കൊച്ചിക്കാർക്ക് ഇനി യാത്ര സുഗമം; വൈറ്റില ജംഗ്‌ഷനിലെ പണികൾ അവസാന ഘട്ടത്തിൽ, ഉടൻ പൂർത്തിയാകും

കൊച്ചി: വൈറ്റില ജംഗ്ഷന്റെ പുനർവികസനത്തിനായി കേരള റോഡ് സേഫ്റ്റി അതോറിറ്റി നടപ്പാക്കുന്ന 1.5 കോടി രൂപയുടെ പദ്ധതി അവസാന ഘട്ടത്തിലേക്ക്. പദ്ധതിയുടെ ഭൂരിഭാഗം ജോലികളും ഇതിനകം പൂർത്തിയായിട്ടുണ്ട്. ജംഗ്ഷനിലെ ഏതാനും മീഡിയനുകളുടെ ഭാഗങ്ങൾ കൂടി പൊളിച്ചുനീക്കേണ്ടതുണ്ട്. ഈ ജോലികൾ പൂർത്തിയായ ശേഷം റോഡിലൂടെ വാഹനങ്ങൾ ഔദ്യോഗികമായി തിരിച്ചുവിടും. നിലവിൽ പൂർത്തിയായ ഭാഗങ്ങൾ ഘട്ടംഘട്ടമായി ഗതാഗതത്തിനായി തുറന്നു കൊണ്ടിരിക്കുകയാണ്.

ജംഗ്ഷന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് ഒരേസമയം നാല് ബസുകൾ പാർക്ക് ചെയ്യാൻ കഴിയുന്ന പ്രത്യേക ബസ് ബേയും ഒരുക്കും. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡ്രെയിനേജ് ജോലികൾ പൂർത്തിയായ ശേഷമായിരിക്കും ബസ് ബേയുടെ നിർമ്മാണം പൂർത്തിയാക്കുക. ബസ് ബേയുടെ പരിധി വ്യക്തമാക്കുന്നതിനായി ബാരിക്കേഡുകൾ സ്ഥാപിക്കും. അരൂർ ഭാഗത്തുനിന്ന് എത്തുന്ന യാത്രക്കാരെ ഇറക്കുന്നതിനായി ബസുകൾ ബസ് ബേയ്ക്ക് പുറത്ത് മറ്റ് ഭാഗങ്ങളിൽ പാർക്ക് ചെയ്യുന്നത് തടയാനും ഈ ബാരിക്കേഡുകൾ സഹായിക്കും.

kochi

അതേസമയം, അരൂർ ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾക്ക് എസ്എ റോഡിലേക്ക് തടസമില്ലാതെ ഫ്രീ-ലെഫ്റ്റ് തിരിയാൻ സൗകര്യമൊരുക്കുന്നതിനായി വൈറ്റില ജംഗ്ഷനിലെ എസ്എ റോഡിന്റെ ബെൽമൗത്ത് ഭാഗത്തെ കൈയേറ്റങ്ങൾ കൊച്ചി കോർപ്പറേഷൻ നീക്കം ചെയ്യേണ്ടതുണ്ടെന്നും അധികൃതർ പറഞ്ഞു. കൈയേറ്റങ്ങൾ നീക്കം ചെയ്‌ത ശേഷം ഈ ഭാഗം കൂടി റോഡിന്റെ ഭാഗമാക്കി വികസിപ്പിച്ചാൽ വാഹനങ്ങൾക്ക് കൂടുതൽ സുഗമമായി എസ്എ റോഡിലേക്ക് പ്രവേശിക്കാൻ സാധിക്കും.

വൈറ്റില ജംഗ്ഷന്റെ പുനർവികസന ജോലികൾ വൈകാൻ പ്രധാന കാരണം വൈദ്യുതി, മറ്റ് യൂട്ടിലിറ്റി കേബിളുകളും ട്രാഫിക് സിഗ്നൽ പോസ്‌റ്റുകളും മാറ്റിസ്ഥാപിക്കുന്നതിലെ കാലതാമസമാണെന്ന് തൃക്കാക്കര എംഎൽഎ ഉമ തോമസ് പറഞ്ഞു. പുനർവികസനം പൂർത്തിയായ ശേഷം ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനായി വൈറ്റിലയെ സിഗ്നൽ രഹിത ജംഗ്ഷനാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടത്തുമെന്നും അവർ വ്യക്തമാക്കി.

കേരളത്തിലെ ഏറ്റവും വലുതും തിരക്കേറിയതുമായ ജംഗ്ഷനുകളിൽ ഒന്നാണ് വൈറ്റിലയിലേത്. വൈറ്റില ഫ്ലൈഓവറിന് താഴെയുള്ള വീതികൂട്ടി പുനർവികസിപ്പിച്ച റോഡിന്റെ ഭാഗങ്ങൾ ഘട്ടംഘട്ടമായാണ് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നത്. ജംഗ്ഷനിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വലിയ തോതിൽ മീഡിയനുകളും ഫ്ലൈഓവറിന് താഴെ പൊതുമരാമത്ത് വകുപ്പിന്റെ എൻഎച്ച് വിഭാഗം നിർമ്മിച്ചിരുന്ന റൗണ്ട്എബൗട്ടിന്റെ ഭാഗങ്ങളും പൊളിച്ചുനീക്കിയിട്ടുണ്ട്.

ജംഗ്ഷന്റെ പുനർവികസന ജോലികളുടെ ഏകദേശം 80 ശതമാനവും പൂർത്തിയായതായി മുതിർന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. കണിയാമ്പുഴ റോഡിന്റെ തെക്ക്-കിഴക്കൻ ഭാഗത്ത്, വൈറ്റില മൊബിലിറ്റി ഹബ്ബിലേക്ക് പോകുന്ന റോഡിൽ പേവർ ബ്ലോക്കുകൾ സ്ഥാപിക്കുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മഴ കാരണം പേവർ ബ്ലോക്ക് സ്ഥാപിക്കുന്ന ജോലികൾ വൈകിയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അതേസമയം, ജംഗ്ഷന്റെ വിവിധ ഭാഗങ്ങളിൽ പുതുതായി വികസിപ്പിച്ച റോഡുകളുടെ ഏറ്റവും അറ്റത്തേക്ക് ട്രാഫിക് സിഗ്നൽ പോസ്‌റ്റുകൾ മാറ്റിസ്ഥാപിക്കേണ്ട ചുമതല കെൽട്രോണിനാണ്. റോഡ് പുനർവികസനം പൂർത്തിയാകുന്നതോടെ സിഗ്നൽ പോസ്‌റ്റുകളുടെ സ്ഥാനം മാറ്റുകയും വാഹനങ്ങൾക്ക് കൂടുതൽ സുഗമമായി സഞ്ചരിക്കാൻ കഴിയുന്ന രീതിയിൽ ഗതാഗത സംവിധാനം ക്രമീകരിക്കുകയും ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+