കേരള ബിജെപി വന്‍പരാജയമെന്ന് രാമസിംഹന് അബൂബക്കര്‍, ശരിയാണ് എന്ന് ബിജെപി അനുഭാവികള്‍
തിരുവനന്തപുരം: കേരളത്തിലെ ബി ജെ പി ഘടകത്തെ വിമര്‍ശിച്ച് സംവിധായകനും ബി ജെ പി അനുഭാവിയുമായി രാമസിംഹന് അബൂബക്കര്‍. കെ ജെ പി എന്ന് വിളിച്ചാണ് രാമസിംഹന് അബൂബക്കര്‍ ബി ജെ പി കേരള ഘടകത്തെ വിമര്‍ശിക്കുന്നത്. കെ ജെ പി ഒരു വന്‍പരാജയം. അങ്ങനെ തോന്നുന്നവര്‍ക്ക് ലൈക്ക് അടിക്കാം എന്ന് പറഞ്ഞാണ് രാമസിംഹന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റിന് താഴെ രാമസിംഹന് അബൂബക്കര്‍ എന്ന അലി അക്ബറിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. ബി ജെ പിയുടെ സംസ്ഥാന സമിതി അംഗമായിരുന്നു രാമസിംഹന് അബൂബക്കര്‍. ബി ജെ പിയോടും സംഘപരിവാറിനോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.

കുറച്ച് കാലം മുന്‍പാണ് ബി ജെ പി സംസ്ഥാന സമിതി അംഗത്വം രാമസിംഹന് അബൂബക്കര്‍ രാജിവെച്ചത്. എന്നാല്‍ ബി ജെ പിയില്‍ നിന്ന് രാജിവെച്ചെങ്കിലും സംഘപരിവാര്‍ സംഘടനകളോട് രാമസിംഹന് അബൂബക്കര്‍ കടുത്ത ആഭിമുഖ്യം പുലര്‍ത്തിയിരുന്നു.
സമൂഹമാധ്യമങ്ങളില്‍ ഇതിന് മുന്‍പും ബി ജെ പിയിലെ തിരുത്തല്‍ ശക്തികള്‍ കെ ജെ പി എന്ന് വിളിച്ച് കേരള ഘടകത്തെ വിശേഷിപ്പിക്കാറുണ്ട്. ദേശീയ നേതൃത്വത്തില്‍ നിന്നും വിഭിന്നമായി വിഷയങ്ങളില്‍ ഇടപെടുന്നതിനാലാണ് ഇത്. ദേശീയ നേതൃത്വം ചിട്ടയോടെ പ്രവര്‍ത്തിക്കുമ്പോള്‍ അതിന് വിഭിന്നമായി ഗ്രൂപ്പ് പോരുമായി നടക്കുകയാണ് കേരള ഘടകം എന്നാണ് ഇവരുടെ വിമര്‍ശനം.
ഇതിനെ പ്രതിധ്വനിക്കുന്നതാണ് രാമസിംഹന് അബൂബക്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിന് താഴെ അതിനെ അനുകൂലിച്ചാണ് കൂടുതല്‍ പേരും കമന്റ് ചെയ്യുന്നത്. വത്സന് തില്ലങ്കേരിയെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് പലരും പറയുന്നത്.
ഇത്തരത്തിലുള്ള ഒരു കമന്റിന് താന്‍ നേതൃത്വത്തോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു എന്നൊരു മറുപടി കമന്റും രാമസിംഹന് അബൂബക്കര്‍ നല്‍കിയിട്ടുണ്ട്. കേന്ദ്ര പദ്ധതികള്‍ പോലും നേരാംവണ്ണം ജനങ്ങളോട് പറഞ്ഞ് മനസ്സിലാക്കാനോ അത് സാധാരണക്കാരില്‍ എത്തിക്കാനോ കഴിവില്ലാത്ത നേതൃതമാണ് ' കെ ജെ പി' യുടേത് എന്നാണ് ഇതിന് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.
'സിംപ്ലി ബ്യൂട്ടിഫുള്‍...അത്രമാത്രം...'; വിന്‍സിയുടെ പുതിയ ചിത്രം കണ്ട് ആരാധകര്‍
ശ്രീധരന് ജി വന്നപ്പോള്‍ എല്ലാര്ക്കും കുമ്മനം ജി വന്നാല്‍ മതി പൊളിക്കും എന്നായിരുന്നു കുമ്മനം ജി വന്നപ്പോള്‍ കെഎസ് വേണം. എന്തൊരു ഓളം ആയിരുന്നു എന്നിട്ട് സുരേന്ദ്രന് ജി വന്നപ്പോള്‍ ഇപ്പോള്‍ വത്സന് തില്ലങ്കേരി വേണം ഇനി തില്ലങ്കേരി വന്നാ അടുത്തയാള്‍. നേതാക്കളല്ല പ്രശ്നം ചിലരുടെ കാഴ്ചപ്പാടിന്റേതാണ്, എന്നാണ് മറ്റൊരാളുടെ കമന്റ്.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം












Click it and Unblock the Notifications