികള്‍ അദ്ദേഹം പറഞ്ഞു. എന്റെ വീട്ടില്‍ വന്ന് അദ്ദേഹം എന്നോട് പറഞ്ഞ കാര്യമുണ്ട്. "ദിനേശേട്ടാ ദിലീപ് സാറിന്റെ കയ്യില്‍ നിന്നും ഞാന്‍ ഒരു പത്ത് ലക്ഷം രൂപ വാങ്ങിത്തരാം. ചേട്ടന് വാടക വീട്ടില്‍ കഴിയുന്നു, വർക്കുകളൊന്നും ഇല്ല. ജീവിക്കണ്ടേ' എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. റേഷന്‍ കടയില്‍ നിന്നും കിലോയ്ക്ക് 20 രൂപ വെച്ചുള്ള അരികിട്ടും. 15 കിലോ അരിക്ക് 300 രൂപയാണ് ചിലവ് വരിക്. എനിക്കും ഭാര്യക്കും മകനും എന്റെ ലാബിനും ജീവിച്ച് പോകാന്‍ അത് മതിയെന്നായിരുന്നു ഞാന്‍ അദ്ദേഹത്തിന് നല്കിയ മറുപടി.
വർക്ക് വരുമ്പോള്‍ തിരിച്ച് കൊടുത്താല്‍ മതി. ഇത്ര ദിവസത്തിനകം തിരിച്ച് നല്‍കണം എന്ന് പറഞ്ഞല്ല ഈ പണം നല്‍കുന്നത്. ചേട്ടന് വാങ്ങിക്കെന്നും അദ്ദേഹം നിർബന്ധിച്ചില്ലെങ്കിലും എനിക്ക് കണ്ടവന്റെ പണം വേണ്ടെന്നും പറഞ്ഞ് അദ്ദേഹത്തെ മടക്കി അയക്കുകയായിരുന്നു താനെന്നും ശാന്തിവിള വ്യക്തമാക്കുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ശാന്തിവിള ദിനേശ് ആവർത്തിക്കുന്നു. മാഡം തന്ന ക്വട്ടേഷനാണ് ഇതെന്നായിരുന്നു തട്ടിക്കൊണ്ടുപോകുന്ന സമയത്ത് പള്‍സർ സുനി പറഞ്ഞത്. ഏതാണ് ആ മാഡം? എന്നാല്‍ മേടവും ഇടവും ഇവിടെ വേണ്ട നമുക്ക് ദിലീപിനെ പിടിച്ച് അകത്തിട്ടാല്‍ മതിയെന്ന രീതിയിലാണ് മുന്നോട്ട് പോയതെന്നും അദ്ദേഹം വിമർശിക്കുന്നു.
ഒന്നാം പ്രതി പള്‍സർ സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം കൃത്യമായി അന്വേഷിക്കാതെ ദിലീപിനെ കുരുക്കാനും അദ്ദേഹവും പള്‍സർ സുനിയുമായി ബന്ധപ്പെടുത്താന്‍ എന്തെങ്കിലുമുണ്ടോയെന്നും മാത്രമാണ് കഴിഞ്ഞ 6 വർഷത്തോളമായി അന്വേഷിച്ചുകൊണ്ടിരിക്കുന്നതെന്നും ശാന്തിവിള ദിനേശ് പറയുന്നു.
മേനകയെ അടക്കം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഒരു ക്രിമിനലാണ് പള്‍സർ സുനി. ജയിയില്‍ നിന്ന് ഇറങ്ങിയതിന് ശേഷം വിലകൂടിയ കാറുകളിലാണ് അദ്ദേഹം സഞ്ചരിക്കുന്നത്. എങ്ങനെ ഇദ്ദേഹത്തിന് ഈ വിലകൂടിയ കാറുകളില്‍ സഞ്ചരിക്കാനാകുന്നുവെന്ന് അന്വേഷിച്ചാല്‍ തന്നെ ഈ കേസ് തെളിയും.
സുപ്രീംകോടതി വരെ പോകാനുള്ള ചിലവ് നല്‍കിയത് ആര്? ഈ കാറുകള്‍ ആരുടേത്? വാടകയാണെങ്കില്‍ വാടകകൊടുക്കുന്നത് ആര് എന്ന് അന്വേഷിച്ചാല്‍ ഈ കേസ് തെളിയും. എന്നാല്‍ പൊലീസ് അന്വേഷിക്കില്ല. അതൊന്നും ഈ കേസില്‍ പെട്ടതല്ലാലോ? നമുക്ക് ദിലീപിനെ അല്ലേ വേണ്ടതെന്ന് പറയുമായിരിക്കുമെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നു.
-
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു












Click it and Unblock the Notifications