കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അതിജീവിത അങ്ങോട്ട് പോയില്ല, മഞ്ജു വാര്യർ ഇങ്ങോട്ട് വന്ന് കാര്യമന്വേഷിച്ചതാണ്; തെറ്റിദ്ധാരണയുണ്ടായി'

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് ഒരു മോഡേണ്‍ ക്രൈം ആയിരിക്കെ എന്തുകൊണ്ട് ഐ ഐ ടി പ്രോഡക്ട് ആയ ഡയറക്ട് ഐ പി എസ് ഓഫീസറെ അന്വേഷണത്തിന്റെ ചുമതലയിലേക്ക് കൊണ്ടുവരുന്നില്ലെന്ന് മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സക്കറിയ ജോർജ്. അത്തരമൊരു ആളെയങ്കിലും ടീമിലേക്ക് ഉള്‍പ്പെടുത്തണമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഹൈടെക് ക്രൈമിനെക്കുറിച്ചും ഇപ്പോള്‍ ഉയർന്ന് വരുന്ന സൈബർ ക്രൈമിനെക്കുറിച്ചും അറിവുള്ള ധാരാളം പേർ പൊലീസില്‍ തന്നെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു സക്കറിയ ജോർജ്.

ഐ പാട്, ഐ മാക്കുമെല്ലാം കാലി; ഒരു തെളുവുമില്ല; സായി ശങ്കറിന്റെ ഉപകരണങ്ങള്‍ തിരിച്ച് നല്‍കുന്നുഐ പാട്, ഐ മാക്കുമെല്ലാം കാലി; ഒരു തെളുവുമില്ല; സായി ശങ്കറിന്റെ ഉപകരണങ്ങള്‍ തിരിച്ച് നല്‍കുന്നു

നല്ല വിവരമുണ്ടെങ്കില്‍ മാത്രമേ കേസുകള്‍ അന്വേഷിക്കുന്ന പൊലീസ്

നല്ല വിവരമുണ്ടെങ്കില്‍ മാത്രമേ കേസുകള്‍ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ആർജ്ജവം ഉണ്ടാവുകയുള്ളു. സാധാരണയിലും കവിഞ്ഞ വിവരമുണ്ടെങ്കില്‍ അതില്‍ നിന്നും വലിയ ആത്മവിശ്വാസവും ധൈര്യവും ഉണ്ടാവും. നമ്മുടെ പൊലീസ് സേനയില്‍ പഴയകാലത്ത് ചില ഉദ്യോഗസ്ഥരുണ്ടായിരുന്നു. ജയറാം പടിക്കല്‍, ഗോപിനാഥ് തുടങ്ങിയവരെയൊക്കെ സ്കോഡ്ലന്റ് യാർഡിലേക്ക് അയച്ചൊക്കെ പരിശീലിപ്പിക്കുന്നുണ്ട്.

ഇതാണ് ശരിക്കും 'ജില്‍ ജില്‍' മഞ്ജു ചേച്ചി: പുത്തന്‍ ലുക്കില്‍ വൈറലായി മഞ്ജു വാര്യർ

സി ബി മാത്യുൂസ് അന്വേഷിക്കുന്ന കേസുകളിലെ അവസാന സാക്ഷി അദ്ദേഹമാണ്

അത് പഠിക്കാന്‍ അവർ തയ്യാറുമായിരുന്നു. സി ബി മാത്യുൂസ് അന്വേഷിക്കുന്ന കേസുകളിലെ അവസാന സാക്ഷി അദ്ദേഹമാണ്. കോടതിയില്‍ സാക്ഷിക്കൂട്ടില്‍ കയറി നിന്നുകൊണ്ട് ഇരയ്ക്ക് വേണ്ടി അദ്ദേഹമാണ് പ്രതിഭാഗത്തിന് വേണ്ടി തലഉയർത്തിക്കൊണ്ട് മറുപടി നല്‍കുന്നത്. എന്നാല്‍ ഇന്ന് ഒരു എഫ് ഐ ആർ ഇടാന്‍ അറിയുന്ന എത്ര ഐ പി എസ് ഓഫീസർമാർ കേരളത്തിലുണ്ട്. എല്ലാവരും കറങ്ങി നടന്ന് സുഖിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

ജിമ്മില്‍ പോയി ഉണ്ടാക്കുന്നതോ പരേഡ് ഗ്രൌണ്ടിലെ പുള്‍അപ്പോ പുഷ്

ജിമ്മില്‍ പോയി ഉണ്ടാക്കുന്നതോ പരേഡ് ഗ്രൌണ്ടിലെ പുള്‍അപ്പോ പുഷ് അപ്പോ അല്ല പൊലീസിന്റെ ശക്തി. അത് ബുദ്ധിപരമായ കാര്യമാണ്. അതിന് വായിച്ചുള്ള അറിവ് തേടി വേണം അന്വേഷണം മുന്നോട്ട് കൊണ്ടുപോവാന്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരു ഡയറക്ട് ഐപിഎസിനെ എന്തുകൊണ്ട് ഇടുന്നില്ലെന്നും സക്കറിയ ജോർജ് ചോദിക്കുന്നു.

ഇരയ്ക്ക് ആത്മവിശ്വാസം നല്‍കാന്‍ സാധിച്ചാല്‍ മാത്രമേ അവർ

ഇരയ്ക്ക് ആത്മവിശ്വാസം നല്‍കാന്‍ സാധിച്ചാല്‍ മാത്രമേ അവർ എല്ലാ കാര്യങ്ങളും പൊലീസിനോട് തുറന്ന് പറയാന്‍ തയ്യാറാവുകയുള്ളു. അത്തരമൊരു ആത്മവിശ്വാസം നല്‍കിയിരുന്നെങ്കില്‍ ബാലചന്ദ്രകുമാർ നേരത്തെ തന്നെ വന്ന് കാര്യങ്ങ‍ള്‍ പറഞ്ഞേനെ. നല്ല സമീപനം അല്ലെങ്കില്‍ ഒരു പൊലീസ് ഓഫീസറുടെ അടുത്തേക്ക് ആരും പോവില്ല.

പൊലീസ് ഉദ്യോഗസ്ഥർക്കും പ്രിസൈഡിങ് ഓഫീസർമാർക്കും

പൊലീസ് ഉദ്യോഗസ്ഥർക്കും പ്രിസൈഡിങ് ഓഫീസർമാർക്കും തെളിവും വെളിവും വേണമെന്നാണ് ആദ്യമായി എനിക്ക് പറയാനുള്ളത്. നിയമ പുസ്തകത്തിലുള്ളത് മാത്രമല്ല, സമൂഹത്തില്‍ നിത്യേന നടക്കുന്ന കാര്യങ്ങളും കുറ്റവാളികളുടെ സ്വഭാവ രീതികളും അറിഞ്ഞിരിക്കണം. നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കിയാലേ നല്ല ജൂഡീഷ്യല്‍ ഓർഡർ ഉണ്ടാവുമെന്നും സക്കറിയ ജോർജ് വ്യക്തമാക്കുന്നു.

കേസിലെ അതിജീവിത വന്ന് ദിലീപിന്റെ മുന്‍ ഭാര്യയോട് ചില കാര്യങ്ങള്‍

കേസിലെ അതിജീവിത വന്ന് ദിലീപിന്റെ മുന്‍ ഭാര്യയോട് ചില കാര്യങ്ങള്‍ പറഞ്ഞുവെന്നാണ് മനസ്സിലാക്കുന്നത്. ഇതേ തുടർന്ന് സംശയം തോന്നിയ മഞ്ജു വാര്യർ അതിജീവതുയുടെ തൃശൂരിലെ വീട്ടിലേക്ക് ചെന്ന് കാര്യങ്ങള്‍ നേരിട്ട് ചോദിച്ച് അറിയുകയാണ്. അപ്പോഴാണ് അവർ കാര്യങ്ങളെല്ലാം മഞ്ജുവിന് മുന്നില്‍ അവതരിപ്പിക്കുന്നത്.

മഞ്ജു വാര്യർക്ക് വ്യക്തമായ ഒരു നിഗമനത്തില്‍ എത്താന്‍

അതീജിവിത പറഞ്ഞ സത്യങ്ങളില്‍ നിന്നും മഞ്ജു വാര്യർക്ക് വ്യക്തമായ ഒരു നിഗമനത്തില്‍ എത്താന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ അതിജീവിതയാണ് കാര്യങ്ങള്‍ ഇപ്പുറത്ത് പോയി പറഞ്ഞ് കുടുംബ കലഹം ഉണ്ടാക്കിയതെന്ന ഒരു തെറ്റിദ്ധാരണ ഇതിനിടയിലുണ്ടായി. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല. സ്വന്തം ഭാര്യയ്ക്ക് സംശയം തോന്നിയിട്ട് അവർ അങ്ങോട്ട് പോവുകയായിരുന്നു. ഭാര്യക്ക് സംശയം തോന്നാതിരിക്കണമെങ്കില്‍ ആ രീതിയില്‍ ജീവിക്കുകയും വേണമെന്നും സക്കറിയ ജോർജ് കൂട്ടിച്ചേർക്കുന്നു.

Recommended Video

cmsvideo
മാഡത്തിനെതിരെ തുറന്നടിച്ച് ബാലചന്ദ്ര കുമാർ | P Balachandra Kumar reveals | Oneindia Malayalam

English summary
Dileep Actress Case: Zachariah George says Manju Warrier Asked about Kavya Madhavan From Actress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X