'ആത്മരതിയുടെ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴിയിലൂടെ കെട്ടുവിട്ട പമ്പരം പോലെ', തിരിച്ചടിച്ച് ഐസക്
തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരന് എതിരെ രൂക്ഷ പരിഹാസവുമായി ധനമന്ത്രി തോമസ് ഐസക്. പിണറായി വിജയനെ ജയിലില്‍ അടയ്ക്കുന്ന സുന്ദര മുഹൂര്‍ത്തം സ്വപ്‌നം കണ്ടാണ് ഐസക് ഉറങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം മുരളീധരന്‍ പരിഹസിച്ചിരുന്നു. തന്നെ പ്രകോപിപ്പിക്കുകയാണെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ പിണറായിയെ പൊക്കി അകത്തിടുമെന്ന് ഐസകിനെ ആരോ പറഞ്ഞ് ധരിപ്പിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പരിഹസിക്കുകയുണ്ടായി.
ഇതോടെയാണ് ധനമന്ത്രി മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഭയങ്കര അധികാരവും സ്വാധീനവും തനിക്കുണ്ടെന്ന് സ്വയം ധരിച്ചു വെച്ചിരിക്കുകയാണ് വി മുരളീധരനെന്ന് തോമസ് ഐസക് തിരിച്ചടിച്ചു.
ശിവരാത്രി ആഘോഷം, ചിത്രങ്ങൾ കാണാം

കെട്ടുവിട്ട പമ്പരം പോലെ
തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' ആത്മരതിയുടെ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴിയിലൂടെ കെട്ടുവിട്ട പമ്പരം പോലെ കറങ്ങുകയാണോ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ? എന്തൊക്കെയോ ഭയങ്കര അധികാരവും സ്വാധീനവും തനിക്കുണ്ടെന്ന് സ്വയം ധരിച്ചു വെച്ചിരിക്കുകയാണ് അദ്ദേഹം. മുരളീധരജിയെ പ്രകോപിപ്പിച്ചാൽ "പിണറായി വിജയനെ കേന്ദ്ര ഏജൻസികൾ പൊക്കി അകത്തിടുമെന്ന് എന്നെ ആരോ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നു"വത്രേ.

മന്ത്രവാദിയ്ക്കു കഴിയാത്തത് പരികർമ്മിയെക്കൊണ്ടാവുമോ
"അതിനീത്തടി പോരെ"ന്ന് പിണറായി വിജയൻ തന്നെ ബഹുത്ത് ബഡാ മന്ത്രി അമിത്ഷായോടു പറഞ്ഞത് ഇത്രവേഗം മറന്നു പോയോ? സകല അന്വേഷണ ഏജൻസികളെയും ഉള്ളംകൈയിൽ കൊണ്ടുനടക്കുന്ന അമിത് ഷാ വിചാരിച്ചിട്ട് നടക്കാത്ത കാര്യം മുരളീധരൻജി വിചാരിച്ചാൽ നടക്കുമോ? മന്ത്രവാദിയ്ക്കു കഴിയാത്തത് പരികർമ്മിയെക്കൊണ്ടാവുമോ, ജീ? മുരളീധരനെപ്പോലുള്ളവർക്ക്, വിമർശനവും മറുപടി പറയുന്നതുമൊക്കെ "പ്രകോപന"മാണ്.

കൽപന കൊടുക്കുമത്രേ
അങ്ങനെ ചെയ്താൽ വിമർശിക്കുന്നവരെ "പൊക്കി അകത്തിടാൻ" കൽപന കൊടുക്കുമത്രേ. എന്നിട്ട് അന്വേഷണ ഏജൻസികളുടെ തുടലൂരി വിടും പോലും. കാടിളക്കി വരുന്ന അവർ കൂട്ടത്തോടെ ഞങ്ങളെയൊക്കെ പിടിച്ച് അകത്തിടുമെന്ന മനോരാജ്യവും കണ്ടിരിക്കുകയാണ് പാവം കേന്ദ്ര വിദേശകാര്യ സഹമന്ത്രി. വിമർശനം പ്രകോപനമാണെങ്കിൽ ഞങ്ങൾ ഇനിയും പ്രകോപിപ്പിക്കും. സാക്ഷാൽ മോദിയെയും അമിത്ഷായെയും പിണറായി വിജയൻ നേരിട്ടിറങ്ങിത്തന്നെയാണ് "പ്രകോപിപ്പിക്കുന്നത്". കഴിഞ്ഞ ദിവസവും കണ്ടില്ലേ? അതിനിയും തുടരും.

ആ സീനൊക്കെ കേരളം എന്നേ മറികടന്നതാണ്
എതിർശബ്ദങ്ങളെ അവസാനിപ്പിക്കാൻ ഏതറ്റം വരെയും നിങ്ങൾ പോകും എന്നറിഞ്ഞു കൊണ്ടു തന്നെയാണ് വിമർശനങ്ങൾ സധൈര്യം ഉയർത്തുന്നത്. അതിന്റെ പേരിൽ പൊക്കി അകത്തിടാനുള്ള ബലമൊന്നും നിങ്ങളിലാരുടെയും തടിയ്ക്കില്ലെന്നും ഓർക്കുക. നിങ്ങൾക്ക് ആകെ ചെയ്യാനാവുന്നത്, ഇപ്പോൾ കാണുന്നതുപോലെ വ്യാജമൊഴി ഉണ്ടാക്കി പത്രങ്ങൾക്ക് ചോർത്തിക്കൊടുക്കലാണ്. അതിന്റെ ആയുസെത്രയുണ്ടാകുമെന്ന് ഈ നാടിന് നന്നായി അറിയാം. കാരണം, അത് കേരളത്തിന് അപരിചിതമായ ഒരു കാഴ്ചയല്ല. ആ സീനൊക്കെ കേരളം എന്നേ മറികടന്നതാണ്.

കേന്ദ്രമന്ത്രിയാണ് എന്നത് മറന്നു പോകുന്നു
താനൊരു കേന്ദ്രമന്ത്രിയാണ് എന്ന കാര്യം പലപ്പോഴും മുരളീധരൻ മറന്നു പോകുന്നുണ്ട്. അതുകൊണ്ടാണ് കേസന്വേഷണം സംബന്ധിച്ച് അദ്ദേഹം ഫേസ്ബുക്കിൽ ചോദ്യോത്തര പംക്തി തുടങ്ങിയിരിക്കുന്നത്. അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. അമിത്ഷാ തെളിക്കുന്ന വഴിയേ അല്ലേ അദ്ദേഹത്തിന് പോകാനാവൂ. ദുരൂഹമരണത്തെക്കുറിച്ചൊക്കെ അമിത് ഷാ പൊതുസമ്മേളനത്തിൽ പറഞ്ഞപ്പോഴാണല്ലോ നമ്മളറിഞ്ഞത്. അതുപോലെ ഏതോ ഐഡന്റിറ്റി കാർഡും പൊക്കിപ്പിടിച്ചാണ് മുരളീധരൻ രംഗത്തിറങ്ങിയിരിക്കുന്നത്.

ഉത്തരം പറയാനുള്ള ബാധ്യത ഇല്ല
ഏതായാലും അദ്ദേഹത്തിന്റെ ഒരു ചോദ്യത്തിനും ഉത്തരം പറയാനുള്ള ബാധ്യത ഞങ്ങൾക്കില്ല. ചോദ്യം ചോദിക്കേണ്ടതും ഉത്തരം കണ്ടെത്തേണ്ടതും അന്വേഷണ ഏജൻസികളാണ്. തനിക്കുള്ള ചോദ്യങ്ങൾ മുരളീധരൻ എൻഐഎ വഴി തീർക്കുന്നതാണ് ഉചിതം. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരെടുത്ത കേസും അതിന്റെ വഴിയേ പോകും. സ്വർണക്കടത്ത് കേസ് ആദ്യം അന്വേഷിച്ചത് എൻഐഎ ആണ്. അവർ കുറ്റപത്രവും നൽകിയിട്ടുണ്ട്.

രായ്ക്കു രാമാനം രാജ്യം വിട്ടു
കേന്ദ്രാനുമതിയില്ലാതെ ആർക്കോ തിരിച്ചറിയൽ കാർഡു കൊടുത്തതും പ്രോട്ടോക്കോൾ വിഭാഗത്തിലെ ഫാനിനു തീപിടിച്ചതുമൊക്കെ എങ്ങനെയെന്ന് അന്വേഷിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമായിരുന്നു. മുരളീധരൻജീയുടെ സംശയങ്ങൾ അവരുടെ ശ്രദ്ധയിലാണ് പെടുത്തേണ്ടിയിരുന്നത്. സ്വർണം കൊടുത്തയച്ചവരെ ഇതുവരെ പിടിച്ചിട്ടില്ല. കള്ളക്കടത്തിനു നയതന്ത്ര ചാനൽ മറയാക്കിയവർ രായ്ക്കു രാമാനം രാജ്യം വിട്ടു. കള്ളക്കടത്തു നടത്തിയത് നയതന്ത്ര ബാഗേജിലൂടെയാണ് എന്ന് അന്വേഷണ ഏജൻസികൾ കോടതിയിൽ പറഞ്ഞപ്പോഴോ, അങ്ങനെയല്ല എന്ന് സ്ഥാപിക്കാൻ ചാനലുകൾ കയറിയിറങ്ങി ഘോരഘോരം വാദം.

ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ പോലെ
എന്നിട്ട് കള്ളക്കടത്ത് സ്വർണം ഏറ്റുവാങ്ങാൻ റെഡിയായി നിന്നവരൊന്നും സംശയ മുനയിലല്ല എന്നു സാക്ഷ്യപത്രവും വിതരണം ചെയ്തു. അതെല്ലാം കഴിഞ്ഞ് ഇപ്പോൾ ഏതോ ഐഡന്റിറ്റി കാർഡിന്റെ കഥയുമായി ഇറങ്ങിയിരിക്കുന്ന കേന്ദ്ര സഹമന്ത്രിയെക്കാണുമ്പോൾ പട്ടണപ്രവേശത്തിലെ ഒടുവിൽ ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെയാണ് ഓർമ്മ വരുന്നത്. ഇനി "ബാറ്റാ കമ്പനിക്കാരാണോ കൊലപാതകികൾ" എന്നു ചോദിക്കുന്ന ആ മന്ത്രിയെ...''
നടി എസ്തര്‍ അനിലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍
Recommended Video
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications