ഷെയ്നിനെ ടാർഗറ്റ് ചെയ്യുന്നു: ഡബ്യുസിസിക്കാർ പോലും കാരവാനില്‍ മറ്റുള്ളവരെ കയറ്റാത്തത് കണ്ടു: സാന്ദ്ര തോമസ്
മലയാള സിനിമ മേഖലയില്‍ പല നടന്മാർക്കെതിരേയും പരാതികള്‍ ഉണ്ടെങ്കില്‍ ഷെയ്ന്‍ നിഗത്തിന്റെ പേര് മാത്രമാണ് പുറത്ത് പറഞ്ഞിരിക്കുന്നതെന്ന് നിർമ്മാതാവും നടിയുമായ സാന്ദ്രാ തോമസ്. ഒരു ചെറുക്കനെ മാത്രം ഒറ്റക്ക് ഇട്ട് ക്രൂശിക്കുന്നതിനെ അംഗീകരിക്കാനാവില്ല. ഒന്നിന് പിറകെ, ഒന്നായി ആളുകള്‍ വരികയാണ്. അപ്പോള്‍ വല്ലാത്ത മാനസികാവസ്ഥയിലേക്ക് പോവും. അത്രയും കാലം ചെയ്തതിനെയൊന്നും പരിഗണിക്കാതെ സൈബർ അറ്റാക്കിന് ഇട്ടുകൊടുക്കുന്നതിനോട് യോജിക്കാനാവില്ലെന്നും സാന്ദ്രാ തോമസ് പറയുന്നു.
ന്യൂജന്‍ താരങ്ങളുമായി സഹകരിക്കുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടാവുന്നില്ലേ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് പറയാന്‍ സാധിക്കില്ല. ബുദ്ധിമുട്ടുകളുണ്ട്, അവരുടെ പ്രായത്തിന്റെയൊക്കെ പ്രശ്നമായിരിക്കാം. ലാലേട്ടനും മമ്മൂക്കയുമൊക്കെയായി വർക്ക് ചെയ്യാന്‍ സുഖമാണ് എന്ന് പറയാന്‍ കാരണം അവർ ഇതെല്ലാം കണ്ടും അനുഭവിച്ച് ഒരു സ്റ്റേജിലേക്ക് എത്തിയിരിക്കുകയാണ്. ഇനി അവരുടെ ദൌത്യം എന്നുള്ളത് മറ്റുള്ളവരെ കൈ പിടിച്ച് കയറ്റിക്കൊണ്ട് വരിക എന്നുള്ളതാണ്. അത് അവർ നന്നായി ചെയ്യുന്നു. മൂവീ വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

പുതിയ താരങ്ങളെ സംബന്ധിച്ച് ഇതൊരു നിലനില്‍പ്പിന്റെ ഘട്ടമാണ്. അവിടെ മത്സരമുണ്ട്. നല്ല സിനിമകള്‍ക്കും വലിയ സിനിമകള്‍ക്കും വേണ്ടിയുള്ള അടിയും പിടിയും ഉണ്ട്. അതുകൊണ്ടൊക്കെ തന്നെ നമുക്ക് നോർമലായി നിന്ന് ഡീല്‍ ചെയ്യുക എന്നുള്ളത് ബുദ്ധിമുണ്ടാണ്. ഒരു ഘട്ടം കഴിഞ്ഞാല്‍ ഞാന്‍ എന്തോ ഒരു സംഭവമാണ് എന്നൊരു തോന്നല്‍ വരും. അങ്ങനെയായിരിക്കുമ്പോള്‍ ചുറ്റും നില്‍ക്കുന്നവരോടൊക്കെ ഒരു പുച്ഛമായിരിക്കും. അവിടെയാണ് ഈ പ്രശ്നങ്ങള്‍ വരുന്നതെന്നും സാന്ദ്ര വ്യക്തമാക്കുന്നു.
മുടി കൊഴിച്ചില്‍ സ്വിച്ചിട്ട പോലെ നിർത്തണോ: ഈ 7 പോഷകങ്ങള്‍ ശരീരത്തിലുണ്ടെന്ന് ഉറപ്പ് വരുത്തൂ
ഈ ഒരു ഘട്ടം അവർ കഴിഞ്ഞ് വരേണ്ടതുണ്ട്. ഇപ്പോഴത്തെ ഈ അക്രമത്തില്‍ നിന്നും ഒരു രക്ഷപ്പെടല്‍ എന്ന് പറയുന്നത് ഷെയിനിന് ബുദ്ധിമുട്ടായിരിക്കും. സത്യത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ എല്ലാ സെറ്റിലും നടക്കുന്നുണ്ട്. പക്ഷെ എന്തുകൊണ്ട് ഷെയ്നിനെ മാത്രം ടാർഗറ്റ് ചെയ്യുന്നു എന്നുള്ളതും ഒരു ചോദ്യമാണ്. ഷെയിന്‍ എന്ന ഒരു നടന്‍ മാത്രമല്ല, ഇങ്ങനെ ചോദിക്കുന്നതും പെരുമാറുന്നതും. ഞാന്‍ അടക്കമുള്ള എത്ര നിർമ്മാതക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. അതെല്ലാം ഒതുക്കി തീർക്കുകയാണുണ്ടായത്.

ഷെയ്നിനെ മനപ്പൂർവ്വ് ടാർഗറ്റ് ചെയ്യുന്നതായി എനിക്ക് തോന്നുന്നു. ഇവിടെ വേറെ എത്ര നടന്മാർക്കെതിരെ പരാതികള്‍ വന്നിട്ടുണ്ട്. പല താരങ്ങളെക്കുറിച്ചുള്ള പരാതികള്‍ ഉള്ളപ്പോള്‍ ഷെയിനിന്റെ മാത്രം പേര് പറയുന്നത് എന്തുകൊണ്ടാണ്. പരാതികള്‍ ബോധ്യപ്പെട്ടാല്‍ മറ്റുള്ളവരേയും പേരുകള്‍ പറയണം. ഞാന്‍ കൊടുത്ത പരാതിയുടെ വിഷയം ഇപ്പോള്‍ തീർന്നു. പേര് പറയുന്നുണ്ടെങ്കില്‍ അന്നായിരുന്നു പറയേണ്ടതെന്നും സാന്ദ്ര കൂട്ടിച്ചേർക്കുന്നു.
ഡബ്യുസിസിയെ കുറിച്ച് കൂടുതല്‍ പഠിക്കാത്ത ആളായതിനാല്‍ തന്നെ അവരുടെ കാര്യത്തെക്കുറിച്ച് കൂടുതല്‍ അറിയില്ല. എന്നാല്‍ അതിനുള്ളില്‍ ഉണ്ടായിരുന്ന ആളുകളെ തന്നെ മറ്റ് ചിലർ കലക്കി പുറത്ത് ചാടിക്കാന്‍ ശ്രമിച്ചതായി പലരും ശ്രമിച്ചിട്ടുണ്ട്. അങ്ങനെ പലരും പുറത്തായിട്ടുണ്ട്. അതൊക്കെ എല്ലാവരും അറിഞ്ഞ കാര്യമാണ്. ആരും ഒരു ചരട് വലിയുടേയും ഭാഗമാവരുത്. ഡബ്ലൂ സി സി എന്ന് പറഞ്ഞ് മാറി നിന്നാലും അതിന്റെ ചരടുകൊണ്ടുപോയി മറ്റൊരാളുടെ അടുത്ത് കൊണ്ടുപോയി കൊടുക്കരുത്.
ഡബ്യു സി സി എന്ന സംഘടന കൊണ്ട് ആർക്കും ഗുണമുണ്ടായിട്ടില്ല എന്നൊന്നും ഞാന്‍ പറയില്ല. എത്രയോ പേരുടെ കാര്യങ്ങളില്‍ അവർ കാര്യക്ഷമമായി ഇടപെട്ടിട്ടുണ്ട്. അതൊക്കെ ഇല്ലെന്നും പറയാന്‍ സാധിക്കില്ല. ഞാന്‍ പറയുന്നത് എല്ലാ സ്ത്രീകളുടേയും കാര്യത്തില്‍ അവർക്ക് ഇടുപെടാന്‍ സാധിക്കുന്നില്ലെന്നാണ്. മെമ്പർഷിപ്പ് എടുത്തെങ്കില്‍ മാത്രമേ പ്രശ്നങ്ങളില്‍ ഇടപെടൂ എന്ന് പറയുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സാന്ദ്രാ തോമസ് പറയുന്നു.
തുല്യവേതനം എന്ന് പറയുന്നത് സാധിക്കുന്ന കാര്യം അല്ല. വാല്യൂ ക്രിയേറ്റ് ചെയ്തിട്ടാണെങ്കില്‍ തുല്യ വേതനം കൊടുക്കാന്‍ സാധിക്കും. ഇപ്പോള്‍ എല്ലാ സെറ്റിലും മൂന്നും നാലും കാരവാനുണ്ടാവും. ഈ കാരവാനിലൊക്കെ മറ്റ് നടന്മാരെ ആരും കയറ്റാറൊന്നുമില്ല. ഡബ്ലൂ സി സി അംഗങ്ങളുടെ കാരവാനില്‍ പോലും കയറ്റാത്തത് ഞാന്‍ കണ്ടിട്ടുണ്ട്. എല്ലാവരേയും മനുഷ്യാരായിട്ട് കാണണം. എല്ലാവരും തൊഴില്‍ എടുക്കാന്‍ വരുന്നവരാണ്.
ബാക്കിയുള്ള സമയത്തൊക്കെ പ്രധാനപ്പെട്ട നടീ നടന്‍മാർ അതിനുള്ളില്‍ ഇരുന്നോട്ടെ, അത്യാവശ്യം ടോയിലറ്റില്‍ പോകാനുള്ള സമയമെങ്കിലും മറ്റുള്ളവർക്ക് അനുവദിക്കണം. ഞാന്‍ ചെയ്യുന്ന പടത്തില്‍ കാരവാന്‍ ഉണ്ടെങ്കില്‍ ഒരെണ്ണം എനിക്ക് ആയി മാറ്റിയിട്ടുണ്ടാവും. അതിന് അകത്ത് ആവശ്യമുള്ളവരെയൊക്കെ കയറ്റാറുണ്ട്. പണ്ടൊക്കെ സിനിമ സെറ്റായിരുന്നു കൂടുതല്‍ നല്ലത്. താരങ്ങള്‍ തമ്മില്‍ നല്ലൊരു ബന്ധമായിരുന്നു. ഇന്ന് ഒരു സീന്‍ കഴിഞ്ഞ് നേരെ കാരവാനിലേക്ക് പോവുകയാണെന്നും സാന്ദ്രാ തോമസ് വ്യക്തമാക്കുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications