'ലിബർട്ടി ബഷീറിനെ സിനിമയില്‍ ഒന്നും അല്ലാതാക്കിയത് ദിലീപ്; കൂടെയുള്ളവർ ചിരിച്ച് പറ്റിക്കുന്നു'
ദിലിപ് ജിവീതത്തില്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ അദ്ദേഹത്തിന് ജാതകഫലത്തിലെ വിധിയാണെന്നാണ് എനിക്ക് തോന്നുന്നതെന്ന് നിർമ്മാതാവ് കെ ജി മേനോന്. ഈ വിധി അദ്ദേഹം അനുഭവിച്ചെ തീരു. കൂടെയുള്ള ഒരുപാട് ആളുകള്‍ ചിരിച്ചു കൊണ്ട് പറ്റിക്കുകയാണ്. ദിലീപിന്റെ കയ്യില്‍ സമ്പത്ത് ഉണ്ടെന്ന് മനസ്സിലാക്കി കൂടെ നില്‍ക്കുന്നവരാണ് പറ്റിക്കുന്നത്. അതല്ലാതെ ഇങ്ങനെയുള്ള കാര്യങ്ങള്‍ സംഭവിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
ഇതെല്ലാം സമയ ദോഷം കൊണ്ട് സംഭവിക്കുന്നതാണ്. ഏതായാലും ഇതില്‍ നിന്നെല്ലാം അദ്ദേഹം ഊരിപ്പോരും. വലിയ ഈശ്വര വിശ്വാസിയാണ് അദ്ദേഹമെന്നും മേനോന് അഭിപ്രായപ്പെടുന്നു. മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുപാട് നിർമ്മാതാക്കളുടേയും സംവിധായകന്മാരുടേയും ശാപം ദിലീപിനുണ്ട്. തലശ്ശേരി ബഷീറിനെ (ലിബർട്ടി ബഷീർ) സിനിമയില്‍ ഒന്നും അല്ലാതെ ആക്കിയത് ദിലീപല്ലേ. തുളസീദാസൊക്കെ എത്ര ശപിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസുമായി എനിക്ക് അത്ര ബന്ധമോ പരിചയമോ ഇല്ല. കേസിലെ അതിജീവിതയെ ഒരിക്കല്‍ പരിചയപ്പെടുത്തിയത് ഡേവിഡ് കാച്ചപ്പള്ളി എന്നയാളാണെന്നും കെ ജി മേനോന് പറയുന്നു.
സാരിയില്‍ അനുശ്രി എത്തിയാലെന്റെ സാറേ... പിന്നെ ഒരു രക്ഷയുമില്ല; വൈറലായി ചിത്രങ്ങള്‍

250-300 രൂപക്ക് തൃശൂരില്‍ റിലയന്‍സില്‍ എന്തോ വർക്ക് ചെയ്യുന്ന സമയത്താണ് താന്‍ വിളിച്ച് സിനിമയിലേക്ക് കൊണ്ടുവന്നതെന്ന് ഡേവിഡ് കാച്ചപ്പള്ളി പറയുമായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസ് എന്ന് പറയുന്നത് അധികവും പിന്നാമ്പുറ കഥകളാണ്. അതൊന്നും തേടി പോവാനുള്ള സമയം നമുക്കില്ല. ഒന്നോ രണ്ടോ ദിവസം സമയം കിട്ടിയാല്‍ വീട്ടിലേക്കോ, അടുത്ത ലൊക്കേഷനിലേക്കോ പോവും. പിന്നെ ദിലീപ് എന്ത് ചെയ്തു, മറ്റുള്ളവർ എന്ത് ചെയ്തു എന്നുള്ളതൊന്നും എനിക്കറിയില്ല.

സമയ ദോഷം എന്ന് ഞാന്‍ പറഞ്ഞെങ്കിലും ചില ബുദ്ധിമുട്ടുകള്‍ പുള്ളി വിലയ്ക്ക് വാങ്ങിച്ചതാണ്. ചിലരെ ഒഴിവാക്കി വിടേണ്ടതായിട്ടുണ്ട്. താന്‍ ചെയ്യുന്ന ഒരു പടത്തിന്റെ എല്ലാകാര്യങ്ങളും അറിഞ്ഞിരിക്കണമെന്ന് നിർബന്ധമുള്ള നടനാണ് മമ്മൂട്ടി. അത് കഴിഞ്ഞാല്‍ അങ്ങനെയുള്ള ഒരു താരം ദിലീപാണ്. അദ്ദേഹത്തിന്റെ നാടോടി മന്നന് എന്ന പടം മുന്നോട്ട് കൊണ്ടുപോവാന്‍ പറ്റാത്ത അവസരത്തില്‍ അയാള്‍ എന്നെ തേടി വരികയായിരുന്നു.

ദുബായിലൊക്കെ പോയി അന്വേഷിച്ചെങ്കിലും അദ്ദേഹത്തിന് പൈസ കിട്ടിയില്ല. എന്നാല്‍ മൂന്ന് ദിവസം കൊണ്ട് ഞാന്‍ ആ പടം വിറ്റുകൊടുത്തെന്നും അദ്ദേഹം പറയുന്നു. അതിന് ഞാന്‍ കമ്മീഷന് വാങ്ങുകയും ചെയ്തു. ഇത് കഴിഞ്ഞ് ദിലീപ് വന്ന് എന്തുകൊണ്ട് ഇക്കാര്യം എന്നോട് ചോദിച്ചില്ലെന്ന് ചോദിച്ചു. പ്രൊഡ്യൂസർ വന്ന് പറഞ്ഞതുകൊണ്ടാണ് ഞാനത് വിറ്റത്. ഏതായാലും ഇനി നിങ്ങളുടെ പടം ചോദിക്കാതെ ചെയ്യില്ലെന്നും പറഞ്ഞു.

അതുപോലെ ലാല്‍ സാറിന്റെ പടത്തിന് ഇതുപോലുള്ള എന്തെങ്കിലും സപ്പോർട്ട് ചെയ്യുകയാണങ്കില്‍ അത് ആന്റണി പെരുമ്പാവൂർ അറിഞ്ഞിരിക്കണം. അക്കാര്യം അദ്ദേഹം പ്രത്യേകം പറഞ്ഞിട്ടുണ്ട്. പറഞ്ഞിട്ട് ചെയ്യണം എന്നുള്ളത് ഒരു നല്ല കാര്യമാണ്. മറ്റുള്ളവർ ചിലപ്പോള്‍ വേറെ രീതിയിലെടുക്കും. പക്ഷെ ഒരു സിനിമ നടക്കട്ടെ എന്നതാണ് എന്റെ ചിന്തയെന്നും കെ ജി മേനോന് അഭിമുഖത്തില്‍ കൂട്ടിച്ചേർക്കുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications