Get Updates
Get notified of breaking news, exclusive insights, and must-see stories!

നന്ദി വേണം മിത്രമേ നന്ദി; ക്ഷണിക്കാമായിരുന്നില്ലേ; കോണ്‍ഗ്രസിനെ പരിഹസിച്ച് എഎ റഹീം

കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണക്കുന്ന കോണ്‍ഗ്രസിനെ പരിഹസിച്ച് എഎ റഹീം. അയോധ്യ രാമക്ഷേത്രത്തിന് ആദ്യമായി ശിലയിട്ടത് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്നും ബാബ്‌റി മസ്ജിദ് പള്ളി പൊളിച്ചത് കോ്ണ്‍ഗ്രസ് അനുമതിയോടെയാണെന്നും എഎ റഹീം ആരോപിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോണ്‍ഗ്രസിനെ പരിഹസിച്ച് എഎ റഹീം രംഗത്തെത്തുന്നത്.

ക്ഷേത്ര നിര്‍മ്മാണത്തിന് നേരത്തെ മുതല്‍ എല്ലാ പിന്തുണയും നല്‍കിയ കോണ്‍ഗ്രസിനെ തറക്കല്ലിടങ്ങല്‍ ചടങ്ങില്‍ ക്ഷണിക്കാത്തത് നന്ദികേടാണെന്ന് റഹീം പറയുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം;

rahim

'നന്ദി വേണം മിത്രമേ.. നന്ദി.

രാമ ക്ഷേത്ര ശിലാന്യാസത്തിന് ക്ഷണിക്കാത്തതില്‍ ഖേദം പ്രകടിപ്പിക്കാന്‍ കോണ്‍ഗ്രസ്സിന് അവകാശമുണ്ട്. കോണ്‍ഗ്രസ്സിന് മാത്രമേ അതിന് അവകാശവുമുള്ളൂ. 1989 ല്‍ രാമക്ഷേത്രത്തിന് ശിലാന്യാസം നടന്നു.
അന്ന് പ്രധാനമന്ത്രി സാക്ഷാല്‍ രാജീവ് ഗാന്ധി. അതായത് നിങ്ങള്‍ ഇന്ന് പണിയാന്‍ പോകുന്ന രാമക്ഷേത്രത്തിന് ആദ്യമായി ശിലയിട്ടപ്പോള്‍ സര്‍വ്വകാര്യസ്ഥ സ്ഥാനം വഹിച്ചത് കോണ്‍ഗ്രസ്സ്.

നെഹ്റു അടച്ചിട്ട ക്ഷേത്രം ആരാധനക്കായി സംഘപരിവാരത്തിന് തുറന്നിട്ട് കൊടുത്തത് കോണ്‍ഗ്രസ്സ്.

1992 ലെ ഒരു പട്ടാപ്പകല്‍ പള്ളി പൊളിച്ചതും കോണ്‍ഗ്രസ്സിന്റെ അനുമതിയോടെ. ആധുനിക ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ബാബരി മസ്ജിദ് ധ്വംസനം.
അതിലെ കൊടും കുറ്റവാളികള്‍ ആര്‍എസ്എസ് നേതാക്കളും പ്രവര്‍ത്തകരും.അവരെ ഒരുപോറല്‍ പോലും ഏല്‍ക്കാതെ കാത്തുരക്ഷിച്ചതും കോണ്‍ഗ്രസ്സ് ഭരണം. ആസൂത്രണം മുതല്‍ ആവിഷ്‌കാരം വരെ എല്ലാറ്റിനും സര്‍വ്വ അനുഗ്രഹങ്ങളുംപിന്തുണയും നല്‍കിയത് രാജ്യം ഭരിച്ച കോണ്‍ഗ്രസ്സാണ്.

എന്നിട്ടിപ്പോള്‍ ക്ഷേത്രം പണിയാന്‍ നേരത്ത് ആര്‍എസ്എസ് കാണിക്കുന്നത് മാപ്പര്‍ഹിക്കാത്ത നന്ദികേട് തന്നെ.
'ഒന്ന് ക്ഷണിക്കാമായിരുന്നില്ലേ?? ഒരു വാക്ക് പറയാമായിരുന്നില്ലേ?? മോദിജി, വന്ന വഴി മറക്കരുത്'...
നന്ദി വേണം മിത്രമേ നന്ദി....'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+