ഗെയിൽ പദ്ധതി: നഷ്ടപരിഹാരത്തുക കൂട്ടണം.. പൈപ്പ് ലൈൻ ജനവാസ കേന്ദ്രങ്ങളിലെന്ന് അഭിഭാഷക കമ്മീഷണർ
കോഴിക്കോട്: ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരായ സമരം തുടരവേ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച് അഭിഭാഷക കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുമ്പോള്‍ സുരക്ഷാ മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്ന് അഭിഭാഷക കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ പുനരധിവസിപ്പിക്കപ്പെടുന്നവര്ക്കുള്ള നഷ്ടപരിഹാരം കുറവാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പെപ്പ് ലൈൻ ജനവാസ മേഖലകളിൽ
ഗെയില്‍ പദ്ധതിയുടെ ഭാഗമായുള്ള പ്രകൃതിവാതകക്കുഴല്‍ പലസ്ഥലത്തും കടന്നുപോകുന്നത് ജനവാസമേഖലകളില്‍ കൂടിയാണ്. ഇത്തരം സ്ഥലങ്ങളിലെ ജനങ്ങളുടെ സുരക്ഷ വിദഗ്ധര്‍ പരിശോധിച്ച് ഉറപ്പാക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല പദ്ധതി നടപ്പാക്കുന്ന സ്ഥലങ്ങളില്‍ പലയിടത്തും നഷ്ടപരിഹാരം കുറവാണെന്നും അഭിഭാഷക കമ്മീഷണര്‍ ചൂണ്ടിക്കാട്ടുന്നു.

ബദൽ റൂട്ട് പരിഗണിക്കാം
നഷ്ടപരിഹാരം കുറവായ ഇടങ്ങളില്‍ അതുയര്‍ത്തണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ജനവാസ മേഖലകളില്‍ നിന്നും മാറ്റി പൈപ്പ് ലൈനുകള്‍ സ്ഥാപിക്കണം എന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്. ഇത് പരിഗണിച്ച് തീരമേഖലയിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് ഈ ഘട്ടത്തിലും പരിഗണിക്കാവുന്നതാണ് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കോടതി പരിശോധിക്കും
ഗെയില്‍ പദ്ധതി പ്രദേശത്തെ കുടുംബങ്ങളും സ്ഥാപന ഉടമകളും ഹരിതസേന സമഗ്ര കാര്‍ഷിക ഗ്രാമവികസന സമിതിയും സമര്‍പ്പിച്ച ഹര്ജികളിന്മേലാണ് അഭിഭാഷക കമ്മീഷന് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഗെയില്‍ പദ്ധതിയുടെ ഭാഗമായി ആക്ഷേപം ഉന്നയിക്കപ്പെട്ട പ്രദേശങ്ങളിലായിരുന്നു പരിശോധന. ഈ റിപ്പോര്‍ട്ട് കോടതി പിന്നീട് പരിശോധിക്കും.

കോടതിയുടെ ചോദ്യങ്ങൾ
റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ ഇവയാണ്. പൈപ്പ് ലൈന്‍ പോകുന്ന സ്ഥലം ജനസാന്ദ്രതയുടെ അടിസ്ഥാനത്തില്‍ ഏത് വിഭാഗത്തില്‍ വരുമെന്നതാണ് ആദ്യ ചോദ്യം. മാത്രമല്ല പൈപ്പുകള്‍ സ്ഥാപിച്ചത് നിര്‍ദിഷ്ട മാനദണ്ഡം പാലിച്ചാണോ എന്നതും കോടതി ഉന്നയിച്ച പ്രധാനപ്പെട്ട ചോദ്യമാണ്. മറ്റ് പ്രശ്നങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്നതും പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

സുരക്ഷ പരിശോധിക്കണം
ഇത് പ്രകാരം നടത്തിയ പരിശോധനയില്‍ ജനസാന്ദ്രത കുറഞ്ഞതെന്ന് പറഞ്ഞിരിക്കുന്ന പലയിടങ്ങളും ജനം തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളാണ് എന്ന് കണ്ടെത്തിയിരിക്കുന്നു. സുരക്ഷ പരിശോധിക്കാന്‍ വിദഗ്ധനെ ഏര്‍പ്പെടുത്തണമെന്നും വിവിധ ഇടങ്ങളില്‍ ബദര്‍ റൂട്ട് പരിഗണിക്കാവുന്നതാണ് എന്നും അഭിഭാഷക കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications