രഞ്ജിത്തിനെതിരെ സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍; മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി
കൊച്ചി: ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസില്‍ സംവിധായകന് രഞ്ജിത്ത് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. രഞ്ജിത്തിനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചാണ് കോടതി നടപടി. തനിക്കെതിരെ ചുമത്തിയിരിക്കുന്നത് സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന വകുപ്പാണെന്നും, അറസ്റ്റ് നടപടികള്‍ തടയണമെന്നും ഹര്‍ജിയില്‍ രഞ്ജിത്ത് ചൂണ്ടിക്കാട്ടി.
ഇക്കാര്യം പ്രോസിക്യൂഷനും അംഗീകരിച്ചു. ഇതോടെ ജസ്റ്റിസ് സിഎസ് ഡയസ് ഹര്‍ജി അവസാനിപ്പിച്ചു. തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നില്‍ തെറ്റായ ഉദ്ദേശങ്ങളുണ്ട്. പതിനഞ്ച് വര്‍ഷം മുമ്പുള്ള സംഭവത്തിലാണ് പരാതി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. അവസരം ലഭിക്കാത്തതിലുള്ള നിരാശയും അമര്‍ഷവുമാണ് നടിയുടെ പരാതിക്ക് പിന്നിലെന്ന് രഞ്ജിത്ത് ഹര്‍ജിയില്‍ പറയുന്നു.

നടിയുടെ ഫ്ളാറ്റില്‍ ഉണ്ടായിരുന്ന സമയം മുഴുവന്‍ ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടര്‍മാരായിരുന്ന ശങ്കര്‍ രാമകൃഷ്ണന്, ഗിരീഷ് ദാമോദരന്‍, പ്രൊഡ്യൂസര്‍ സുബൈര്‍, ഓഫീസ് അസിസ്റ്റന്റ് ബിജു എന്നിവരുമുണ്ടായിരുന്നു.
ശങ്കര്‍ രാമകൃഷ്ണന് നടിയുമായി സിനിമയെ കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ കുറിച്ച് പരാതിയില്‍ പരാമര്‍ശമില്ലാത്തത് സംശയാസ്പദമാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രഞ്ജിത്ത് ആരോപിക്കുന്നുണ്ട്. പാലേരിമാണിക്യ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ച് വരുത്തിയ ശേഷം സിനിമ ചര്‍ച്ചകള്‍ക്കിടെ രഞ്ജിത്ത് ലൈംഗിക ഉദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നായിരുന്നു ബംഗാളി നടിയുടെ ആരോപണം.
നിവിന്‍ പോളി നിയമനടപടിക്ക്
ലൈംഗികാതിക്രമ കേസില്‍ നിവിന്പോലി നിയമനടപടിക്കൊരുങ്ങുന്നു. ആരോപണങ്ങള്‍ കള്ളമാണെന്നും എഫ്ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിവിന്‍ ഹൈക്കോടതിയെ സമീപിക്കും. കേസ് അന്വേഷണത്തിനുള്ള സംഘത്തെ ഇന്ന് തീരുമാനിക്കും. ബലാത്സംഗം അടക്കമുള്ള ഗുരുതര വകുപ്പുകളാണ് നിവിനെതിരെ ചുമത്തിയിരിക്കുന്നത്.
കേസില്‍ നിവിനെ കൂടാതെ മറ്റ് അഞ്ച് പേര് കൂടിയുണ്ട്. കേസിന്റെ രേഖകളും വിശദാംശങ്ങളും ലഭിക്കാനായി കാത്തിരിക്കുകയാണ് നിവിന്‍. കേസിലെ രണ്ടാം പ്രതിയായ എകെ സുനില്‍ പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കും. യുവതിയുടെ വിശദമായ മൊഴി ഉടന്‍ രേഖപ്പെടുത്തും. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായിട്ടാണ് യുവതി പ്രതികരിച്ചത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കൈമാറും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സെപ്റ്റംബര്‍ ഒന്‍പതിന് മുമ്പ് സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറും. മൊഴിപ്പകര്‍പ്പുകള്‍, റിപ്പോര്‍ട്ടിന് പിന്നാലെ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ എടുത്തു, ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെ പറ്റിയുള്ള വിവരങ്ങള്‍ ഇതിലെ കേസുകള്‍ എന്നിവയാണ് കോടതിക്ക് കൈമാറുക.
ഓഗസ്റ്റ് 22നായിരുന്നു റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെടുകയായിരുന്നു. കോടതി നിര്‍ദേശത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. റിപ്പോര്‍ട്ട് കോടതിക്ക് കൈമാറുന്നതാണ് ഉചിതമെന്ന് സര്‍ക്കാര്‍ നിയമോപദേശം ലഭിച്ചിരുന്നു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications