Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോർട്ട് കൊച്ചി- വൈപ്പിൻ റോ റോ സർവീസ്; അറ്റകുറ്റപ്പണി വലിയ തലവേദന, ദുരിതത്തിലായി യാത്രക്കാർ

കൊച്ചി: പ്രാന്തപ്രദേശങ്ങളിലേക്കുള്ള പ്രധാന ഗതാഗത മാർഗങ്ങളിലൊന്നായ ഫോർട്ട് കൊച്ചി-വൈപ്പിൻ റോ-റോ സർവീസ് കടുത്ത പ്രതിസന്ധിയിൽ. കഴിഞ്ഞ ദിവസം സർവീസ് നടത്തുന്ന വെസലിൽ വല കുടുങ്ങിയ സാഹചര്യത്തിൽ രണ്ട് മണിക്കൂറോളം ആളുകൾക്ക് കാത്തിരിക്കേണ്ടി വന്നു. ഏറ്റവും തിരക്കേറിയ വൈകീട്ടോടെയാണ് സംഭവം ഉണ്ടായത്. ഇതിന് പിന്നാലെ സർവീസിനെ കുറിച്ചുള്ള ചോദ്യങ്ങൾ കാര്യമായി ഉയരുകയാണ്.

ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭ തുരങ്കപാത; ഭാവി അനിശ്ചിതത്വത്തിൽ, പുതിയ സർക്കാർ പദ്ധതി ഉപേക്ഷിക്കുമോ?
ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭ തുരങ്കപാത; ഭാവി അനിശ്ചിതത്വത്തിൽ, പുതിയ സർക്കാർ പദ്ധതി ഉപേക്ഷിക്കുമോ?

ഇത് കൂടാതെ സർവീസ് നടത്തുന്ന രണ്ട് വെസലുകളും ഒരേസമയം ഡ്രൈ ഡോക്ക് ചെയ്യാനുള്ള കൊച്ചി കോർപ്പറേഷന്റെ തീരുമാനം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് സൂചന. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന അറ്റകുറ്റപ്പണികൾ പല കാരണങ്ങളാൽ വൈകുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ സുരക്ഷാ പ്രശ്‌നങ്ങളും യാന്ത്രിക തകരാറുകളും വർധിച്ചതിനാൽ ഡ്രൈ ഡോക്കിങ് അനിവാര്യമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.

fort kochi vypin ro ro service

സമയബന്ധിതമായി അറ്റകുറ്റപ്പണികൾ നടത്താതിരുന്നത് വെസലുകളുടെ നില കൂടുതൽ വഷളാക്കിയെന്ന് മെയ് 16-ന് പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. തൊഴിലാളികൾ, വിദ്യാർത്ഥികൾ, വിനോദസഞ്ചാരികൾ എന്നിവർക്ക് കൊച്ചിയിലെ പ്രധാനപ്പെട്ട ഒരു കണ്ണിയാണ് ഈ റോ-റോ സർവീസ്. ഇരു കപ്പലുകളും ഒരേസമയം ഡ്രൈ ഡോക്ക് ചെയ്യുന്നത് നിലവിൽ തിരക്കേറിയ മറ്റു ബദൽ യാത്രാമാർഗ്ഗങ്ങളിൽ വലിയ സമ്മർദ്ദമുണ്ടാക്കുമെന്ന ആശങ്ക ശക്തമാണ്.

ഒറ്റ റോ-റോ മാത്രം സർവീസ് നടത്തുന്ന നിലവിലെ സാഹചര്യം യാത്രക്കാർക്ക് ഏറെ ദുരിതമാണ് സമ്മാനിക്കുന്നത്. നിലവിൽ ഒരു റോ-റോ രാത്രി 8 മണിക്ക് സർവീസ് അവസാനിപ്പിക്കുമ്പോൾ, രാത്രി 10 മണിക്ക് ശേഷമുള്ള യാത്രകൾക്ക് കനത്ത തിരക്ക് അനുഭവപ്പെടുന്നു. ദീർഘനേരം ക്യൂ നിൽക്കേണ്ടി വരുന്നതും കൃത്യമായ സമയക്രമമില്ലായ്മയും യാത്രക്കാരുടെ പതിവ് പരാതികളാണ്. ഇരു വെസലുകളും ഡ്രൈ ഡോക്ക് ചെയ്യുന്നതോടെ കാത്തിരിപ്പ് സമയം വർധിക്കുകയും ഫോർട്ട് കൊച്ചി-വൈപ്പിൻ റൂട്ടിലെ യാത്ര കണക്ഷനുകൾ താളം തെറ്റുകയും ചെയ്യുമെന്ന ആശങ്കയിലാണ് ജനങ്ങൾ.

സാമ്പത്തികപരമായ പിഴവുകളും നിലവിലെ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫോർട്ട് കൊച്ചി-വൈപ്പിൻ സർവീസുമായി ബന്ധപ്പെട്ട് കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ (കെഎസ്ഐഎൻസി) സമർപ്പിച്ച കണക്കുകൾ വിശ്വാസയോഗ്യമല്ലെന്ന് ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് നടത്തിയ ഓഡിറ്റിൽ കണ്ടെത്തിയിരുന്നു.

കാര്യമായ വരുമാനം ലഭിച്ചിട്ടും സർവീസ് നഷ്‌ടത്തിലാണെന്ന് കെഎസ്ഐഎൻസി രേഖപ്പെടുത്തുന്നു എന്നാണ് ഓഡിറ്റർമാരുടെ കണ്ടെത്തൽ. കെഎസ്ഐഎൻസിക്ക് കൊച്ചി കോർപ്പറേഷൻ ഏകദേശം 77 ലക്ഷം രൂപ നൽകാനുണ്ടെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞകാല അറ്റകുറ്റപ്പണികൾക്കും ലൈസൻസിനും ഡ്രൈ ഡോക്കിംഗിനുമായി ചെലവഴിച്ചത് വലിയ തുകയാണ്.

ഉദ്‌ഘാടനം കഴിഞ്ഞിട്ട് മാസങ്ങൾ, ദുരിതം തീരാതെ പെരുമ്പളം പാലം; ടാറിംഗ് ഇതുവരെ തീർന്നില്ല, വഴിവിളക്കില്ല!
ഉദ്‌ഘാടനം കഴിഞ്ഞിട്ട് മാസങ്ങൾ, ദുരിതം തീരാതെ പെരുമ്പളം പാലം; ടാറിംഗ് ഇതുവരെ തീർന്നില്ല, വഴിവിളക്കില്ല!

നിലവിൽ രണ്ട് റോ-റോ കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്കും ലൈസൻസുകൾക്കുമായി കോർപ്പറേഷൻ 10 കോടി രൂപയിലേറെ ഇതിനകം ചെലവഴിച്ചിട്ടുണ്ട്. എന്നാൽ ഇന്ധനച്ചെലവും ജീവനക്കാരുടെ ശമ്പളവും വഹിക്കുന്ന കെഎസ്ഐഎൻസിക്ക് കോർപ്പറേഷനിൽ നിന്ന് പണം ലഭിക്കാനുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിനിടെയാണ് സർവീസിനെ ബാധിക്കുന്ന ചില സാങ്കേതിക തകരാറുകൾ കൂടി ഉണ്ടാവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+