Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭ തുരങ്കപാത; യാത്രയ്ക്ക് ടോൾ നൽകേണ്ടി വരും? നിർണായക യോഗം ഉടൻ ചേരും

കൊച്ചി: എല്ലായിടത്തും ഇപ്പോൾ സംസാരവിഷയം ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാതയാണ്. സംസ്ഥാനത്തെ 623 കിലോമീറ്റർ തീരദേശ ഹൈവേയിൽ തടസമില്ലാത്ത യാത്ര ഉറപ്പാക്കാൻ വൈപ്പിനെയും ഫോർട്ട് കൊച്ചിയെയും കടൽവഴിയായി ബന്ധിപ്പിക്കുന്ന ഭൂഗർഭ തുരങ്കം നിർമ്മിക്കാനുള്ള നിർദ്ദേശത്തിന് വർധിച്ചുവരുന്ന ആവശ്യം കണ്ടാൽ അറിയാം ഇത് എത്രത്തോളം പ്രാധാന്യമുള്ള പദ്ധതിയാണെന്ന്. ഇപ്പോഴിതാ നവംബറിൽ ഓഹരി ഉടമകളുടെ യോഗം ചേരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.

ഏകദേശം 3 കിലോമീറ്റർ നീളമുള്ള ഈ ഭൂഗർഭ തുരങ്കത്തിന് 2500 കോടി രൂപ കണ്ടെത്താൻ സർക്കാർ ശ്രമിക്കുകയാണ് എന്നാണ് ലഭ്യമായ വിവരം. നവംബറിൽ ചേരുന്ന നിർണായക യോഗം ഇതിന്മേൽ കൂടുതൽ വ്യക്തത നൽകും. നിലവിലെ സാഹചര്യത്തിൽ, സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി പൂർത്തിയാക്കുകയെന്നും അതിനാൽ വാഹനയാത്രക്കാർക്ക് ടോൾ നൽകേണ്ടി വരുമെന്നുമാണ് ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

underwatertunnelroadkochicity

ടോൾ വരുന്നത് ആശങ്കയോ?

നിർണായക പദ്ധതിയുടെ ഭാഗമായി ഏറെ പ്രതീക്ഷയോടെയാണ് നഗരനിവാസികൾ ഭൂഗർഭ തുരങ്കപാതയെ നോക്കി കാണുന്നത്. എന്നാൽ ഇപ്പോഴത്തെ വിവരം അനുസരിച്ച് ടോൾ ഏർപ്പെടുത്തേണ്ടി വരുമെന്ന റിപ്പോർട്ട് ആശങ്ക ഉണർത്തുന്നുണ്ട്. നിലവിലെ 16 കിലോമീറ്റർ യാത്ര കേവലം മൂന്ന് കിലോമീറ്ററായി ചുരുക്കാൻ ഉദ്ദേശിക്കുന്ന നിർദ്ദിഷ്‌ട പാത വരുന്നതോട് കൂടി വലിയ സ്വപ്‌നങ്ങളായിരുന്നു വൈപ്പിൻ നിവാസികൾ ഉൾപ്പെടെ നെയ്‌തുകൂട്ടിയത്.

ടോൾ വന്നാലും ലാഭം

കടൽവഴിയിലുള്ള 600 മീറ്റർ ദൂരം കടന്നുപോകാൻ വാഹനയാത്രക്കാർ ഇപ്പോൾ റോറോ ഫെറി സേവനമാണ് ഉപയോഗിക്കുന്നത്. ഇതിനായി അവർക്ക് ദീർഘനേരം കാത്തിരിക്കുകയും അധിക നിരക്ക് നൽകുകയും വേണം. നിർദ്ദേശിക്കപ്പെട്ട ഭൂഗർഭ തുരങ്കം ഉപയോഗിക്കുന്ന വാഹനയാത്രക്കാരിൽ നിന്ന് ടോൾ ഈടാക്കിയാൽ പോലും, അവർക്ക് സമയവും പ്രയത്നവും ലാഭിക്കാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. അഞ്ചു മിനിറ്റിനുള്ളിൽ മറുവശത്ത് എത്താൻ സാധിക്കുമെന്നാണ് പദ്ധതിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

മുൻപും പദ്ധതി മുന്നോട്ട് വച്ചിരുന്നു

ചെന്നൈയിലെ ഇന്ത്യ മാരിടൈം യൂണിവേഴ്‌സിറ്റിയിലെ അഡ്‌ജങ്ക്റ്റ് പ്രൊഫസറായിരുന്ന ജോസ് പോൾ 2015ൽ ഈ പദ്ധതി മുന്നോട്ട് വെച്ചിരുന്നുവെന്നാണ് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. 'വൈപ്പിനിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് യാത്ര ചെയ്‌ത 11 യാത്രക്കാരുടെ ജീവൻ കവർന്ന ഫോർട്ട് കൊച്ചി ഫെറി അപകടത്തിന് തൊട്ടുപിന്നാലെയാണ് ഞാൻ ഈ ആശയം മുന്നോട്ട് വെച്ചത്. 2023ൽ ഞാൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കടലിനടിയിൽ 35 മീറ്റർ താഴെയായി ഇത് എങ്ങനെ നിർമ്മിക്കാമെന്ന് വിശദീകരിക്കുകയും ചെയ്‌തു' ജോസ് പോളിനെ ഉദ്ധരിച്ച് ഹിന്ദു റിപ്പോർട്ട് ചെയ്‌തു.

നേരത്തെ തന്നെ വൈപ്പിൻ ജനകീയ കൂട്ടായ്‌മ പോലുള്ള എൻ‌ജി‌ഒകൾ, യാത്രക്കാരെ കൊണ്ട് തിങ്ങിനിറഞ്ഞ ഫോർട്ട് കൊച്ചി-വൈപ്പിൻ ഇടനാഴിയിലെ ഇത്തരം ഒരു ജലപാത മുനമ്പം-ചെല്ലാനം തീരദേശ മേഖലയിലെ ബിസിനസ്, ടൂറിസം പ്രവർത്തനങ്ങൾക്ക് എങ്ങനെ ഉത്തേജനം നൽകുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. തീരദേശ ഹൈവേയിലെ മുനമ്പം-അഴീക്കോട് പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഇത് കൂടുതൽ പ്രാധാന്യമർഹിക്കുന്ന പദ്ധതിയായി മാറും.

ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭ തുരങ്കപാത

2672 കോടി ചെലവിൽ കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ഭൂഗർഭ തുരങ്കപാത വികസിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ ടണൽ റോഡിന്റെ ആകെ നീളം: 2.75 കിലോമീറ്റർ ആയിരിക്കും (1.75 കിലോമീറ്റർ ബോർഡ് ടണൽ + 1 കിലോമീറ്റർ കട്ട്-ആൻഡ്-കവർ). ഓരോ ദിശയ്ക്കും പ്രത്യേക തുരങ്കങ്ങൾ ആയിരിക്കും നിർമ്മിക്കുക. 12.5 മീറ്റർ പുറം വ്യാസം; 11.25 മീറ്റർ അകത്തെ വീതി എന്നിങ്ങനെയവയും അളവുകൾ. സമുദ്രനിരപ്പിൽ നിന്ന് 35 മീറ്റർ താഴെയായിരിക്കും തുരങ്കപാത.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+