സുധാകരനെതിരായ അന്വേഷണം; നിയമോപദേശത്തിന് വിജിലൻസ്; വ്യക്തതയ്ക്ക് ആഭ്യന്തരവകുപ്പ്
തിരുവനന്തപുരം: കെ.സുധാകരനെതിരെ വിശദമായ അന്വേഷണം വേണമെന്നുള്ള വിജിലൻസ് ആവശ്യത്തിൽ കൂടുതൽ വ്യക്തത തേടി ആഭ്യന്തരവകുപ്പ്. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് സുധാകരനെതിരായ അന്വേഷണം. കേസ് വിജിലന്‍സിന് അന്വഷിക്കാനാകുമോ എന്നതിലുളള നിയമോപദേശം കൂടി ഉള്‍പ്പെടുത്തി വിശദമായ അന്വേഷണത്തിന് അനുമതി നല്‍കാനാണ് ആഭ്യന്തര വകുപ്പിന്‍റെ നിര്‍ദേശം. അതേസമയം, കെ. സുധാകരന്‍റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയില്‍ വിജിലൻസിൻ്റെ കോഴിക്കോട് യൂണിറ്റ് പ്രാഥമികാന്വേഷണം നടത്തിയശേഷമാണ് വിശദാന്വേഷണത്തിനു സര്‍ക്കാര്‍ അനുമതി വിജിലന്‍സ് തേടിയത്.

അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരൻ്റെ പേരിലുള്ള കരുണാകരന്‍ ട്രസ്റ്റ് മുഖേനയും, കണ്ണൂര്‍ ഡി.സി.സി ഓഫിസ് നിർമ്മാണത്തിലും പണപ്പിരിവും അഴിമതിയും നടത്തിയതിലൂടെ സുധാകരന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായാണ് പരാതി. സുധാകരൻ്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബുവാണ് പരാതിക്കാരൻ. പ്രശാന്ത് ബാബു നൽകിയ പരാതിയിൽ വിജിലൻസിൻ്റെ കോഴിക്കോട് യൂണിറ്റ് പ്രാഥമികാന്വേഷണം നടത്തിയശേഷമാണ് വിശദമായ അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാര്‍ അനുമതി തേടിയിരിക്കുന്നത്.
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ജനപ്രതിനിധികള്‍,സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ അഴിമതി അടക്കമുള്ള കാര്യങ്ങളാണ് വിജിലൻസിന് അന്വേഷിക്കാൻ കഴിയുന്നത്. ആരോപണം വന്ന സമയത്ത് കെ.സുധാകരന്‍ എം.പിയായിരുന്നോ, കേസ് വിജിലന്‍സിനു അന്വേഷിക്കാന്‍ കഴിയുമോ തുടങ്ങിയ കാര്യങ്ങളിലാണ് ആഭ്യന്തരവകുപ്പ് കൂടുതൽ വ്യക്തത തേടിയിരിക്കുന്നത്.

കേസ് വിജിലൻസിന് അന്വേഷിക്കാനാകുമോ എന്നതിലുള്ള നിയമോപദേശം കൂടി ഉൾപ്പെടുത്തി വിശദ അന്വേഷണത്തിനാണ് വിജിലൻസ് സർക്കാർ അനുമതി തേടിയിരിക്കുന്നത്. സ്വകാര്യ ട്രസ്റ്റുകളുടെ പേരിലുള്ള അഴിമതിയന്വേഷണങ്ങള്‍ വിജിലന്‍സിന്‍റെ പരിധിയില്‍ വരുമോയെന്നതിലുള്ള വ്യക്തത നിയമോപദേശത്തിലൂടെ മാത്രമേ നൽകാൻ കഴിയൂ. ഇക്കാര്യത്തിലാണ് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനോട് വിജിലൻസ് ഇത് ആവശ്യപ്പെട്ടിരിക്കുന്നത്.

വിജിലൻസ് ആവശ്യപ്പെട്ടിരിക്കുന്ന നിയമോപദേശത്തിൽ അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കേസ് അന്വേഷിക്കാമെന്ന് പറഞ്ഞാൽ ഇതടക്കം ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പിന് വിജിലൻസ് ഫയൽ കൈമാറും. പിന്നീട്, ആഭ്യന്തര വകുപ്പിൻ്റെ നിർദ്ദേശാനുസരണം വിജിലൻസ് തുടർനടപടികളിലേക്ക് കടക്കും. ചോദ്യംചെയ്യലും, തെളിവെടുപ്പും, വിവരശേഖരണം അടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിൻ്റെ ഭാഗമായി നടക്കും.

സാധാരണഗതിയിൽ പ്രാഥമിക അന്വേഷണത്തിൽ തന്നെ തെളിവു കണ്ടെത്തിയാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണവുമായി മുന്നോട്ടുപോകുകയാണ് വിജിലൻസിൻ്റെ പതിവ് രീതി. എന്നാൽ, പുതിയ ചട്ടപ്രകാരം ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ സർക്കാർ അനുമതി ആവശ്യമാണ്.

അതേസമയം, തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെല്ലാം ഏത് ഏജന്‍സിക്കും അന്വേഷിക്കാമെന്നും ഒരു പ്രശ്നവുമില്ലെന്നും കെപിസിസി അധ്യക്ഷൻ നേരത്തെ പ്രതികരിച്ചിരുന്നു.സിബിഐയല്ല ഏത് അന്വേഷണം ഏജൻസി വേണമെങ്കിലും അന്വേഷിച്ചോട്ടെ. ഒരു കറുത്ത ബുക്ക് പോലും തൻ്റെ പൊതുപ്രവർത്തനം ജീവിതത്തിൽ കണ്ടെത്താനാകില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. അന്വേഷണം നടത്തണം എന്നാണ് പറയുന്നത്. അങ്ങനെയെങ്കിലും, തനിക്ക് വ്യക്തിത്വം തെളിയിക്കാനാകുമല്ലോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications