ആ അഞ്ചാം നമ്പർ ചോദ്യം കണ്ടപ്പോള്‍ കോണ്‍ഗ്രസിന്റെ ഉത്കണ്ഠ എനിക്ക് മനസ്സിലായി: അമിത് ഷാ
ദില്ലി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. ഡിസംബർ 9ലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ നിർത്തിവെച്ചതിന് പിന്നാലെയായിരുന്നു അമിത് ഷായുടെ വിമർശനം. "പ്രതിരോധ മന്ത്രി വിഷയത്തിൽ പ്രസ്താവന നടത്തുമെന്ന് പറഞ്ഞതിന് ശേഷവും കോൺഗ്രസ് നിർഭാഗ്യവശാൽ ചോദ്യോത്തര വേള തടസ്സപ്പെടുത്തി. ചോദ്യോത്തര വേളയുടെ പട്ടിക ഞാൻ കണ്ടു. അതിലെ അഞ്ചാം നമ്പർ കണ്ടപ്പോൾ കോൺഗ്രസിന്റെ ഉത്കണ്ഠ എനിക്ക് മനസ്സിലായി. ഞങ്ങൾക്ക് അതിനുള്ള ഉത്തരമുണ്ടായിരുന്നു. പക്ഷേ അവർ സഭ തടസ്സപ്പെടുത്തി"-അമിത് ഷാ പറഞ്ഞു.
അവർ സഭ തടസ്സപ്പെടുത്തിയില്ലായിരുന്നെങ്കില്‍, രാജീവ് ഗാന്ധി ഫൗണ്ടേഷന് 2005-06 ലും 2006-07 ലും ചൈനീസ് എംബസിയിൽ നിന്ന് 1.35 കോടി രൂപ ഗ്രാന്റ് ലഭിച്ചുവെന്ന് ഞാൻ പാർലമെന്റിൽ ഉത്തരം നൽകുമായിരുന്നു. ഇത് അനുചിതമായ കാര്യങ്ങളാണ്. അതിനാലാണ് ആഭ്യന്തര മന്ത്രാലയം സംഘടനയുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയതെന്നും അമിത് ഷാ പറഞ്ഞു. അമിത് ഷായുടെ നേതൃത്വത്തിലുള്ള ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച മന്ത്രിമാരുടെ സമിതിയുടെ അന്വേഷണത്തിന് ശേഷം. സോണിയ ഗാന്ധി അധ്യക്ഷയായ സാമൂഹിക സംഘടനയായ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ എഫ്‌സിആർഎ ലൈസൻസ് രണ്ട് മാസം മുമ്പ് റദ്ദാക്കിയിരുന്നു.
'കേട്ടോഡാ ..... മോനേ': വല്ല തൊഴിലുറപ്പിനും പോവെന്ന് വിമർശനം, തെറി പറഞ്ഞ് മറുപടിയുമായി റിയാസ്
അരുണാചൽ പ്രദേശ് അതിർത്തിയിലെ ഏറ്റുമുട്ടലിനെക്കുറിച്ച് ഷാ ചെറിയ രീതിയിലുള്ള അഭിപ്രായ പ്രകടനവും നടത്തി: "എനിക്ക് വ്യക്തമായി പറയാൻ ആഗ്രഹമുള്ളത് നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ ഇരിക്കുന്നത് വരെ നമ്മുടെ ഒരിഞ്ച് ഭൂമി ആർക്കും പിടിച്ചെടുക്കാൻ കഴിയില്ല."- എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.
ഈ ചെളിവാരിയേറും കുതികാൽ വെട്ടലും; എല്ലാം അൾട്ടിമേറ്റ് വരുമെന്ന പ്രതീക്ഷയിയിലോ: ശാലിനി പറയുന്നു
ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിനിടയിൽ, കഴിഞ്ഞ വെള്ളിയാഴ്ച, യാങ്‌സെ നദിക്ക് സമീപം നിയന്ത്രണ രേഖയില്‍ ഇന്ത്യ-ചൈന സൈനികർ ഏറ്റുമുട്ടിയതായുള്ള റിപ്പോർട്ടുകള്‍ പുറത്ത് വന്നിരുന്നു. സർക്കാരിന്റെ പ്രസ്താവനകളിൽ പ്രശ്നം അവസാനിപ്പിക്കരുതെന്നും സഭ മറ്റ് എല്ലാ കാര്യങ്ങളും നിർത്തിവച്ച് ചർച്ച നടത്തണമെന്നുമാണ് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെടുന്നത്.
Egg Yolk for Hair: മുടി തഴച്ച് വളരണോ.. എടുക്കൂ ഒരു മുട്ടയുടെ മഞ്ഞക്കരു: കാണാം അത്ഭുത മാറ്റങ്ങള്‍
എന്നാല്‍ ഒരു ഇന്ത്യൻ സൈനികനും കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയതിന് പിന്നാലെ കോണ്‍ഗ്രസിന്റെ ആവശ്യം സ്പീക്കർ നിരാകരിക്കുകയായിരുന്നു. ഇതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു. "ഇത് നമ്മള്‍ എല്ലാവരെയും ബാധിക്കുന്ന വിഷയമാണ്. പങ്കുവെക്കേണ്ട വിവരങ്ങളും പറയാനുള്ള കാര്യങ്ങളും. എന്തുകൊണ്ട് ചർച്ച നടത്തിക്കൂടാ?"- കോൺഗ്രസ് എംപി ശക്തിസിൻഹ് ഗോഹിൽ സഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, 2022 ഡിസംബർ 9 ന്, പിഎൽഎ (പീപ്പിൾസ് ലിബറേഷൻ ആർമി ഓഫ് ചൈന) സൈന്യം തവാങ് സെക്ടറിലെ യാങ്‌സെ പ്രദേശത്ത് അതിർത്തി ലംഘിച്ച് ഏകപക്ഷീയമായി കടന്നുകയറാന്‍ ശ്രമിച്ചു. ചൈനയുടെ ശ്രമത്തെ നമ്മുടെ സൈന്യം ദൃഢവും ദൃഢവുമായ രീതിയിൽ എതിർത്തുവെന്നായിരുന്നു സൈനിക നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയിൽ പറഞ്ഞത്.
ഏറ്റുമുട്ടൽ ഒരു ശാരീരിക സംഘർഷത്തിലേക്ക് നയിക്കുകയും , അതിലൂടെ ഇന്ത്യൻ സൈന്യം ചൈനീസ് സേനയെ നമ്മുടെ പ്രദേശത്തേക്ക് അതിക്രമിച്ച് കടക്കുന്നതിൽ നിന്ന് ധൈര്യപൂർവ്വം തടയുകയും അവരുടെ സ്ഥാനങ്ങളിലേക്ക് മടങ്ങാൻ അവരെ നിർബന്ധിക്കുകയും ചെയ്തു. സംഘർഷത്തിൽ ഇരുവശത്തുമുള്ള ഏതാനും പേർക്ക് പരിക്കേറ്റു. നമ്മുടെ ഭാഗത്ത് മരണങ്ങളോ ഗുരുതരമായ നാശനഷ്ടങ്ങളോ ഇല്ലെന്ന് ഈ സഭയുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.