ജെസ്നയെ കണ്ടെത്താന്‍ 191 രാജ്യങ്ങളില്‍ യെല്ലോ അലേര്‍ട്ട്; ഉത്തരമില്ലാതെ അന്വേഷണ സംഘം
കൊച്ചി: പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജെസ്ന മരിയയെ കണ്ടെത്താന്‍ സിബിഐ ഇന്റര്‍പോള്‍ മുഖേന യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചു. 191 രാജ്യങ്ങളിലാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ജെസ്നയുടെ ഫോട്ടോ, തിരിച്ചറിയുന്ന അടയാളങ്ങള്‍, കേസ് സംബന്ധിച്ച വിവരങ്ങള്‍ എന്നിവയാണ് സിബിഐ ഇന്റര്‍പോളിന് കൈമാറിയിരിക്കുന്നത്. 2018 മാര്‍ച്ചിലാണ് വെച്ചൂച്ചിറയിലെ വീട്ടില്‍ നിന്ന് ജെസ്ന തനിച്ച് ഇറങ്ങിപ്പോയത്. മുണ്ടക്കയത്തെ കുടുംബ വീട്ടിലേക്കാണെന്ന് പറഞ്ഞു പോയ ജെസ്നയെ പിന്നീട് കണ്ടെത്തിയിട്ടില്ല. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത് സിബിഐ ആണ്.
ജെസ്നയുടെ തിരോധാനം വര്‍ഗീയ സംഘടനകള്‍ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്ന സാഹചര്യത്തില്‍ കേസ് നടപടികള്‍ വേഗത്തിലാക്കിയിരുന്നു എങ്കിലും കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം അന്വേഷണം കാര്യമായി മുന്നോട്ട് പോയില്ല. കാഞ്ഞിരപ്പള്ളി കോളജിലെ ബിരുദ വിദ്യാര്‍ഥിനിയാണ് ജെസ്ന. വലിയ സൗഹൃദ വലയങ്ങള്‍ ഇല്ലായിരുന്നു. വീട്ടില്‍ നിന്ന് പോകുന്ന വരെ സ്വഭാവത്തില്‍ പ്രകടമായ മാറ്റമില്ലായിരുന്നുവെന്ന് കുടുംബം പറയുന്നു.

കാണാതായ ദിവസം ഏറെ വൈകീട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. രണ്ടുദിവസം കഴിഞ്ഞാല്‍ തിരിച്ചെത്തുമെന്ന ഭാവത്തിലായിരുന്നു പോലീസ്. എന്നാല്‍ പിന്നീട് വിഷയം ഗൗരവമേറി. വര്‍ഗീയ പ്രചാരണങ്ങള്‍ക്കും ഇടയാക്കി. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഒട്ടേറെ പ്രമാദമായ കേസുകള്‍ അന്വേഷിച്ച എസ്പി സൈമണിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് ഏറ്റെടുത്തു. അന്വേഷണം ഏറെ മുന്നോട്ട് പോകുകയും ചെയ്തു.
ജെസ്ന പോയ വഴി അന്വേഷണ സംഘം തുടര്‍ന്നു. സിസിടിവികള്‍ പരിശോധിച്ചു. മുണ്ടക്കയത്തേക്കും അന്വേഷണം നീണ്ടു. പിന്നീട് തമിഴ്നാട്ടിലേക്ക് പോയിരിക്കാമെന്ന സംശയത്തില്‍ അവിടെ അന്വേഷിച്ചു. ഇതിനിടെ ജെസ്നയെ ബാംഗ്ലൂരില്‍ കണ്ടെത്തിയെന്ന് വിവരം വന്നു. എന്നാല്‍ സംസ്ഥാനത്തിന് പുറത്തുള്ള അന്വേഷണങ്ങള്‍ കൊവിഡ് കാരണം മന്ദഗതിയിലായി.
രണ്ടു വര്‍ഷം മുമ്പാണ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. പോലീസ് കണ്ടെത്തിയതില്‍ നിന്ന് കൂടുതലായൊന്നും സിബിഐക്കും കണ്ടെത്താന്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ജെസ്ന സിറിയയില്‍ എത്തി എന്ന് വ്യാജപ്രചാരണമുണ്ടായിരുന്നു. ഇത് സിബിഐ നിഷേധിച്ചു. ഇപ്പോള്‍ വിദേശരാജ്യങ്ങളില്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ജെസ്ന കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ് സിബിഐ. സമാനമായ രീതിയില്‍ ഒട്ടേറെ ദുരൂഹ അപ്രത്യക്ഷമാകല്‍ കേരളത്തില്‍ നടക്കുന്നുണ്ട്. കോട്ടയത്തെ മുസ്ലിം ദമ്പതികളെ കാണാതായിട്ട് മൂന്ന് വര്‍ഷം പിന്നിട്ടു. ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. മലപ്പുറത്ത് ഒരു ബാലനെ വീട്ടുമുറ്റത്ത് നിന്ന് കാണാതായിട്ട് ഒരു വര്‍ഷത്തോളമായി.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications