രാഹുല്‍ ഗാന്ധിയുടെ പത്തനാപുരം പ്രസംഗം പരിഭാഷപ്പെടുത്തിയത് ആരാണ്? പരിഭാഷകയ്ക്ക് കൈയ്യടി!!
Recommended Video
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ രണ്ട് പ്രസംഗങ്ങളുടെ പരിഭാഷകരാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗായി കൊണ്ടിരിക്കുന്നത്. രാഹുലിന്റെ പത്തനാപുരത്തെ തീപ്പൊരി പ്രസംഗം പരിഭാഷപ്പെടുത്തിയ യുവതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. ആരാണ് ഇവരെന്നാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. അതേസമയം പത്തനംതിട്ടയില്‍ പ്രസംഗത്തിന് വിമര്‍ശനമാണ് ഏറ്റിരിക്കുന്നത്.
രാഹുല്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ കാര്യങ്ങളാണ് പരിഭാഷയില്‍ പറഞ്ഞതെന്നാണ് ഉന്നയിക്കുന്നത്. അതേസമയം രാഹുലിന്റെ പ്രചാരണ പരിപാടികള്‍ കേരളത്തില്‍ വന്‍ സ്വീകാര്യത നേടുന്നുണ്ട്. ഇതില്‍ പരിഭാഷകരുടെ പങ്ക് എല്ലാവരും എടുത്ത് പറയുന്നുണ്ട്. ഇതോടൊപ്പം പരിഭാഷ മെച്ചപ്പെടുത്താന്‍ മികച്ചവരെ നിയമിക്കണമെന്നാണ് പൊതുവേയുള്ള ആവശ്യം.

പത്തനാപുരത്തെ പ്രസംഗം
രാഹുല്‍ കേരളത്തില്‍ നടത്തിയ ഏറ്റവും മികച്ച പ്രസംഗമെന്നായിരുന്നു പത്തനാപുരത്തെ പ്രസംഗത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍. അതിന്റെ പരിഭാഷയും ഏറെ പ്രശംസിക്കപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെടുകയാണ് ഈ തീപ്പൊരി പ്രസംഗം. ദേശീയ വിഷയങ്ങള്‍ ആഴത്തില്‍ പറഞ്ഞ രാഹുലിന്റെ ശക്തമായ പ്രസംഗത്തിന് മലയാളം ശബ്ദ പരിഭാഷ നല്കിയ വനിത ആരെന്നാണ് എല്ലാവരും ഇപ്പോള്‍ അന്വേഷിക്കുന്നത്.

ആരാണ് ജ്യോതി വിജയകുമാര്‍
ജ്യോതി വിജയകുമാറാണ് രാഹുലിന്റെ പ്രസംഗം തര്‍ജമ ചെയ്തത്. ചെങ്ങന്നൂരില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിന്റെ മകളാണ് ജ്യോതി വിജയകുമാര്‍. കോണ്‍ഗ്രസിനുള്ളില്‍ സജീവ സാന്നിധ്യമാണ് അവര്‍. തിരുവനന്തപുരത്തെ സിവില്‍ സര്‍വീസ് അക്കാദമിയിലെ സോഷ്യോളജി ഫാക്കല്‍റ്റിയായി ജോലി ചെയ്യുന്ന ജ്യോതി നേരത്തെയും രാഹുലിന്റെ പ്രസംഗം പരിഭാഷ നടത്തിയിട്ടുണ്ട്. മത്സ്യതൊഴിലാളി സംഗമത്തില്‍ രാഹുല്‍ പ്രസംഗിച്ചപ്പോഴാണ് ജ്യോതി പരിഭാഷകയായത്.

സോണിയയുടെ പരിഭാഷ
2016ല്‍ സോണിയാ ഗാന്ധി കേരളത്തിലെത്തിയ സന്ദര്‍ഭത്തില്‍ അന്നത്തെ പ്രസംഗവും ജ്യോതി പരിഭാഷപ്പെടുത്തിയിരുന്നു. എന്നാല്‍ അന്ന് സോണിയാ ഗാന്ധി ജ്യോതിയെ വിളിച്ച് അഭിനന്ദിച്ചിരുന്നു. തന്റെ പ്രസംഗത്തേക്കാള്‍ നന്നായത് ജ്യോതിയുടെ പരിഭാഷയായിരുന്നുവെന്ന് സോണിയ പറഞ്ഞിരുന്നു. മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനാണ് ജ്യോതിയോട് സോണിയയുടെ പ്രസംഗം തര്‍ജമ ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചത്. ചെങ്ങന്നൂരില്‍ രാഹുല്‍ നടത്തിയ പ്രസംഗം പരിഭാഷ ചെയ്തതോടെയാണ് ജ്യോതി കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ താരമായത്.

തര്‍ജമ ഇങ്ങനെ
രാഹുലിന്റെയും സോണിയയുടെയും ഭാഷാ പ്രയോഗങ്ങള്‍ കഠിനമായിരുന്നു. ഇരുവരുടെയും വീഡിയോകളും പ്രസംഗങ്ങളും താന്‍ മുമ്പ് കണ്ടാണ് ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ചതെന്ന് ജ്യോതി പറയുന്നു. സോണിയ തന്നെ അഭിനന്ദിച്ചപ്പോള്‍ അദ്ഭുതപ്പെട്ട് പോയെന്ന് ജ്യോതി പറഞ്ഞു. സിവില്‍ സര്‍വീസ് പരീക്ഷ രണ്ട് തവണ എഴുതി പാസായെങ്കിലും, ആ മേഖല വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ ആദ്യ വനിതാ ചെയര്‍ പേഴ്സണായിരുന്നു ജ്യോതി.

കുര്യന് പിഴച്ചു
രാഹുലിന്റെ പത്തനംതിട്ടയില്‍ പ്രസംഗം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. മുതിര്‍ന്ന നേതാവ് പിജെ കുര്യനായിരുന്നു ഈ പ്രസംഗം തര്‍ജമ ചെയ്തത്. മൈക്കിന് ശബ്ദമില്ലാത്തതും, പരിഭാഷയില്‍ കൃത്യത ലഭിക്കാത്തതുമായി വന്‍ പിഴവാണ് കുര്യനാണ് ഉണ്ടായത്. രണ്ട് തവണ കുര്യന് പരിഭാഷയ്ക്ക് തയ്യാറാക്കിയ മൈക്ക് വേദിയില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് അടുത്തേക്ക് മാറ്റിവെക്കേണ്ടി വന്നു. ഒടുവില്‍ വന്‍ പൊല്ലാപ്പുകളാണ് വേദിയില്‍ രാഹുലിന് ഉണ്ടായത്.

മൈക്കിന് ശബ്ദമില്ല
താന്‍ സംസാരിച്ച മൈക്കിന് ശബ്ദം പോര എന്ന് രാഹുലിന് പരാതി പറയേണ്ടിയും വന്നു. ഒടുവില്‍ തന്റെ മൈക്കുമെടുത്ത് പിജെ കുര്യന് രാഹുലിന് തൊട്ടടുത്ത് എത്തി. തുടര്‍ന്ന് കുര്യനെ അദ്ദേഹം തന്നെ വിളിച്ച് അടുത്ത് നിര്‍ത്തി. മൂന്ന് തവണ കുര്യന് വേണ്ടി രാഹുല്‍ താന്‍ പറഞ്ഞത് ആവര്‍ത്തിക്കേണ്ടി വന്നു. അതില്‍ തന്നെ കേന്ദ്ര സര്‍ക്കാറിനെ ശക്തമായി വിമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ കുര്യന് തന്റെ പരിഭാഷയില്‍ വിട്ടുപോവുകയും ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ കൈയ്യടി
ജ്യോതി വിജയകുമാറിന്റെ പരിഭാഷയ്ക്ക് സോഷ്യല്‍ മീഡിയയില്‍ കൈയ്യടികളാണ് ലഭിച്ചത്. ഇത്തരം ആളുകളാണ് പരിഭാഷയ്ക്ക് വേണ്ടതെന്നായിരുന്നു അഭിപ്രായം. എന്നാല്‍ പിജെ കുര്യന് വന്‍ ട്രോളുകളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. രാഹുല്‍ സിപിഎമ്മിനെ കുറിച്ച് പറഞ്ഞില്ലെങ്കിലും തന്റെ പരിഭാഷയില്‍ അത് ഉള്‍പ്പെടുത്താനുള്ള മഹാമനസ്കത കുര്യന് കാണിച്ചെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. മോദിയെയും ബിജെപിയെയും രാഹുല്‍ വിമര്‍ശിച്ചതിന്റെ പരിഭാഷയും പരിഹാസമാണെന്ന് സോഷ്യല്‍ മീഡിയ പറഞ്ഞു.
കേരളം ലോക്സഭ തിരഞ്ഞെടുപ്പ് 2019
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications