Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ എസ് യുവില്‍ എല്ലാം പഴയപടി: പ്രസിഡന്‍റ് മാറില്ല, 10 വീതം പദവികള്‍ ഗ്രൂപ്പുകള്‍ വീതിച്ചെടുക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ വലിയ അഴിച്ചു പണികളാണ് ഉണ്ടായത്. ഇതിന്റെ ചുവട് പിടിച്ച യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു ഉള്‍പ്പടേയുള്ള സംഘടനകളും മാറ്റത്തിന്‍റെ പാതയിലാണ്. കെ എസ് യു സംസ്ഥാന സമിതി പിരിച്ച് വിട്ട് സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത് തന്നെ നേരത്തെ രംഗത്ത് എത്തുകയുണ്ടായി.

കെപിസിസി

കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ് നിയമനങ്ങളില്‍ കണ്ടപോലെ ഗ്രൂപ്പിന് അതീതമായ ചില ചലനങ്ങള്‍ കെ എസ് യുവിലും ഉണ്ടാവുമെന്ന പ്രതീതിയും സമീപകാലത്ത് ഉണ്ടായി. എന്നാല്‍ മാനദണ്ഡങ്ങള്‍ പോലും കാറ്റില്‍ പറത്തി ഗ്രൂപ്പുകള്‍ വീണ്ടും സംഘടനയില്‍ സജീവമാവുന്നതിന്‍റെ സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

കെ എസ് യു ഭാരവാഹികള്‍

സംഘടനാ സംസ്ഥാന ഭാരവാഹികളാവാന്‍ എ, ഐ ഗ്രൂപ്പുകള്‍ 21 വിദ്യാര്‍ത്ഥി നേതാക്കളുടെ പേരുകളാണ് മുകളിലേക്ക് നിര്‍ദേശിച്ചത്. എന്നാല്‍ ഇതില്‍ 10 പേരും വിവാഹിതരാണെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹം കഴിയുന്നതോടെ കെ എസ് യു ഭാരവാഹികള്‍ സംഘടനാ ഭാരവാഹിത്വം ഒഴിയുന്നതാണ് കീഴ്വഴക്കം.

എന്‍ എസ് യു

എന്നാല്‍ എന്‍ എസ് യു ഭരണഘടനയില്‍ വിവാഹം കഴിഞ്ഞവര്‍ക്ക് വിലക്കുള്ള കാര്യം സൂചിപ്പിച്ചിട്ടില്ലെന്നാണ് പുതിയ ഭാരവാഹിപ്പട്ടിക തയ്യാറാക്കിയവര്‍ വിശദീകരിക്കുന്നത്. മാത്രവമുല്ല എന്‍ എസ് യു നിര്‍ദേശിച്ച പ്രായ പരിധിയായ 27 വയസ് കര്‍ശനമായി പാലിച്ചിട്ടുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.

കെഎം അഭിജിത്ത്

സംസ്ഥാന അധ്യക്ഷനായി കെഎം അഭിജിത്ത് തന്നെ തുടര്‍ന്നേക്കും. കഴിഞ്ഞ കാലയളവില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 2017 ലാണ് അവസാനമായി കെ എസ് യു ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്. 2 വര്‍ഷമാണ് കാലാവധിയെങ്കിലും 4 വര്‍ഷം കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതോടെയാണ് നാമനിര്‍ദേശത്തിലൂടെ നഃസംഘടന നടത്താൻ നേതൃത്വം തീരുമാനിച്ചത്.

ഗ്രൂപ്പ് അടിസ്ഥാനം

ഗ്രൂപ്പ് അടിസ്ഥാനത്തിലല്ലാതെ നിയമനങ്ങള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും പൂര്‍ണ്ണമായും ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. നിലവിലുള്ള 51 അംഗ സംസ്ഥാന കമ്മിറ്റിക്കു പകരം ഇപ്പോഴത്തെ ജില്ലാ, സംസ്ഥാന ഭാരവാഹികളിൽ 27 വയസ്സ് പൂർത്തിയാകാത്തവരെ ഉൾപ്പെടുത്തിയാവും പുതിയ കമ്മിറ്റി രൂപീകരിക്കുക. 21 ആയിരിക്കും അംഗപരിമിതി.

ജില്ലാ പ്രസിഡന്റ് സ്ഥാനം

എ ഗ്രൂപ്പില്‍ നിന്നുള്ള അഭിജിത്ത് പ്രസിഡന്‍റ് സ്ഥാനത്ത് തുടരുകയും ശേഷിക്കുന്ന 20 സംസ്ഥാന ഭാരവാഹികളിൽ എ, ഐ ഗ്രൂപ്പുകൾ 10 വീതം പങ്കിടും. ജില്ലാ പ്രസിഡന്‍റുമാരുടെ കാര്യത്തിലും നിലവിലെ ധാരണയനുസരിച്ച് മുന്നോട്ട് പോവാനാണ് തീരുമാനം. എന്നാല്‍ എ ഗ്രൂപ്പിന്‍റെ കൈവശമുള്ള എറണാകുളം ജില്ലാ പ്രസിഡന്റ് സ്ഥാനം ഐ ഗ്രൂപ്പും തൃശൂർ ജില്ലാ പ്രസിഡന്റ് സ്ഥാനം കെ.സി.വേണുഗോപാൽ ഗ്രൂപ്പും ചോദിച്ചുണ്ട്. നിലവില്‍ 11 ജില്ലാ പ്രസിഡന്‍റ് സ്ഥാനമാണ് എ ഗ്രൂപ്പിന്റെ കൈവശമുള്ളത്.

കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

Recommended Video

cmsvideo
    Changes in Congress leadership; Rahul Gandhi more likely to become Congress president

    {document1}'

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+