'മുഖ്യമന്ത്രിയെ കൊല്ലാന്‍ ക്വട്ടേഷന്‍'; വിജിലന്‍സ് മേധാവി സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചെന്ന് ഇപി ജയരാജന്
കണ്ണൂര്‍: സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലും അതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലും മുന്‍ വിജിലന്‍സ് മേധാവി എം ആര് അജിത് കുമാറിനെതിരെ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്. മുന്‍ വിജിലന്‍സ് മേധാവി എം ആര് അജിത് കുമാര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചു എന്നാണ് ഇ പി ജയരാജന് ആരോപിക്കുന്നത്.
ഇടനിലക്കാര്‍ക്കൊപ്പം നിന്നതിനാണ് എം ആര് അജിത് കുമാറിനെ മാറ്റിയത് എന്നും ആ ചുമതലയില്‍ ഇരിക്കാന്‍ യോഗ്യനല്ല എന്ന് കണ്ടതോടെ എം ആര് അജിത് കുമാറിനെ മാറ്റി എന്നുമാണ് ഇ പി ജയരാജന് പറയുന്നത്. തെറ്റ് ചെയ്യുന്ന ആരെയും വെച്ച് പൊറുപ്പിക്കില്ല എന്നതിന്റെ തെളിവാണ് ഇത് എന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം.

അതേസമയം, മുഖ്യമന്ത്രിയെ വധിക്കാന്‍ ആര് എസ് എസും കോണ്‍ഗ്രസും ക്വട്ടേഷനെടുത്തിരിക്കുകയാണ് എന്നും ഇ പി ജയാജന്‍ ആരോപിച്ചു. മുഖ്യമന്ത്രിയെ വധിക്കാന്‍ ആര് എസ് എസ് പദ്ധതിയിട്ട് നടക്കുകയാണ് എന്നും അക്രമത്തിന് കോണ്‍ഗ്രസും ക്വട്ടേഷന്‍ ടീമിനെ ചുമതലപ്പെടുത്തി എന്നുമാണ് അദ്ദേഹം പറയുന്നത്.

കഴിഞ്ഞ ദിവസം വിമാനത്തില്‍ മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിഷേധം ഉണ്ടായത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അടിക്കാന്‍ ആരെങ്കിലും വന്നാല്‍ കൈയും കെട്ടി നോക്കിയിരിക്കില്ല എന്ന മുന്നറിയിപ്പും ഇ പി ജയരാജന് നല്കി. കഴിഞ്ഞ ദിവസമാണ് ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഈ സമയം മുഖ്യമന്ത്രിയ്ക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന ഇ പി ജയരാജനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധിച്ചവര്‍ മദ്യപിച്ചാണ് വന്നതെന്ന് ഇ പി ജയരാജന് ആരോപിച്ചിരുന്നു. ഭീകര പ്രവര്‍ത്തനമാണ് നടന്നത് എന്നും മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇ പി ജയരാജന് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

വിമാനം ലാന്‍ഡ് ചെയ്തതിനു ശേഷമാണ് ആക്രമണമുണ്ടായത് എന്ന് ഇ പി ജയരാജന് പറഞ്ഞു. ആളുകള്‍ക്ക് ഇറങ്ങാനുള്ള അനുമതി വന്നപ്പോള്‍ മുഖ്യമന്ത്രി എഴുന്നേല്‍ക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ വിമാനത്തിന്റെ മുന്‍ വശത്ത് നിന്നാണ് വന്നത് എന്നും വെള്ളമടിച്ചതിനാല്‍ മര്യാദയ്ക്ക് സംസാരിക്കാന്‍ കഴിയുന്നില്ലായിരുന്നു എന്നുമാണ് ഇ പി ജയരാജന് പറഞ്ഞത്. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ കുടിപ്പിച്ച് വിമാനത്തില്‍ കയറ്റിവിടുകയായിരുന്നു എന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയാതെ വിമാനത്തില്‍ അക്രമം നടക്കില്ല എന്നും ഇ പി ജയരാജന് ആരോപിച്ചിരുന്നു.

പ്രതിഷേധക്കാര്‍ക്കെതിരെ വിമാനത്താവള അധികൃതരാണ് നടപടി സ്വീകരിക്കേണ്ടത് എന്നും മുഖ്യമന്ത്രിക്ക് വിമാനത്തില്‍പോലും യാത്ര ചെയ്യാന്‍ കഴിയാത്ത സ്ഥിതി കോണ്ഗ്രസുകാരുണ്ടാക്കി എന്നും ഇ പി ജയരാജന് പറഞ്ഞു. പൊലീസിനെ കബളിപ്പിച്ച് വിമാനത്തില്‍ കയറിയത് ഭീകരപ്രവര്‍ത്തനമാണ് എന്നും നാളെ ഇവര്‍ ബോംബെറിയും എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയ്ക്കെതിരായ പ്രതിഷേധത്തിന് പിന്നാലെ സി പി ഐ എം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം കെ പി സി സി ആസ്ഥാനത്തിന് നേരെ കല്ലേറുമുണ്ടായിരുന്നു. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ കെ ആന്റണി ഇന്ദിരാ ഭവനിലിരിക്കേയായിരുന്നു ആക്രമണം. ഇതിന് പിന്നാലെ സംസ്ഥാനത്ത് ഉടനീളം കോണ്‍ഗ്രസ് സി പി ഐ എം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.
പൊളി പൊളിയേയ്... ഐശ്വര്യ ചോക്ലേറ്റ് ക്വീന്‍ ആയല്ലോ, വൈറല്‍ ചിത്രങ്ങള്‍
-
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications