Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി കറന്റ് ബില്ലും ഷോക്കടിക്കും; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു, യൂണിറ്റിന് 16 പൈസ കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചുകൊണ്ട് ഉത്തരവിറക്കി. യൂണിറ്റിന് 16 പൈസയാണ് കൂട്ടിയത്. നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. അടുത്ത സാമ്പത്തിക വർഷം 12 പൈസ കൂടി വർധിപ്പിക്കാനാണ് തീരുമാനം. സമ്മർ താരിഫ് ചുമത്തണമെന്ന ആവശ്യം കെഎസ്ഇബിയുടെ ആവശ്യം റെഗുലേറ്ററി കമ്മീഷൻ തളളി. പുതിയ നിരക്ക് വർധന ബിപിഎൽ വിഭാഗത്തിനും ബാധകമാണ്.

അടുത്ത സാമ്പത്തിക വർഷം മുതൽ സമ്മർ താരിഫ് ഈടാക്കണമെന്ന ആവശ്യമായിരുന്നു കെഎസ്ഇബി മുന്നോട്ട് വച്ചത്. ആകെ 27 പൈസയുടെ നിരക്ക് വർധന 2025-26 സാമ്പത്തിക വർഷത്തിൽ കൊണ്ട് വരണമെന്നായിരുന്നു ആവശ്യം. എന്നാൽ റെഗുലേറ്ററി കമ്മീഷൻ ഇത് അംഗീകരിച്ചില്ല. പകരം അടുത്ത സാമ്പത്തിക വർഷം 12 ശതമാനം വർധനവ് വരുത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

electricitybillhike

പിണറായി അധികാരത്തിൽ വന്നതിന് ശേഷം ഇതുവരെ നടപ്പാക്കുന്ന അഞ്ചാമത്തെ നിരക്ക് വർധനയാണ് ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത്. 2016 മുതൽ ഇങ്ങോട്ടുള്ള എട്ട് വർഷങ്ങളിലാണ് അഞ്ച് തവണയായി വൈദ്യുതി നിരക്കുകൾ പരിഷ്‌കരിച്ചത്. ഇതിൽ കഴിഞ്ഞ വർഷവും സർക്കാർ നിരക്ക് വർധന നടപ്പാക്കിയിരുന്നു. അടുത്ത വർഷവും നടപ്പാക്കും എന്നറിയിച്ചതോടെ തുടർച്ചയായ മൂന്ന് വർഷത്തെ നിരക്ക് വർധനയുടെ ഭാരം സാധാരണക്കാരുടെ തലയിലാവും.

അതേസമയം, കണക്‌ടഡ് ലോഡിനെ അടിസ്ഥാനമാക്കി ഗാര്‍ഹിത ഉപയോക്താക്കള്‍ക്ക് ഫിക്‌സഡ് ചാര്‍ജ് ഏര്‍പ്പെടുത്തണമെന്ന കെഎസ്ഇബിയുടെ നിര്‍ദേശവും റെഗുലേറ്ററി കമ്മീഷൻ പരിഗണിച്ചില്ല. 2026-27 സാമ്പത്തിക വർഷം മുതൽ സമ്മർ താരിഫ് അടക്കം യൂണിറ്റിന് 9 പൈസ വർധിപ്പിക്കണം എന്ന നിർദ്ദേശവും ബോർഡ് മുന്നോട്ട് വച്ചെങ്കിലും കമ്മീഷൻ അംഗീകരിച്ചില്ല.

വിവിധ വിഭാഗങ്ങൾക്ക് നിലവിൽ നൽകി വന്നിരുന്ന ഇളവുകൾ അതേപടി തുടരും. പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗമുള്ള ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് താരിഫ് വര്‍ധന ബാധകമാവില്ല. കൂടാതെ അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയുടെ വൈദ്യുതി നിരക്കും വർധിപ്പിച്ചിട്ടില്ല.

അധിക ബാധ്യത ഒഴിവാക്കാനാണ് നിരക്ക് വർധന എന്നാണ് കെഎസ്ഇബി പറയുന്നത്. ഡാമുകളിലെ ജലനിരപ്പിലുണ്ടായ കുറവും പുറമേ നിന്ന് വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ റദ്ദാക്കിയതുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് ബോർഡ് പറയുന്നു. ഇത് മറികടക്കാനാണ് നിരക്ക് വർധന ഏർപ്പെടുത്താൻ ബോർഡ് നിർദ്ദേശിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+