പകുതിവില തട്ടിപ്പ്; കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ വീട്ടിലടക്കം 12 ഇടങ്ങളിൽ ഇഡി റെയ്‌ഡ്
കൊച്ചി: പകുതിവില തട്ടിപ്പിൽ സംസ്ഥാനത്ത് 12 ഇടങ്ങളിൽ ഇഡി റെയ്‌ഡ്. കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ കൊച്ചിയിലെ വീട്ടിൽ അടക്കം പരിശോധന നടക്കുന്നുണ്ട്. കൂടാതെ പകുതിവില തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന ആനന്ദകുമാറിന്റെ വീട്ടിലും ഇഡി റെയ്‌ഡ് നടത്തുന്നുണ്ട്. ആനന്ദകുമാറിന്റെ ഭാരവാഹിത്വത്തിൽ ഉള്ള തോന്നയ്ക്കലിലെ സായിഗ്രാമത്തിലും പരിശോധന നടക്കുന്നുണ്ട്.
അനന്തു കൃഷ്‌ണന്റെ ഇടുക്കി കോളപ്രയിലെ ഓഫീസിലും പരിശോധന നടത്തുന്നുണ്ട്. കോളപ്രയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പകുതിവില തട്ടിപ്പ് അരങ്ങേറിയത്. ഇഡിയുടെ കൊച്ചി ഓഫീസാണ് റെയ്‌ഡ് നടത്തുന്നത്. നേരത്തെ പകുതിവില തട്ടിപ്പുമായി ബാന്ധപ്പെട്ട് കൊച്ചി ഓഫീസിൽ കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. ഇതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് റെയ്‌ഡ്.

നേരത്തെ ലാലി വിൻസെന്റിനെ പകുതിവില തട്ടിപ്പ് കേസിൽ പോലീസ് പ്രതിയാക്കിയിരുന്നു. കണ്ണൂർ ടൗൺ പോലീസ് എടുത്ത കേസിലെ ഏഴാം പ്രതിയാണ് ഇവർ. ഈ കേസിൽ ലാലി വിൻസെന്റിന്റെ അറസ്‌റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിലായിരുന്നു ഹൈക്കോടതിയുടെ നടപടി, എങ്കിലും ലാലിക്കെതിരായ ആരോപണം ഗൗരവമുള്ളതാണ് എന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം.
അതിനിടെ പകുതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്‌ണന്റെ സ്ഥാപനത്തിലും ക്രൈം ബ്രാഞ്ച് എസ്‌പിയുടെ നേതൃത്വത്തിൽ പരിശോധന പുരോഗമിക്കുകയാണ്. കൊച്ചി കടവന്ത്രയിലെ സോഷ്യൽ ബി വെൻഞ്ചേസ് എന്ന സ്ഥാപനത്തിലാണ് ക്രൈം ബ്രാഞ്ച് പരിശോധന. ക്രൈം ബ്രാഞ്ച് എസ്‌പി എംജെ സോജൻ നേരിട്ടത്തിയാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.
ഇന്ന് പുലർച്ചെ മുതലാണ് കൊച്ചി ഓഫീസിൽ നിന്നുള്ള അറുപതോളം ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞ് 12 ഇടത്ത് റെയ്‌ഡ് ആരംഭിച്ചത്. കള്ളപ്പണ, ചൂതാട്ടവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി സംഭവത്തിൽ കേസെടുത്തത്. ഇതിന് പിന്നാലെ ഏജൻസി കഴിഞ്ഞ ദിവസം പരാതിക്കാരിൽനിന്ന് വിശദമായ മൊഴിയെടുക്കുകയും ചെയ്‌തിരുന്നു.
ആകെ 159 കോടി രൂപയുടെ ഇടപാട് നടന്നുവെന്നാണ് ഇഡിയുടെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. പകുതി വിലയിൽ സ്ക്കൂട്ടർ ഉൾപ്പടെ നൽകാമന്ന് പറഞ്ഞ് സാധാരണക്കാരിൽ നിന്ന് പിരിച്ചെടുത്ത പണമാണ് ഇടപാടുകൾക്ക് ഉപയോഗിച്ചത്. ഈ തുക കള്ളപ്പണമായി പ്രതികൾ പലർക്കും കൈമാറി എന്നാണ് കരുതുന്നത്.
രാഷ്ട്രീയ ഭേദമില്ലാതെ വിവിധ നേതാക്കള്‍ക്ക് പ്രതിയായ അനന്തു കൃഷ്‌ണൻ പണം നല്‍കിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തിയിരിക്കുന്നത്. ഇടുക്കിയിലെ വിവിധ രാഷ്ട്രീയ നേതാക്കള്‍ക്ക് ഒന്നരക്കോടിയോളം രൂപ ഇയാള്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇടുക്കിയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ് നടന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications