Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട്ട് ശക്തമായ മഴയില്‍ റോഡുകള്‍ വെള്ളത്തില്‍, വടക്കന്‍ കേരളത്തിലെ മറ്റിടങ്ങളില്‍ മഴ കുറയുന്നു

പാലക്കാട്: വടക്കന്‍ കേരളത്തില്‍ മഴയ്ക്ക് ശമനം. മഴയുടെ ശക്തി കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ പാലക്കാട് സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ ഉച്ചയ്ക്ക് ശേഷം അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. എന്നാല്‍ മറ്റ് ജില്ലകളില്‍ സ്ഥിതി ശാന്തമാണ്. മലമ്പുഴ, പോത്തുണ്ടി, ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തി നീരൊഴുക്ക് കുറച്ചിട്ടുണ്ട്. പുഴകളില്‍ വെള്ളം അപകടകരമായ രീതിയില്‍ ഉയര്‍ന്നിട്ടില്ല. അതുകൊണ്ട് ആശ്വാസമുണ്ട്. എന്നാല്‍ ജാഗ്രത കൈവിട്ടിട്ടില്ല. പാലക്കാട്ടെ മലയോര മേഖലകളില്‍ അതിശക്തമായ മഴ തുടരുകയാണ്. പറമ്പിക്കുളത്തിനും തൂണക്കടവിനും ഇടയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

1

പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലും വെള്ളം കയറിയിരിക്കുകയാണ്. ഇവിടെ ദുരിതാശ്വാസ ക്യാമ്പുകള്‍ സാഹചര്യം പരിഗണിച്ച് തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം മറ്റിടങ്ങളില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മലപ്പുറത്ത് മഴയില്ലെങ്കിലും ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ പൊന്നാനി, തിരൂര്‍, താലൂക്കുകളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. പൊന്നാനിയില്‍ രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിയിരിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ വടകര, കൊയിലാണ്ടി താലൂക്കുകളിലായി ഒമ്പത് വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. വലിയ തോതിലുള്ള നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

അതേസമയം വയനാട്ടില്‍ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. എന്നാല്‍ നാശനഷ്ടങ്ങളൊന്നുമില്ല. വയനാട്ടില്‍ 25 അംഗ കേന്ദ്ര സംഘം തുടരുന്നുണ്ട്. ഇവര്‍ മുന്‍കരുതലിന്റെ ഭാഗമായി കണ്ണൂരില്‍ നിന്നെത്തിയതാണ്. കണ്ണൂരില്‍ മലയോര മേഖലയില്‍ അടക്കം ഇടവിട്ട് കനത്ത മഴ പെയ്യുന്നുണ്ട്. കണ്ണവം കുറിച്യ കോളനിയില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. പക്ഷേ ആളപായമൊന്നുമില്ല. കാസര്‍കോട് കഴിഞ്ഞ രാത്രി തന്നെ മഴയ്ക്ക് ശമനമുണ്ടായിരുന്നു. ഇന്നും കാര്യമായി മഴയുണ്ടായിട്ടില്ല. വടക്കന്‍ കേരളത്തില്‍ ഒഴിച്ചുള്ള സ്ഥലങ്ങളിലെല്ലാം അതിജാഗ്രതാ നിര്‍ദേശമുണ്ട്. കക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പമ്പാ തീരത്ത് ജാഗ്രതാ നിര്‍ദശമുണ്ട്.

പമ്പയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലായതിനാല്‍ ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി ഉണ്ടാവില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് തീരുമാനം. പല കേന്ദ്രങ്ങളിലും ദര്‍ശനത്തിനായി കാത്തുനില്‍ക്കുന്ന അയ്യപ്പഭക്തരോട് അവരുടെ നാട്ടിലേക്ക് തിരിച്ചുപോകണമെന്നും ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു. അതേസമയം പമ്പയില്‍ പത്ത് സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പമ്പ, റാന്നി, ആറന്മുള, ചെങ്ങന്നൂര്‍ മേഖലകളിലേക്ക് വൈകാതെ വെള്ളമെത്തുമെന്നാണ് മുന്നറിയിപ്പ്. ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമായിട്ടുണ്ട്. പമ്പയുടെ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിച്ച് തുടങ്ങിയിട്ടുണ്ട്. ആളുകളോട് ക്യാമ്പുകളിലേക്ക് മാറാനും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം പ്ലാപ്പള്ളിയിലെ ഉരുള്‍പ്പൊട്ടലില്‍ ഒരാള്‍ കൂടി മരിച്ചെന്ന് സംശയമുണ്ട്. ഒരാളുടെ കൂടി മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പ്ലാപ്പള്ളി താളുങ്കല്‍ ഭാഗത്ത് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് രണ്ട് കാലുകള്‍ ഒഴികെയുള്ള ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്. ഇവ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഓരോ വീഴ്ചയ്ക്ക് ശേഷവും ഉയര്‍ച്ചയുണ്ടാകുമെന്ന് അമേയ, പൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍

നേരത്തെ ഉരുള്‍പ്പൊട്ടലില്‍ മരിച്ച അലന്റെ മൃതദേഹത്തിനൊപ്പമുള്ള കാലുകള്‍ മുതിര്‍ന്ന പുരുഷന്റേതാണെന്ന് ഡോക്ടര്‍മാര്‍ സംശയം പറഞ്ഞിരുന്നു. ഇതോടെ വീണ്ടും തിരച്ചില്‍ നടത്തുകയായിരുന്നു. ഒരാള്‍ കൂടി ഈ ഭാഗത്ത് മണ്ണിനടിയില്‍പ്പെട്ടതായി സംശയം ബലപ്പെടുകയായിരുന്നു. അലന്‍ ഒഴുക്കില്‍പ്പെട്ടതിന്റെ രണ്ട് കിലോമീറ്റര്‍ ദൂരത്ത് നിന്നാണ് ഇന്ന് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. അലന്റെ ശരീരഭാഗങ്ങളില്‍ കണ്ടെത്താത്ത ഭാഗങ്ങളാവാനും സാധ്യതയുണ്ടെന്ന് കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ പറഞ്ഞിരുന്നു. മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലാണ്. ഇത് ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് തഹസില്‍ദാര്‍ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+