ജയസൂര്യ ഒഴികേയുള്ള പ്രതികള്‍ക്ക് ജാമ്യം: വ്യക്തിപരമായ കാരണങ്ങളാല്‍ കോടതിയില്‍ ഹാജരാവാതെ താരം
അനധികൃത നിര്‍മാണം 14 ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് കാണിച്ച് 2014ല്‍ ജയസൂര്യക്ക് കൊച്ചി കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു.

കൊച്ചി: കായല്‍ കയ്യേറി മതില്‍ നിർമ്മിച്ചെന്ന കേസില്‍ നടന്‍ ജയസൂര്യ ഒഴികേയുള്ള പ്രതികള്‍ക്ക് ജാമ്യം. തീരദേശ പരിപാലന ചട്ടം ലംഘിച്ചു വേമ്പനാട്ട് കായൽ കൈയേറിയെന്ന പരാതിയില്‍ വിജിലന്‍സ് രജിസ്റ്റർ ചെയ്ത കേസില്‍ ജയസൂര്യ ഒഴികെയുള്ള പ്രതികൾ കോടതിയിൽ ഹാജരായി ജാമ്യം എടുക്കുകയായിരുന്നു.
വ്യക്തിപരമായ കാരണങ്ങള്‍കൊണ്ട് കോടതിയില്‍ എത്താന്‍ സാധിച്ചില്ലെന്നാണ് ജയസൂര്യ അറിയിച്ചത്. നാല് മാസം മുമ്പായിരുന്നു ജയസൂര്യ അടക്കമുള്ളവരെ പ്രതിചേർത്തുകൊണ്ട് അന്വേഷണ സംഘം കുറ്റപത്രം കോടതിയില്‍ സമർപ്പിച്ചത്.

ജയസൂര്യ ഉൾപ്പടയുള്ളവർക്ക് നോട്ടീസ്
കോടതിയിൽ നേരിട്ട് ഹാജരാകണം എന്നു നിർദേശിച്ച് കഴിഞ്ഞ നവംബറിൽ കേസിലെ എതിർകക്ഷികളായ ജയസൂര്യ ഉൾപ്പടയുള്ളവർക്ക് നോട്ടീസ് നൽകിയിരുന്നു. കൊച്ചി കോർപറേഷന്റെ വൈറ്റില സോണൽ ഓഫീസിലെ മുൻ ബിൽഡിംഗ് ഇൻസ്‌പെക്ടർ കെപി രാമചന്ദ്രൻ നായർ, പിജി ഗിരിജ ദേവി എന്നിവരാണ് കേസിലെ മറ്റ് കക്ഷികള്‍. ഇവരാണ് കഴിഞ്ഞ ദിവസം കോടതിയിലെത്തി ജാമ്യം എടുത്തത്.

ജയസൂര്യയുടെ നേതൃത്വത്തില്‍ ചിലവന്നൂരില്‍ കായൽ കയ്യേറി മതിൽ നിർമിച്ചെന്നാണ് ആരോപണം. ജയസൂര്യക്കെതിരായ പരാതിയില്‍ 6 വർഷം മുമ്പായിരുന്നു മൂവാറ്റുപുഴ വിജിലൻസ് കോടതി എഫ് ഐ ആർ റജിസ്റ്റർ ചെയ്തത് അന്വേഷണം ആരംഭിച്ചത്. കേസില്‍ കുറ്റപത്രം സമർപ്പിക്കാന്‍ വൈകിയതോടെ ഹർജിക്കാരനായ ഗിരീഷ് ബാബു ഇതിനെതിരെ വീണ്ടും കോടതിയില്‍ ഹർജി ഫയല്‍ ചെയ്തത്. ഇതിന് പിന്നാലെയാണ് 2022 ഒക്ടോബറില്‍ വിജിലന്‍സ് എഫ് ഐ ആർ സമർപ്പിക്കുന്നത്.

ജയസൂര്യ സ്വന്തം നിലയ്ക്ക് നിർമ്മിരുന്നു
കടവന്ത്രയിലെ തന്റെ വീടിന് സമീപത്തായി സ്വകാര്യ ബോട്ട് ജെട്ടിയും ചുറ്റുമതിലും ജയസൂര്യ സ്വന്തം നിലയ്ക്ക് നിർമ്മിച്ചിരുന്നു. ഈ നിർമ്മാണങ്ങള്‍ ചിലവന്നൂർ കായൽ പുറമ്പോക്കു കയ്യേറി നിർമിച്ചതാണെന്നാണ് ആരോപണം, കണയന്നൂർ താലൂക്ക് സർവേയർ പരിശോധനയിലൂടെ ഈ സ്ഥലം പുറമ്പോക്കാണെന്ന് കണ്ടെത്തുകയും ചെയ്തു.
ചിയ സീഡ്സ്: ഇത്തിരിക്കുഞ്ഞനെങ്കിലും ആളൊരു കേമന്‍, നേട്ടങ്ങള്‍ എണ്ണിയാല്‍ തീരില്ല

കയ്യേറ്റം കണ്ടെത്തിയതോടെ കോർപറേഷൻ സെക്രട്ടറി തൃശൂർ വിജിലൻസ് കോടതിക്ക് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. പിന്നീട് സംഭവം നടന്നത് എറണാകുളം ജില്ലയിലായതിനാല്‍ കേസ് വിജിലന്‍സ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പൽ കെട്ടിട നിർമാണ ചട്ടവും ലംഘിച്ചു കായലിനു സമീപം ജയസൂര്യ അനധികൃത നിർമ്മാണം നടത്തിയെന്നും ഇതിന് കോർപ്പറേഷന്‍ അധികൃതർ ഒത്താശ ചെയ്തുവെന്ന പരാതിയില്‍ കഴമ്പുണ്ടെന്നും കുറ്റപത്രത്തിലുണ്ടായിരുന്നു

കയ്യേറ്റത്തിന് ജയസൂര്യയെ സഹായിച്ചെന്ന പേരില്‍
കയ്യേറ്റത്തിന് ജയസൂര്യയെ സഹായിച്ചെന്ന പേരിലാണ് കോര്പറേഷന്‍ എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരായ കെ പി രാമചന്ദ്രന്‍ എന്‍എം ജോര്‍ജ്ജ് ഗിരിജാ ദേവി തുടങ്ങിയവരെ പ്രതിചേർത്തത്. ബോട്ട് ജെട്ടി പൊളിച്ച് മാറ്റാനുള്ള കൊച്ചി കോര്‍പ്പറേഷൻ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് താരം നല്‍കിയ ഹര്‍ജി കേരള തദ്ദേശ ട്രൈബ്യൂണല്‍ 2018 ല്‍ തള്ളി. ബോട്ടു ജെട്ടി പിന്നീട് പൊളിച്ചു മാറ്റിയെങ്കിലും മതില്‍ പൊളിക്കുന്ന നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications