അന്‍വര്‍ എംഎല്‍എക്കെതിരെ മറ്റൊരു കുരുക്ക്, തെറ്റായ സത്യവാങ്മൂലം നല്‍കിയതിനെതിരെ കോടതിയെ സമീപിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
മലപ്പുറം: മൂന്നു തെരഞ്ഞെടുപ്പുകളില്‍ തെറ്റായ സത്യവാങ്മൂലം നല്‍കിയതിന് പിവി അന്‍വര്‍ എംഎല്‍എക്കെതിരെ ജനപ്രാതിനിത്യ നിയമം ലംഘിച്ചതിന് കോടതിയെ സമീപിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍. തെറ്റായ സത്യവാങ്മൂലം സമര്‍പ്പിക്കുന്നത് ആറുമാസംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഇകെ മാജി ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ജനപ്രാതിനിത്യ നിയമം 125 എ വകുപ്പ് പ്രകാരം പരാതിക്കാരന് ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
നിലമ്പൂരില്‍ സിപിഎം സ്വതന്ത്ര എംഎല്‍എയായി വിജയിച്ച പി.വി അന്‍വര്‍ മൂന്നു തെരഞ്ഞെടുപ്പുകളില്‍ രണ്ടാം ഭാര്യയുടെ പേരും സ്വത്തുവിവരങ്ങളുമടക്കം മറച്ചുവെച്ച് തെറ്റായ സത്യവാങ്മൂലം സമര്‍പ്പിച്ചതായി മലപ്പുറത്തെ വിവരാവകാശ കൂട്ടായ്മ പ്രവര്‍ത്തകരായ കെ.വി ഷാജിയും മനോജ് കേദാരവുമാണ് ഗവര്‍ണര്‍ക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയത്. പരാതിയില്‍ ചീഫ് സെക്രട്ടറി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് തേടുകയായിരുന്നു.

പി.വി അന്‍വര്‍ 2011ല്‍ ഏറനാട് നിയമസഭാ മണ്ഡലത്തിലും 2014 വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലേക്കും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും 2016ല്‍ നിലമ്പൂരില്‍ സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും മത്സരിച്ചിരുന്നു. മൂന്നു തെരഞ്ഞെടുപ്പുകളിലും രണ്ടാം ഭാര്യയായ പിവി ഹഫ്സത്തിന്റെ പേരും സ്വത്തുവിവരങ്ങളും മറച്ചുവെച്ചു. കക്കാടംപൊയിലില്‍ നിയമവിരുദ്ധമായി വാട്ടര്‍തീം പാര്‍ക്ക് സ്ഥാപിച്ചെന്ന് കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രന് ഹൈക്കോടതിയില്‍ നല്കിയ കേസിലാണ് പിവി ഹഫ്സത്ത് തന്റെ ഭാര്യയും വാട്ടര്‍തീം പാര്‍ക്കിന്റെ പാര്ടണറുമാണെന്ന് അന്‍വര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
11 ഏക്കര്‍ വരുന്ന കക്കാടംപൊയിലിലെ പീവീആര്‍ നാച്വറോ പാര്‍ക്കിന്റെ 60 ശതമാനം ഷെയര്‍ മാനേജിങ് പാര്‍ടണറായ അന്‍വറിന്റെയും 40 ശതമാനം രണ്ടാം ഭാര്യ ഹഫ്സത്തിന്റെയും പേരിലാണ്. എന്നാല്‍ ഇക്കാര്യം അന്‍വര്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ മറച്ചുവെക്കുകയായിരുന്നു. ഭൂനിയമം ലംഘിച്ച് 207.84 ഏക്കര്‍ ഭൂമി കൈവശം വെക്കുന്നതായി അന്‍വര്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തുകയും ചെയ്തു. വ്യക്തിക്കും കുടുംബത്തിനും 15 ഏക്കര്‍ കാര്‍ഷികേതര ഭൂമി മാത്രമേ കൈവശം വെക്കാന്‍ പാടുള്ളൂ.
അന്‍വറിന്റെ പേരിലുണ്ടായിരുന്ന നാലു കമ്പനികളില്‍ ഒരു കമ്പനിയായ പീവീസ് റിയല്‍റ്റേഴ്സിന്റെ വിവരം മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. അന്‍വറിന്റെ പീവീസ് റിയല്‍റ്റേഴ്സ്, ഗ്രീന്‍സ് ഇന്ത്യാ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ രണ്ടു കമ്പനികളെ കേന്ദ്ര കമ്പനികാര്യവകുപ്പ് കരിമ്പട്ടികയില്‍പ്പെടുത്തുകയും ഡയറക്ടര്‍ സ്ഥാനത്തുനിന്നും അന്‍വറിനെ അയോഗ്യനാക്കിയ വിവരവും മറച്ചുവെച്ചിരുന്നു.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications