Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ദ്രൻസേട്ടന്റെ സ്ഥാനത്ത് ഞാനാണെങ്കിൽ ആ അവാർഡ് തിരിച്ച് കൊടുത്ത് പ്രതിഷേധിച്ചേനെ: സംവിധായകന്‍

തിരുവനന്തപുരം: സംസ്കാരിക വകുപ്പ് മന്ത്രി വിഎന്‍ വാസവന്റെ ബോഡി ഷെയിമിങ് പരാമർശത്തില്‍ വിവിധ കോണുകളില്‍ നിന്നും അദ്ദേഹത്തിനെതിരെ വിമർശനം ഉയരുമ്പോഴും തനിക്ക് അതില്‍ ഒരുവിഷമവും ഇല്ലെന്നായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം. നമ്മുടെ രാജ്യത്ത് എല്ലാവർക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതിൽ എനിക്ക് വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ലെന്നത് സത്യമാണ്. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല. ഉള്ളത് ഉള്ളത് പോലെ പറയുന്ന ആളാണ് ഞാന്‍. മന്ത്രി പറഞ്ഞതില്‍ എനിക്ക് ബോഡി ഷെയിമിങ് ഒന്നും തോന്നുന്നില്ലെന്നുമായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം. താരത്തിന്റെ ഈ പ്രതികരണം അദ്ദേഹത്തിന്റെ പതിവ് ശൈലിയായി കണക്കാക്കുകമ്പോഴും മന്ത്രിയുടെ പരാമർശത്തെ അത്ര ലാഘവത്തോടെ കാണാന്‍ കഴിയില്ലെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

ഇന്ദ്രൻസേട്ടൻ്റെ സ്ഥാനത്ത് ഞാനാണെങ്കിൽ

ഇന്ദ്രൻസേട്ടൻ്റെ സ്ഥാനത്ത് ഞാനാണെങ്കിൽ ആ സംസ്ഥാന അവാർഡ് തിരിച്ച് കൊടുത്ത് പ്രതിഷേധിച്ചേനെയെന്നാണ് സംവിധായകന്‍ വിസി അഭിലാഷ് അഭിപ്രായപ്പെടുന്നത്. സംസ്കാരിക വകുപ്പിൻ്റെ ചുമതലയിൽ നിന്ന് വി എൻ വാസവനെ ഒഴിവാക്കണമെന്നും സംസ്ഥാന സർക്കാർ ഔദ്യോഗികമായി ഇന്ദ്രൻസിനോട് മാപ്പ് പറയുകയണമെന്നും വിസി അഭിലാഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

 ദേശീയ അവാർഡോ ഓസ്കാറോ നേടിയാൽ

ഇന്ദ്രൻസേട്ടൻ്റെ സ്ഥാനത്ത് ഞാനാണെങ്കിൽ ആ സംസ്ഥാന അവാർഡ് തിരിച്ച് കൊടുത്ത് പ്രതിഷേധിച്ചേനെ. ഇന്ദ്രൻസ് സംസ്ഥാന അവാർഡല്ല, ദേശീയ അവാർഡോ ഓസ്കാറോ നേടിയാൽ പോലും ചിലരുടെ മനസ്സിലിരുപ്പ് മാറാൻ പോകുന്നുമില്ല. 2018 ലെ iffk യിൽ നിന്ന് ആളൊരുക്കം ഒഴിവാക്കിയ കാലം. ചലച്ചിത്ര അക്കാദമിയിലെ ഒരു ആസ്ഥാന പണ്ഡിതനോട് ഞാൻ പരിഭവം പറഞ്ഞപ്പോൾ പുള്ളി എന്നോട് ചോദിച്ചു. "ഞങ്ങള് ഇന്ദ്രൻസിന് സംസ്ഥാന അവാർഡ് കൊടുത്തില്ലേ?"

പിന്നീട് ഇതേ വാചകം അന്നത്തെ

പിന്നീട് ഇതേ വാചകം അന്നത്തെ സംസ്കാരിക വകുപ്പ് മന്ത്രിയും ഒരു പ്രസ്സ് മീറ്റിൽ ആവർത്തിക്കുന്നുണ്ട്. എന്ത് കാരണത്താലാണോ ഈ ചോദ്യത്തിലെ തെറ്റ് ആ രണ്ടു പേർക്കും മനസ്സിലാവാത്തത് അതേ കാരണം തന്നെയാണ് ഇപ്പോഴത്തെ സംസ്കാരിക വകുപ്പ് മന്ത്രിയുടെയും അന്ത:സത്ത!

Egg Yolk for Hair: മുടി തഴച്ച് വളരണോ.. എടുക്കൂ ഒരു മുട്ടയുടെ മഞ്ഞക്കരു: കാണാം അത്ഭുത മാറ്റങ്ങള്‍

ഇന്ദ്രൻസേട്ടൻ ഇതിലൊന്നും ഒരു കുഴപ്പവുമില്ല

ഇന്ദ്രൻസേട്ടൻ ഇതിലൊന്നും ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞാലും മേൽപ്പറഞ്ഞ തരം അന്ത:സത്തകൾ റദ്ദ് ചെയ്യപ്പെടുന്നില്ലല്ലോ. ആയതിനാൽ സംസ്ഥാന മുഖ്യമന്ത്രിയോട് എനിക്ക് പറയാനുള്ളത്, ദയവായി സംസ്കാരിക വകുപ്പിൻ്റെ ചുമതലയിൽ നിന്ന് വി.എൻ.വാസവനെ ഒഴിവാക്കണം. ഒപ്പം സംസ്ഥാന സർക്കാർ ഔദ്യോഗികമായി ഇന്ദ്രൻസിനോട് മാപ്പ് പറയുകയും വേണം.- വിസി അഭിലാഷ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം നിയമസഭയില്‍

കഴിഞ്ഞ ദിവസം നിയമസഭയില്‍ കോണ്‍ഗ്രസിനെ വിമർശിക്കുന്നതിനായിരുന്നു വിവാദമായ ഉപമ മന്ത്രി ഉപയോഗിച്ചത്. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ വിമർശനം.

മന്ത്രിയുടെ പരാമർശം ബോഡിഷെയിമിങ്

മന്ത്രിയുടെ പരാമർശം ബോഡിഷെയിമിങ് ആണെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒടുവില്‍ മന്ത്രിയുടെ ആവശ്യത്തെ തുടർന്ന് വിവാദ പരാമർശം സഭാരേഖയില്‍ നിന്ന് ഒഴിവാക്കിയായതി വ്യക്തമാക്കി സ്പീക്കറും രംഗത്തെത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+