ഗവര്‍ണര്‍ സര്‍വകലാശാല ക്യാമ്പസിലെത്തി, പ്രതിഷേധം എവിടെയെന്ന് ചോദ്യം, എസ്എഫ്ഐ പ്രതിഷേധം ശക്തം
കോഴിക്കോട്: എസ്എഫ്ഐ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെത്തി. കനത്ത പോലീസ് സുരക്ഷയില്‍ അദ്ദേഹം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് എത്തിയത്. കരിപ്പൂരില്‍ വിമാനമിറങ്ങിയ ഗവര്‍ണറുടെ വാഹനവ്യൂഹം ഗസ്റ്റ് ഹൗസിനുള്ളില്‍ കയറി.
ഞാന്‍ ഒരു പ്രതിഷേധവും കണ്ടില്ല. പ്രതിഷേധത്തെ കുറിച്ചും അറിയില്ല. ക്യാമ്പസിലെ കാവിവത്കരിക്കണമെന്ന ആരോപണത്തെയും ഗവര്‍ണര്‍ തള്ളി. ആരെ നിയമിക്കുന്നുവെന്ന് ചോദിക്കാന്‍ അവര്‍ ആരെന്നായിരുന്നു ഗവര്‍ണറുടെ മറുപടി. രാഷ്ട്രപതിക്ക് മാത്രമാണ് ഞാന്‍ ഉത്തരം നല്‍കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.ഗവര്‍ണര്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു സര്‍വകലാശാല ക്യാമ്പസില്‍ എസ്എഫ്ഐ പ്രതിഷേധം നടന്നത്.
സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ നൂറിലേറെ വിദ്യാര്‍ത്ഥികള്‍ ഗസ്റ്റ് ഹൗസിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഗവര്‍ണറെ പ്രവേശിപ്പിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞു. പോലീസിനെ ഉപയോഗിച്ച് എസ്എഫ്ഐയെ നേരിടാമെന്ന് കരുതേണ്ടെന്നും ആര്‍ഷോ വ്യക്തമാക്കി.

ഗസ്റ്റ് ഹൗസിന് മുന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ പോലീസ് ഇടപെട്ടു. പ്രതിഷേധക്കാരെ പോലീസ് മാറ്റാന്‍ ശ്രമിച്ചതോടെ വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരെ പോലീസ് പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. നേരത്തെ എസ്എഫ്ഐയെ വെല്ലുവിളിച്ചാണ് ഗവര്‍ണര്‍ സര്‍വകലാശാലയിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചത്.
ഗവര്‍ണറെ കരിങ്കൊടി കാണിക്കാനാണ് എസ്എഫ്ഐ നീക്കം. ഗവര്‍ണര്‍ തങ്ങുന്ന ഗസ്റ്റ് ഹൗസിന് മുന്നില്‍ ഗോബാക്ക് മുദ്രാവാക്യവുമായി കറുത്ത ബാനര്‍ ഉയര്‍ത്തി വലിയ പോലീസ് സന്നാഹത്തെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. എസ്എഫ്ഐക്കാരെ ഗുണ്ടകളെന്നാണ് ഗവര്‍ണര്‍ വിശേഷിപ്പിച്ചത്. ആരെയും ഭയമില്ലെന്നും കോഴിക്കോട്ടേക്ക് തിരിക്കും മുമ്പ് ഗവര്‍ണര്‍ പറഞ്ഞിരുന്നു.
അതേസമയം അറുനൂറോളം പോലീസുകാരെയാണ് സര്‍വകലാശാലയില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. കാലിക്കറ്റ് സര്‍വകാലാശാല സെമിനാര്‍ കോംപ്ലക്സില്‍ പതിനെട്ടിന് നടക്കുന്ന സനാതന ധര്‍മപീഠത്തിന്റെ സെമിനാറില്‍ പങ്കെടുക്കാനാണ് ഗവര്‍ണര്‍ എത്തുന്നത്. ഗവര്‍ണര്‍ സര്‍വകലാശാല ഗസ്റ്റ് ഹൗസിലാണ് താമസിക്കുന്നത്.
പിറ്റേന്ന് വിവാഹ ചടങ്ങുകള്‍ ഉള്‍പ്പെടെ ചില പരിപാടികളില്‍ പങ്കെടുക്കും. മൂന്ന് ദിവസം ഗവര്‍ണര്‍ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ ഉണ്ടാവും. മലപ്പുറം എസ്പിയുടെ നേതൃത്വത്തില്‍ കനത്ത പോലീസ് സുരക്ഷ ഗവര്‍ണര്‍ക്ക് ഒരുക്കിയിട്ടുണ്ട്. എസ്എഫ്ഐയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ തന്നെയാണ് ഗവര്‍ണര്‍ സര്‍വകലാശാല ആസ്ഥാനത്ത് താമസം ഉറപ്പാക്കിയത്.
അതേസമയം ഞായറാഴ്ച്ച പാണക്കാട് സാദിഖലി തങ്ങളുടെ മകന്റെ വിവാഹ ചടങ്ങിലാണ് ഗവര്‍ണര്‍ പങ്കെടുക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലയിലും ഗസ്റ്റ് ഹൗസിലും പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ള പശ്ചാത്തലത്തില്‍ പാര്‍ട്ടി സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗവര്‍ണറെ സര്‍വകലാശാലകളില്‍ കയറ്റില്ലെന്ന എസ്എഫ്ഐയുടെ മുന്നറിയിപ്പ് മറുപടി കൊടുക്കാനാണ് അദ്ദേഹം സര്‍വകലാശാല ഗസ്റ്റ് ഹൗസ് തന്നെ താമസത്തിനായി തെരഞ്ഞെടുത്തത്. ഗസ്റ്റ് ഹൗസിലെ മുഴുവന്‍ മുറികളും ഒഴിച്ചിട്ടിരിക്കുകയാണ്. ഗവര്‍ണര്‍ക്കും പേഴ്സണല്‍ സ്റ്റാഫിനും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും മാത്രമേ തിങ്കള്‍ വരെ മുറികള്‍ അനുവദിക്കൂ.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications