'എനിക്ക് മൂന്ന് പെൺമക്കളാണ്, ഒരിക്കലും സ്ത്രീ വിരുദ്ധനല്ല'; രാജി അറിയിച്ച് രഞ്ജിത് വിളിച്ചുവെന്ന് സജി ചെറിയാൻ
തിരുവനന്തപുരം: ബംഗാളി നടിയുടെ പീഡന ആരോപണത്തിൽ ചലച്ചിത്ര അക്കാദമി അധ്യക്ഷൻ കൂടിയായ സംവിധായകൻ രഞ്ജിത്തിനെ സംരക്ഷിച്ചുവെന്ന വാദം തള്ളി മന്ത്രി സജി ചെറിയാൻ. സർക്കാർ ഇരയോടൊപ്പമാണെന്നും വേട്ടക്കാരനൊപ്പമല്ലെന്നും ചൂണ്ടിക്കാട്ടിയ മന്ത്രി വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചത് പ്രയാസമുണ്ടാക്കിയെന്നും മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ നിലപാടാണ് താൻ സംസാരിച്ചതെന്നും അദ്ദേഹം പറയുകയുണ്ടായി.
തന്നെ സ്ത്രീ വിരുദ്ധനായി മുദ്രകുത്താൻ ശ്രമങ്ങൾ നടന്നുവെന്നും മന്ത്രി ആരോപിച്ചു. ഞാൻ രഞ്ജിത്തിനെ സംരക്ഷിച്ചു എന്നായിരുന്നു ചില മാധ്യമങ്ങൾ പറഞ്ഞത്. 'എന്നെ അറിയാത്തത് കൊണ്ടാവും നിങ്ങൾ അങ്ങനെ സംസാരിച്ചത്. എനിക്ക് മൂന്ന് പെൺമക്കളാണ്. ഭാര്യയും അമ്മയും മക്കളും അടക്കം അഞ്ച് സ്ത്രീകൾ ഉള്ള വീട്ടിൽ നിന്നാണ് ഞാൻ വരുന്നത്. സ്ത്രീകൾക്ക് എതിരായ ഏത് നീക്കത്തെയും ഞാൻ എതിർക്കും' സജി ചെറിയാൻ പറഞ്ഞു.

മുഖ്യമന്ത്രി ഇക്കാര്യത്തിൽ കൃത്യമായി നിലപാട് പറഞ്ഞതാണ്. ഞങ്ങൾക്ക് ഒന്നും മറയ്ക്കാനില്ല, ഞങ്ങൾ എന്നും ഇരയോടൊപ്പമാണ്, വേട്ടക്കാരനോടൊപ്പമല്ല. ഇക്കാര്യത്തിൽ ആരെങ്കിലും ഏതെങ്കിലും തരത്തിൽ കുറ്റം ചെയ്‌തിട്ടുണ്ടെങ്കിൽ കർശനമായ നടപടി വരുന്ന പരാതി അനുസരിച്ച് സ്വീകരിക്കും. നിയമപരമായ നിലപാട് അതിൽ സ്വീകരിക്കുമെന്ന് കൃത്യമായി അറിയിച്ചതാണെന്നും സജി ചെറിയാൻ പറഞ്ഞു.
രാജി സന്നദ്ധത അറിയിച്ചു കൊണ്ട് രഞ്ജിത്ത് വിളിച്ചുവെന്നും കത്ത് ഉടൻ കൈമാറുമെന്നും ലഭിച്ചാൽ രാജി അംഗീകരിക്കുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം രഞ്ജിത്തിനെതിരായ ആരോപണത്തിൽ സജി ചെറിയാൻ സംരക്ഷണം നൽകുന്നു എന്നായിരുന്നു വ്യാപകമായി ഉയർന്ന വിമർശനം.
രഞ്ജിത്ത് പ്രഗത്ഭനായ ഒരു കലാകാരൻ ആണെന്നും അതുകൊണ്ട് തന്നെ ആക്ഷേപത്തിന്റെ പേരിൽ കേസെടുക്കാൻ കഴിയില്ലെന്നും വസ്‌തുത പരിശോധിക്കേണ്ടതുണ്ടെന്നും സജി ചെറിയാൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നടി പരാതിയുമായി മുന്നോട്ട് വരികയാണെങ്കിൽ സർക്കാർ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ഏതെങ്കിലുമൊരാൾ ആരെപ്പറ്റിയെങ്കിലും ഒരു ആക്ഷേപം ഉന്നയിച്ചാൽ അങ്ങനെ കേസെടുക്കാൻ കഴിയുമോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. അങ്ങനെയെടുത്ത ഏതെങ്കിലും ഒരു കേസ് കേരളത്തിൽ നിലനിന്നിട്ടുണ്ടോയെന്നും സജി ചെറിയാൻ ചോദിച്ചു. ആരോപണം ഉന്നയിച്ചവർ പരാതി തരണമെന്നും ആർക്കെങ്കിലും അദ്ദേഹത്തിനെതിരെ പരാതി ഉണ്ടെങ്കിൽ രേഖാമൂലം നൽകിയാൽ ശക്തമായ നടപടിയെടുക്കുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
എന്നാൽ ഇതിന് പിന്നാലെ മന്ത്രിയുടേത് ആരോപണ വിധേയനെ സംരക്ഷിക്കുന്ന നിലപാടാണ് എന്ന വിമർശനവുമായി നിരവധി പേർ രംഗത്ത് വന്നിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, സിപിഐ നേതാവ് ആനി രാജ, സംവിധായകനും ഇടതുപക്ഷ സഹയാത്രികനുമായ ആഷിഖ് അബു എന്നിങ്ങനെ നിരവധി പ്രമുഖരാണ് കടുത്ത വിമർശനം ഉന്നയിച്ചത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications